Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രൗഡിയും അന്തസ്സും നിലനിര്‍ത്തിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം

Janmabhumi Online by Janmabhumi Online
Aug 5, 2024, 03:04 pm IST
in News, Marukara
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വയനാട് ദുരന്തം വിതച്ച ദു: ഖം തളംകെട്ടിയ സാഹചര്യം നിലനിന്നെങ്കിലും പ്രവാസി സംഘടനയുടെ സമ്മേളനത്തിന്റെ പ്രൗഡിയും അന്തസ്സും നിലനിര്‍ത്തിയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യൂഎംസി) 14-ാമത് ബൈനിയല്‍ കോണ്‍ഫറന്‍സ് തിരുവനന്തപുരത്ത് അരങ്ങേറിയത്. ആസൂത്രണത്തിന്റേയും സംഘാടനമികവിന്റേയും തെളിവായിരുന്നു സമ്മേളനം. മുഖ്യമന്ത്രി, ധനമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ സാന്നിധ്യം, പ്രമുഖര്‍ പങ്കെടുത്ത് വിഷയാധിഷ്ഠിത ചര്‍ച്ചകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം, പുരസക്കാര വിതരണം, കലാ പരിപാടികള്‍ എല്ലാം കണ്‍വന്‍ഷന്റെ മാറ്റു കൂട്ടുന്ന ഘടകങ്ങളായി.


മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനെത്തിയത് സമ്മേളനത്തിന്റെ ഗൗരവും വര്‍ധിപ്പിച്ചു. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ലോകത്ത് വലിയതോതില്‍ പഠനം നടക്കുകയാണ്, ഇക്കാര്യത്തില്‍ പ്രവാസി സമൂഹത്തിന് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നും ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ചാണ് ചടങ്ങ് ആരംഭിച്ചത്. ബഹിരാകാശം മുതല്‍ വൈദ്യശാസ്ത്ര മേഖലയില്‍ വരെ മലയാളിസാനിധ്യം ലോകത്തെല്ലായിടത്തുമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. വയനാട് ദുരന്തത്തിന്റെ ഭാഗമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. പുനര്‍നിര്‍മാണത്തില്‍ സംഘടനയുടേതായ പങ്ക് വഹിക്കാന്‍ തയ്യാറായതിന് നന്ദി അറിയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ഡബ്‌ള്യൂ.എം.സിക്ക് ചെയ്യാന്‍ കഴിയും. അക്കാര്യം പരിഗണിക്കാന്‍ സംഘടന തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം നഷ്ടപ്പെട്ട് വല്ലാത്ത മാനസികാവസ്ഥയില്‍ കഴിയുന്ന സഹോദരങ്ങളും കുഞ്ഞുങ്ങളും വയനാട്ടിലുണ്ട്. അവര്‍ക്ക് ശരീരത്തേക്കാള്‍ ആഘാതം ഏറ്റത് മനസിനാണ്. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമവും സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നു. അവിടെ വീടുകള്‍ നിര്‍മിക്കാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ പങ്കുവഹിക്കാമെന്ന് സമ്മതിച്ചത് നന്ദിപൂര്‍വം സ്മരിക്കുന്നു. മൂന്ന് പതിറ്റാണ്ട് പാരമ്പര്യമുള്ള സംഘടന പ്രവാസിമലയാളി ജീവിതം മെച്ചപ്പെടുത്തുന്നു. നടിന്റെ പുരോഗതി ഉറപ്പാക്കാന്‍ കഴിയുന്ന ഇടപെടലുകളും നടത്തുന്നു. പ്രവാസികളുടെ പ്രധാന പ്രശ്‌നങ്ങളായ തൊഴില്‍, യാത്ര, വിമാനക്കൂലി വര്‍ദ്ധനവ് എന്നിവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും കഴിഞ്ഞു. ചിലത് പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘടനയുടെ ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡബ്ല്യൂ.എം.സിയെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തബാധിതര്‍ക്ക് 14 വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനുള്ള സമ്മതപത്രം ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള മുഖ്യമന്ത്രിക്ക് കൈമാറി. സംഘടനയുടെ കാരുണ്യ ഭവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച അഞ്ച് വീടുകളുടെ താക്കോല്‍ ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ റീജനുകളായ അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്,ഇന്ത്യ എന്നിവയിലെ അന്‍പതോളം പ്രൊവിന്‍സുകളില്‍ നിന്ന് പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
ഡോ. പി.എ ഇബ്രാഹിം ഹാജി മെമ്മോറിയല്‍ വേള്‍ഡ് മലയാളി ഹ്യുമാനിറ്റേറിയന്‍ ഗോള്‍ഡന്‍ ലാന്റേണ്‍ അവാര്‍ഡ് പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്കും സാഹിത്യ പുരസ്‌ക്കാരം കവി പ്രഭാവര്‍മയ്‌ക്കും ബിസിനസ് എക്‌സലന്റ് അവാര്‍ഡ് എ. ഭുവനേശ്വരിക്കും എം.പി അഹമ്മദിനും ആരോഗ്യവിദ്യാഭ്യാസ മേഖലയ്‌ക്കുള്ള അവാര്‍ഡ് എം.എസ് ഫൈസല്‍ ഖാനും, ചലച്ചിത്ര പുരസ്‌കാരം സംവിധായകന്‍ ബ്ലെസിക്കും മുഖ്യമന്ത്രി കൈമാറി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, കെഎസ്‌ഐഡിസി മെമ്പര്‍ സെക്രട്ടറി പിവി ഉണ്ണികൃഷ്ണന്‍, പി.എ സല്‍മാന്‍ ഇബ്രാഹിം, പി.എം നായര്‍, രാജേഷ് പിള്ള, ഷൈന്‍ ചന്ദ്രസേനന്‍, ജോണ്‍സണ്‍ തലച്ചല്ലൂര്‍, കെ.പി കൃഷ്ണകുമാര്‍, ജോളി എം. പടയാറ്റില്‍, ജോളി തടത്തില്‍, ഡോ. കെ.ജി വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.


സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തിന്റെ സമസ്തമേഖലകളിലുമുള്ള നവീകരണത്തിന് ലോകമെമ്പാടുമുള്ള മലയാളികളുടെ സഹായവും സഹകരണവും ആവശ്യമാണെന്നു സതീശന്‍ പറഞ്ഞു. ലോകത്തിനൊപ്പം സഞ്ചരിക്കാന്‍ കേരളത്തിനു കഴിയുന്നില്ല. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല അപകടത്തിലായത് ഇതിന് ഉദാഹരണമാണ്. ഇവിടെ ഇല്ലാത്ത അസുഖങ്ങളില്ലെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.


25 യുവതികള്‍ക്കുള്ള വിവാഹ ധനസഹായം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ റീജിയന്‍ നല്‍കുമെന്നും ഓരോരുത്തര്‍ക്കും നാലുലക്ഷം രൂപാവീതം നല്‍കുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. ഭാരതീയര്‍ എന്ന് അഭിമാനത്തോടെ ലോകത്തെവിടെയും പറയാവുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രവാസികളായ മലയാളികള്‍ സാധിക്കണമെന്നും ആശംസ നേര്‍ന്ന ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ് പറഞ്ഞു.
കൗണ്‍സില്‍ ആഗോള ചെയര്‍മാന്‍ ഗോപാലപിള്ള അധ്യക്ഷനായി. ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, മുന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, മുന്‍ എംഎല്‍വര്‍ക്കല കഹാര്‍, എസ്ബിഐ ഉപദേഷ്ടാവ് എസ് ആദികേശവന്‍, മേഴ്‌സി തടത്തില്‍, ഗ്രിഗറി മേടയില്‍, ജോളി എം.പടയാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ മന്ത്രി എംഎം ഹസ്സന്‍ തുടങ്ങയ പ്രമുഖര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്തു.
അടുത്ത കണ്‍വന്‍ഷന്‍ അമേരിക്കയില്‍ നടത്താന്‍ തീരുമാനിച്ചാണ് പരിപാടിക്ക് തിരശ്ശീല വീണത്.

 

Tags: World Malayalee Council
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

എലിപ്പനി മാരകം, പെട്ടെന്ന് തീവ്രമാകും മണ്ണുമായും മലിന ജലവുമായും സമ്പര്‍ക്കമുള്ളവര്‍ ശ്രദ്ധിക്കണം

ഭാരതാംബ ചിത്രം :എതിര്‍പ്പുമായി ഗവര്‍ണര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി, മറുപടി നല്‍കാന്‍ രാജ്ഭവന്‍

ഒ പി ഇല്ലെന്ന് അറിയിച്ച് മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി വിട്ടു, നയ്യാര്‍ ഡാം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നാട്ടുകാരുടെ പ്രതിഷേധം

ഇസ്ലാം സ്വീകരിച്ച്, ബുർഖ ധരിച്ചെത്തി ഇറാൻ ഉദ്യോഗസ്ഥരുടെ കൊലയ്‌ക്ക് കാരണമായ സുന്ദരി ; മൊസാദ് ഇറക്കിയ രഹസ്യാന്വേഷണ വിദഗ്ധ

ആഗോളപ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന സുസ്ഥിരമാണെന്ന് റിസര്‍വ്വ് ബാങ്ക് ബുള്ളറ്റിന്‍

ഫ്ലാറ്റിൽ മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ : അറസ്റ്റിലായത് നേപ്പാൾ സ്വദേശികൾ

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കി

ബഹിരാകാശത്ത് ചരിത്ര കുറിച്ച് ശുഭാംശു ശുക്ല അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍, 60 പരീക്ഷണങ്ങള്‍ നടത്തും

നെഹ്‌റുവിന്റെ കത്തുകൾ കൊണ്ടുപോയ സോണിയയ്‌ക്കെതിരെ നിയമനടപടി ; കത്തുകളിലുള്ള കാര്യങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്ന് സംബിത് പത്ര

തങ്കന്‍ ചേട്ടന് ലിജോ ആരാണെന്ന് ഇപ്പോ മനസിലായി, ജോജു എന്തിന് കള്ളം പറയുന്നു?’; പെട്ട് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies