Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സര്‍പ്പപ്രീതിക്ക്…; അഷ്ടനാഗക്കളത്തില്‍ മഹാസര്‍പ്പബലി

നിശ്ചിത ഇടവേളകളില്‍ എല്ലാ സര്‍പ്പസങ്കേതങ്ങളിലും ആചരിക്കപ്പെട്ടിരുന്ന പ്രധാന പൂജയായിരുന്നു അഷ്ടനാഗക്കളത്തില്‍ മഹാസര്‍പ്പബലി. മഹാദേവനെ അടിസ്ഥാന സര്‍പ്പാധിപതി ആക്കിയാണ് പൂജാക്രമം. ശിവപരിവാരങ്ങള്‍ ആയാണ് അഷ്ടനാഗങ്ങളെ ഉപാസിക്കുന്നത്

അഭിജിത്ത് ഗാണപത്യം by അഭിജിത്ത് ഗാണപത്യം
Jun 3, 2024, 10:01 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തിന്റെ നാഗാരാധനാ സമ്പ്രദായത്തില്‍ അതിവിശിഷ്ടവും നിഗൂഢവുമായ നിരവധി ക്രിയാപദ്ധതികള്‍ നിലവിലുണ്ട്. പ്രത്യക്ഷത്തിലും രഹസ്യമായും കഴിക്കേണ്ട പൂജാവിധികളുമുണ്ട്. താന്ത്രിക ക്രിയകളിലെ വ്യത്യസ്തതയും ആചരണങ്ങളിലെ വൈവിദ്ധ്യവും പലതുണ്ടെങ്കിലും അടിസ്ഥാന സര്‍പ്പാരാധന കേരളീയ മനസുകളില്‍ എല്ലാക്കാലത്തും നിറഞ്ഞു നിന്നിരുന്നു. അതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന പൂജാപദ്ധതിയാണ് അഷ്ടനാഗപൂജയും മഹാസര്‍പ്പബലിയും.

മധ്യഭാഗത്ത് ശിവന് പ്രധാന പീഠം ഒരുക്കുന്നു. കിഴക്ക് നിന്ന് പ്രദക്ഷിണ ക്രമത്തില്‍ അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, പത്മന്‍, മഹാപത്മന്‍, ശംഖപാലന്‍, ഗുളികന്‍എന്നീ ദേവതകള്‍ക്ക് പൂജകള്‍ സമര്‍പ്പിക്കുന്നു.
വിസ്തരിച്ച് പരിവാരസമേതമുള്ള മഹാസര്‍പ്പബലിയായതുകൊണ്ട് തന്നെ അഷ്ടദിക് പാലകര്‍ക്കും പ്രത്യേക പൂജ നടക്കുന്നു. സര്‍പ്പ ദോഷങ്ങള്‍ ശമിപ്പിക്കാന്‍ നടത്തുന്ന അതിവിശിഷ്ടമായ ചടങ്ങാണിത്. ദോഷ ദുരിതങ്ങളുടെ വ്യാപ്തി കുറയ്‌ക്കാന്‍ വളരെ പ്രധാനപ്പെട്ടതാണ് മഹാസര്‍പ്പബലി. പൗരാണിക താന്ത്രിക പദ്ധതിയില്‍ തന്നെയാണ് ചടങ്ങുകള്‍
പൂര്‍ത്തിയാക്കുക.

സര്‍പ്പസ്വരൂപിയായ മഹാദേവന്‍

ശിവന്‍ അധിപതിയായി പ്രപഞ്ചം കാത്തുരക്ഷിക്കുന്ന എട്ട് നാഗ രാജാക്കന്മാരുടെ കൂട്ടത്തെയാണ് അഷ്ടനാഗങ്ങള്‍ എന്ന് വിളിക്കുന്നത്. അഷ്ടനാഗ കളത്തിലെ മഹാസര്‍പ്പബലിക്ക് ശിവനെയും അടിസ്ഥാന സര്‍പ്പമായിതന്നെയാണ് ആരാധിക്കുന്നത്. പത്മത്തിന് ഒത്തനടുക്കായാണ് ശിവന്റെ
പീഠസ്ഥാനം.

പ്രധാന ദേവതയായ പരമശിവനും പരിവാര ദേവതകള്‍ക്കും പ്രത്യേകം പ്രത്യേകം ഉപചാരങ്ങളോടുകൂടിയ പൂജയാണ് നിഷ്‌കര്‍ഷിക്കപ്പെട്ടിരിക്കുന്നത്. കടുംശര്‍ക്കരപ്പായസം, കരിക്ക്. കദളിപ്പഴം, തൃമധുരം തുടങ്ങി ഓരോ തന്ത്ര സംവിധാനത്തിലും അതത് നിവേദ്യ ക്രമങ്ങളുണ്ട്. അഷ്ടനാഗങ്ങളുടെ പേരുകളും ലക്ഷണങ്ങളും ആരാധനാ ഫലവും പുള്ളുവന്‍ പാട്ടില്‍ അതി മനോഹരമായി വര്‍ണ്ണിച്ചിട്ടുണ്ട്. ശിവനും എട്ടു പരിവാര ദേവതകള്‍ക്കും തര്‍പ്പണത്തോടെയാണ് ചടങ്ങ് പര്യവസാനിക്കുക.

വര്‍ണാഭമായ പത്മം

താന്ത്രിക പദ്ധതികളില്‍ വ്യത്യസ്തതയുണ്ടെങ്കിലും അഷ്ടനാഗക്കളങ്ങള്‍ക്ക് ഏറക്കുറെ സമാനതകളാണ് ഉള്ളത്. അടിസ്ഥാന ദേവതയായ മഹാദേവനില്‍ നിന്ന് ഉത്ഭവിക്കുന്നത് അടയാളപ്പെടുത്തുന്ന രചനാ ഘടനയാണ് ഈ പത്മങ്ങള്‍ക്കുള്ളത്. പീഠസ്ഥാനങ്ങള്‍വരെ നീളുന്ന എട്ട് നാഗഫണങ്ങളോടുകൂടിയതാണ് പത്മം. മഞ്ഞള്‍പ്പൊടി, അരിപ്പൊടി, കരിപ്പൊടി, വാകപ്പൊടി, ചുണ്ണാമ്പും മഞ്ഞള്‍പൊടിയും ചേര്‍ത്തെടുക്കുന്ന കടുംചുവപ്പുമാണ് ഉപയോഗിക്കുന്ന നിറങ്ങള്‍.

ആദിശേഷന്‍

കിഴക്കോട്ട് പീഠസ്ഥാനം നില്‍കപ്പെട്ട ദേവതയായാണ് പൂജ. വൈഷ്ണവ കലകളോടു കൂടിയ നാഗ ദേവതാ സങ്കല്പമാണ് ആദിശേഷന്‍.

വാസുകി

ശൈവ കലകളോട് കൂടിയ ദേവതാ സങ്കല്പമായാണ് വാസുകിയെ ആരാധിച്ച് പോരുന്നത്. അഷ്ടനാഗ പൂജയില്‍ ദ്വിതീയ സ്ഥാനമാണ് ഉള്ളത്. കിഴക്ക് തെക്ക് ഭാഗമാണ് വാസുകിയുടെ പീഠസ്ഥാനം.

തക്ഷകന്‍

നാഗപ്രമാണികളില്‍ പ്രധാനിയാണ്. തെക്ക് പീഠസ്ഥാനം കല്‍പ്പിച്ചിട്ടുള്ള ദേവതയാണ്. തക്ഷകന്റെ മഹിമ മഹാഭാരതത്തില്‍ വിശദമായി വിവരിച്ചിരിക്കുന്നു.

കാര്‍ക്കോടകന്‍

തെക്ക് പടിഞ്ഞാറായാണ് കാര്‍ക്കോടകന് പീഠസ്ഥാനം നല്‍കുന്നത്. ദോഷദുരിതങ്ങളില്‍ ആരോഗ്യസംബന്ധമായ പ്രശ്‌ന പരിഹാരത്തിന് കാര്‍ക്കോടക പ്രീതി അത്യാവശ്യമാണ്.

പത്മന്‍

അഷ്ടനാഗക്കളത്തില്‍ പടിഞ്ഞാറായാണ് പത്മന് സ്ഥാനം. മഹാദേവന്റെ പരിവാര ദേവതകളില്‍ അഞ്ചാമത്തെ സ്ഥാനമാണ് ഇദ്ദേഹത്തിന് കല്‍പി
ക്കുന്നത്.

മഹാപത്മന്‍

തെക്ക് പടിഞ്ഞാറായാണ് മഹാപത്മന് സ്ഥാനം കല്‍പ്പിച്ചിട്ടുള്ളത്. ആറാമത് തര്‍പ്പണ സ്ഥാനം ഇദ്ദേഹത്തിനാണ്.

ശംഖപാലന്‍

തെക്കിന്റെ പരിവാര ദേവതയായാണ് ശംഖപാലന് സ്ഥാനം കല്‍പ്പിച്ചിട്ടുള്ളത്. ഏഴാമത് തര്‍പ്പണം വിധിച്ചിട്ടുള്ള ദേവതയാണിത്.

ഗുളികന്‍

തെക്ക് കിഴക്ക് അധിപതിയായ പരിവാര ദേവതയാണ് ഗുളികന്‍. ജ്യോതിഷ തത്ത്വമനസരിച്ച് ഗുളികന്റെ
ദൃഷ്ടി അതിവ ശ്രദ്ധയോടെയാണ് സമീപിക്കേണ്ടത്. എട്ടാം തര്‍പ്പണം വിധിച്ചിട്ടുള്ള ദേവതയാണിത്.

Tags: Sarpapreethi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മുസ്‌ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്ത ഫലം നേരിടേണ്ടി വരും: സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉമര്‍ ഫൈസി മുക്കം

അണ്ണാമലൈ (ഇടത്ത്) 58 പേരുടെ മരണത്തിന് കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത, കഴിഞ്ഞ 30 വര്‍ഷമായി ഒളിവിലായിരുന്നു, ഇപ്പോള്‍ തമിഴ്നാട് ഭീകരവാദ വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഉമ്മ ഭീകരവാദികള്‍

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies