തിരുവനന്തപുരം: കലാമുല്യമുള്ള നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ ഭൗതികദേഹം സംസ്കരിച്ചു.
പാങ്ങോട് ഇടപ്പഴിഞ്ഞി ശ്രീചിത്രാ നഗറിലെ സുകൃതം വീട്ടില്‍ നിന്നും ഇന്നലെ രാവിലെ പന്ത്രണ്ട് മണിയോടെ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ എത്തിച്ച ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചു. മന്ത്രിമാരായ സജി ചെറിയാന്, വി.ശിവന്‍കുട്ടി, ജി.ആര് അനില്‍, മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്, സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്, കമല്‍, ചലച്ചിത്ര നിര്‍മ്മതാവ് ജി.സുരേഷ്കുമാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സിനിമാ രംഗത്തെ നിരവധിപേര്‍ ഹരികുമാറിന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.
മകള്‍ അമ്മുവാണ് മരണാനന്തര കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. അര്‍ബുദരോഗത്തിന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: