Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബുന്ദസ് ലിഗ: ചരിത്രം കുറിച്ച് ബെയര്‍ ലെവര്‍കുസന്റെ കിരീടധാരണം

Janmabhumi Online by Janmabhumi Online
Apr 15, 2024, 11:16 pm IST
in Football
ജര്‍മന്‍ ബുന്ദസ് ലിഗയില്‍ ചരിത്രത്തിലാദ്യമായി കിരീടം നേടിയ ബെയര്‍ ലെവര്‍കുസന്‍ താരങ്ങള്‍ പരിശീലകന്‍ സാബി അലന്‍സോയുമായി സന്തോഷം പങ്കിടുന്നു

ജര്‍മന്‍ ബുന്ദസ് ലിഗയില്‍ ചരിത്രത്തിലാദ്യമായി കിരീടം നേടിയ ബെയര്‍ ലെവര്‍കുസന്‍ താരങ്ങള്‍ പരിശീലകന്‍ സാബി അലന്‍സോയുമായി സന്തോഷം പങ്കിടുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ബര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗായ ബുന്ദസ് ലിഗയില്‍ ചരിത്രം കുറിച്ച് ബെയര്‍ ലെവര്‍കുസന്റെ കിരീടധാരണം. ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് ലെവര്‍കുസന്‍ ലീഗ് ചാമ്പ്യന്മാരാകുന്നത്. അഞ്ച് കളികള്‍ ബാക്കിനില്‍ക്കേയാണ് അവര്‍ ചരിത്ര കിരീടം സ്വന്തമാക്കിയത്. ലീഗിലെ 29-ാം പോരാട്ടത്തില്‍ വെര്‍ഡര്‍ ബ്രമനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ലെവര്‍കുസന്റെ കിരീടധാരണം.

ബുന്ദസ്‌ലിഗയില്‍ 11 വര്‍ഷമായി തുടരുന്ന ബയണ്‍ മ്യൂണിക്കിന്റെ ആധിപത്യം അവസാനിപ്പിച്ചാണ് ലെവര്‍കുസന്റെ മുന്നേറ്റം. സീസണില്‍ ഒരു കളി പോലും തോറ്റിട്ടില്ലാത്ത ടീമിന് ഇനിയും അഞ്ചു കളികള്‍ ബാക്കിയുണ്ട്. ഇതുവരെ കളിച്ച 29 കളികളില്‍ 25 എണ്ണവും ജയിച്ച അവര്‍ നാല് കളികളില്‍ സമനിലയും സ്വന്തമാക്കി. കളിച്ച മത്സരങ്ങളില്‍ നിന്ന് 79 പോയിന്റ് സ്വന്തമാക്കിയാണ് അവരുടെ കുതിപ്പ്. രണ്ടാമതുള്ള ബയണ്‍ മ്യൂണിക്കിന് 63 പോയിന്റാണുള്ളത്. ബാക്കിയുള്ള അഞ്ച് കളികളും ജയിച്ചാലും അവര്‍ക്ക് 78 പോയിന്റ് നേടാനേ കഴിയുള്ളൂ. മുന്‍പ് അഞ്ച് തവണ ബുന്ദസ് ലിഗയില്‍ രണ്ടാം സ്ഥാനത്തെത്തിയതായിരുന്നു ലെവര്‍കുസന്റെ മികച്ച പ്രകടനം. 2011ലാണ് അവര്‍ അവസാനമായി രണ്ടാം സ്ഥാനത്തെത്തിയത്.

വെര്‍ഡര്‍ ബ്രെമനെതിരായ മത്സരത്തില്‍ ഫ്‌ലോറിയന്‍ വിസ് നേടിയ ഹാട്രിക്കാണ് ലെവര്‍കുസനെ കിരീടത്തിലേക്ക് നയിച്ചത്.68, 83, 90 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക് ഗോളുകള്‍. 25-ാം മിനിറ്റില്‍ വിക്ടര്‍ ബൊനിഫെയ്‌സിന്റെ പെനാല്‍റ്റി ഗോളിലൂടെയാണ് ലെവര്‍കുസന്‍ ആദ്യം മുന്നിലെത്തിയത്. 60-ാം മിനിറ്റില്‍ ഗ്രാനിറ്റ് സാക ലക്ഷ്യം കണ്ടു.

ബുന്ദസ്‌ലിഗയില്‍ മുന്‍പ് അഞ്ചു വട്ടം രണ്ടാം സ്ഥാനത്ത് എത്തിയ ടീമാണ് ലെവര്‍കുസന്‍. 2010-11 സീസണിലാണ് അവര്‍ അവസാനമായി രണ്ടാം സ്ഥാനത്തെത്തിയത്. 1904-ല്‍ ആരംഭിച്ച ലെവര്‍കുസന് ഇതിന് മുന്‍പ് ആകെ രണ്ട് കിരീട നേട്ടം മാത്രമാണുണ്ടായിരുന്നത്. 1988ലെ യുവേഫ കപ്പും 1993ലെ ജര്‍മന്‍ കപ്പുമാണ് അവര്‍ നേടിയിരുന്നത്. ജര്‍മന്‍ കപ്പില്‍ മൂന്ന് തവണ റണ്ണറപ്പായി. ജര്‍മന്‍ സൂപ്പര്‍ കപ്പിലും യുവേ- ചാമ്പ്യന്‍സ് ലീഗിലും ഓരോ തവണയും ര്ണ്ടാമതെത്തി. 1993ലെ ജര്‍മന്‍ കപ്പിനുശേഷം അവരുടെ ആദ്യ കിരീടമാണ് ബുന്ദസ് ലിഗ കിരീടമെന്ന പ്രത്യേകതയും ഉണ്ട്.

2022 ഒക്ടോബറില്‍ സാബി അലന്‍സോ എന്ന് വിഖ്യാത സ്പാനിഷ് താരം പരിശീലകനായി സ്ഥാനമേറ്റെടുക്കുമ്പോള്‍ തരംതാഴ്‌ത്തല്‍ ഭീഷണിയിലായിരുന്നു ടീം. എന്നാല്‍ ഒന്നരവര്‍ഷത്തിനിപ്പുറം ടീമിനെ കിരീടത്തിലേക്ക് നയിച്ച് അത്ഭുതം കാണിച്ചു അലന്‍സോ.

ലിവര്‍പൂളിനും റയല്‍ മാഡ്രിഡിനും ബയേണ്‍ മ്യൂണിക്കും വേണ്ടി മധ്യനിരയില്‍ കളിമെനഞ്ഞ അനുഭവസസമ്പത്തുമായി എത്തിയ അലന്‍സോയുടെ തന്ത്രങ്ങളാണ് ഇത്തവണ ബയര്‍ ലെവര്‍കുസന്റെ കിരീടത്തിലേക്കുള്ള കുതിപ്പില്‍ നിര്‍ണായകമായത്. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെന്ന് അറിയപ്പെടുന്നവരൊന്നും ടീമിലില്ലെങ്കിലും ഉള്ളവരെ മികവും കുറവും തിരിച്ചറിഞ്ഞ് ആവശ്യമായ രീതിയില്‍ അവരെ മാറ്റിയെടുത്ത് കളിക്കളത്തില്‍ അലന്‍സോ വിന്യസിച്ചതോടെയാണ് ടീമിന്റെ തലവരമാറിയത്. സീസണില്‍ ആകെ കളിച്ച 43 മത്സരങ്ങളില്‍ ഒന്നില്‍ പോലും തോല്‍ക്കാതെയാണ് ലെവര്‍കുസന്‍ കുതിക്കുന്നത്.

ഇനി രണ്ട് പ്രധാന ടൂര്‍ണമെന്റുകളില്‍ കൂടി കിരീടം നേടാനുള്ള അവസരം ബെയര്‍ ലെവര്‍കുസനെ കാത്തിരിക്കുന്നുണ്ട്. ജര്‍മന്‍ കപ്പും യൂറോപ്പ ലീഗുമാണവ. ഈ സീസണില്‍ ജര്‍മന്‍ കപ്പിന്റെ ഫൈനലിലേക്കും ലെവര്‍കുസന്‍ യോഗ്യത നേടിയിട്ടുണ്ട്. മെയ് 25നാണ് ഫൈനല്‍. ഇതിലും വിജയിച്ച് സീസണില്‍ ഇരട്ട കിരീടമാണ് അലന്‍സോയും സംഘവും ലക്ഷ്യമിടുന്നത്. കൂടാതെ യൂറോപ്പ ലീഗിലും ബെയര്‍ ലെവര്‍കുസന്‍ കുതിക്കുകയാണ്. ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ 2-0ന്റെ ലീഡ് നേടിയ അവര്‍ 18ന് രണ്ടാം പാദത്തില്‍ കളിക്കാനിറങ്ങും. ഇതില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയില്ലെങ്കില്‍ അവര്‍ സെമിയിലേക്ക് മുന്നേറും. തുടര്‍ന്ന് സെമിയും ഫൈനലും ജയിച്ചാല്‍ സീസണിലെ മൂന്നാം കിരീടം സ്വന്തമാക്കുക എന്ന അസുലഭ നേട്ടമാണ് അവരെ കാത്തിരിക്കുന്നത്.

 

Tags: BundesligaBayer Leverkusen
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

ഭൂകമ്പത്തിൽ നടുങ്ങി ചിലി : അനുഭവപ്പെട്ടത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമില്ല , വീട് വിട്ടോടി ജനങ്ങൾ

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

‘വായ്പയെടുത്തത് 6000 കോടി മാത്രം, 14,000 കോടി രൂപ കണ്ടുകെട്ടി, പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ പക്ഷേ കള്ളനെന്ന് വിളിക്കരുത്’- വിജയ് മല്യ

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയേയും അമ്മയെയും തൃശൂരിലെ ആശുപത്രിയിലെത്തിച്ചു: പിതാവിന്റെ സംസ്കാരം പിന്നീട്

തലയ്‌ക്ക് 45 ലക്ഷം വിലയിട്ട ഉന്നത മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന: കണ്ടെത്തിയത് എകെ 47 , സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ആയുധ ശേഖരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies