Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാജ്യത്തെ ഏറ്റവും കൂടിയ താപനില കേരളത്തില്‍; ജാഗ്രത പാലിക്കണം; ഉഷ്ണതരംഗത്തിനും സാധ്യത

അനൂപ് ഒ.ആര്‍. by അനൂപ് ഒ.ആര്‍.
Mar 1, 2024, 02:30 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൊടുപുഴ: രാജ്യത്ത് ഏറ്റവും കൂടിയ താപനില അനുഭവപ്പെടുന്ന സംസ്ഥാനമായി കേരളം. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഉത്തരഭാരതത്തില്‍ ചിലയിടങ്ങളില്‍ മഴ മുന്നറിയിപ്പുള്ളപ്പോഴാണ് സംസ്ഥാനത്ത് താപനിലയുടെ മഞ്ഞ അലര്‍ട്ട്.

കേരളത്തെക്കാള്‍ ചൂട് കൂടിയ തമിഴ്‌നാട് അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല. ഇത് കൂടി വിലയിരുത്തുമ്പോള്‍ സംസ്ഥാനം തീച്ചൂളയിലാണെന്നതാണ് സത്യം. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരുമെന്ന മുന്നറിയിപ്പ് തുടരുകയാണ്.

കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന് ഇന്ന് മുതല്‍ മെയ് 31 വരെയാണ് വേനല്‍ക്കാലം. എന്നാല്‍ സംസ്ഥാനത്ത് കാലങ്ങളായി ഫെബ്രുവരി മുതല്‍ വേനല്‍ക്കാലമായാണ് അനൗദ്യോഗികമായി കണക്കാക്കുന്നത്. എല്‍നിനോ തുടരുന്നതിനാല്‍ ഈ സീസണില്‍ കാലവര്‍ഷം മുതല്‍ എല്ലാ സീസണുകളിലും കാര്യമായ മാറ്റങ്ങള്‍ പ്രകടമാണ്. ഭാവിയില്‍ കാലവര്‍ഷം, തുലാവര്‍ഷം, ശൈത്യകാലം, വേനല്‍ക്കാലം തുടങ്ങി മാറിവരുന്ന കാലാവസ്ഥാ കലണ്ടറില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നും ഇത് ഔദ്യോഗികമായി രേഖപ്പെടുത്തേണ്ടി വരുമെന്നും, കാര്‍ഷികവൃത്തി തന്നെ തകരാന്‍ ഇത് ഇടയാക്കുമെന്നും കാലാവസ്ഥ നിരീക്ഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോട് പറഞ്ഞു.

2018 മുതല്‍ ഈ മാറ്റങ്ങള്‍ വലിയ തോതില്‍ പ്രകടമാണ്. ഇടയ്‌ക്ക് താളം തെറ്റി കനത്ത മഴ എത്തുന്നു, പിന്നീട് മഴ ഗണ്യമായി കുറയുന്നു. ഇതിനൊപ്പം ശൈത്യകാലത്ത് ശക്തമായ മഴ, തണുപ്പ് വലിയ തോതില്‍ കൂടുന്നു. ശൈത്യകാലത്ത് തണുപ്പ് പേരിന് മാത്രമാകുന്നു. ഇതിനൊപ്പമാണ് താപനിലയിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങള്‍. ലോകത്തെ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായി 2024 മാറുകയാണെന്നും അത് കേരളത്തില്‍ വലിയ തോതില്‍ പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

സൂര്യന്‍ ഭൂമധ്യരേഖയിലേക്ക് എത്തുന്നതിനാല്‍ ഈ മാസം ഓറഞ്ച് അലര്‍ട്ടിനും ഉഷ്ണതരംഗത്തിനും സാധ്യതകള്‍ ഏറെയാണ്. വേനല്‍മഴ കൂടി ലഭിച്ചില്ലെങ്കില്‍ ജനങ്ങള്‍ വലിയ ദുരിതത്തിലാകും. ഇത് കുടിവെള്ള ക്ഷാമത്തിനൊപ്പം കൃഷിനാശത്തിനും ഇടയാക്കും. ഇത്തരത്തിലുള്ള അപൂര്‍വ സാഹചര്യങ്ങള്‍ വലിയ ചര്‍ച്ചയാകുമ്പോഴും ഇത് തടയാനും പരിഹാരം കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ യാതൊന്നും നടക്കുന്നില്ലെന്നും ഡോ. ഗോപകുമാര്‍ കുറ്റപ്പെടുത്തി.

വര്‍ധിച്ച് വരുന്ന നഗരവത്കരണം, വനനശീകരണം, വന്‍തോതിലുള്ള മരം മുറി, വയല്‍ നികത്തല്‍, തണ്ണീര്‍ത്തടങ്ങളുടെ നാശം, അശാസ്ത്രീയമായ നിര്‍മാണങ്ങള്‍ തുടങ്ങിയ നിരവധി കാരണങ്ങളാണ് കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നത്. ഒരോ ഗ്രാമങ്ങളും ടൗണായി മാറിയ സമീപത്തെ വലിയ നഗരത്തോട് ചേരുന്ന കാഴ്ചയാണുള്ളത്. ഇത് പകല്‍ താപനില സംഭരിച്ച് വയ്‌ക്കുന്നതിനും രാത്രിയില്‍ പുറത്തുവിട്ട് ഉഷ്ണം കൂട്ടുന്നതിനും കാരണമാകും. സംസ്ഥാനത്തെ ജനങ്ങള്‍ മാറുന്ന കാലാവസ്ഥയ്‌ക്കൊപ്പം ജീവിതരീതികള്‍ മാറ്റാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: keralaHighest temperatureheat wave
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കേന്ദ്ര സഹകരണത്തോടെ കേരളത്തില്‍ നാലുജില്ലകളില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാവുന്നു

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)
Kerala

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

Literature

ധൈര്യമായി പറയാന്‍ കഴിയുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമെന്ന് ഇടതു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സക്കറിയ

Kerala

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

Kerala

മെസിയും അര്‍ജന്റീന ടീമും ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് സഹായിക്കാന്‍ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍

അഹമ്മദാബാദ് വിമാനാപകടം: 294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച അഹമ്മദാബാദില്‍ , വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

വിജയ് രൂപാണി യുകെയിലേക്ക് പോയത് ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍…വീണ്ടും രൂപാണികുടുംബത്തില്‍ കരിനിഴല്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി,ഡി എന്‍ എ പരിശോധനയ്‌ക്കായി രഞ്ജിതയുടെ സഹോദരന്‍ വെളളിയാഴ്ച അഹമ്മദാബാദിലേക്ക്

പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടമായി ; തിരിച്ച് ലഭിച്ചത് ജീവൻ : തന്നെ രക്ഷിച്ചത് മഹാഗണപതിയെന്ന് ഭൂമി ചൗഹാൻ

ഓണ്‍ലൈനില്‍ പണമടച്ചിട്ടും ഓവന്‍ നല്‍കാതെ തട്ടിപ്പ്: ദല്‍ഹി പുഷ്പ വിഹാര്‍ സ്വദേശിയെ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടച്ചില്ല: 2 മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies