Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അവിടെ വീണവർ വെള്ളവും ഭക്ഷണവും കിട്ടാതെ മരിച്ചതായിരിക്കും:പുറത്തേക്ക് എടുത്തപ്പോൾ ദേഹത്ത് വസ്ത്രമൊന്നുമില്ല

Janmabhumi Online by Janmabhumi Online
Feb 25, 2024, 03:49 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

മഞ്ഞുമ്മൽ ബോയ്സ്’ സിനിമ കണ്ടതിന് ശേഷമുള്ള തങ്ങളുടെ അനുഭവം പങ്കുവെക്കുകയാണ് യഥാർത്ഥ ‘മഞ്ഞുമ്മൽ ബോയ്സ്’. “സർക്കാരിന്റെ കണക്കാണ് 13 എന്നത്. 19 ഓളം പേർ അതിൽപ്പെട്ടു പോയിട്ടുണ്ടെന്നാണ് അവിടെയുള്ളവർ പറയുന്നത്. തിയേറ്ററിലിരുന്ന് ഞാൻ കരയുകയായിരുന്നു. എന്റെ കൂട്ടുകാരുടെ വിഷമം ഞാൻ നേരിട്ടുകാണുകയാണ്. അവർ എത്രത്തോളം വിഷമിച്ചു എന്ന് നേരിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് സ്ക്രീനിൽ കണ്ടപ്പോൾ ഞങ്ങൾ എല്ലാവരും കരഞ്ഞുപോയി. അപകടം പറ്റിയാൽ പിന്നെ കാര്യങ്ങൾ മറന്നുപോകും. മൂന്ന് വർഷമെടുത്തു ഞാൻ ആരോഗ്യം വീണ്ടെടുക്കാൻ.” എന്നാണ് ചിത്രത്തിൽ ശ്രീനാഥ് ഭാസിയുടെ കഥാപാത്രമായ സുഭാഷ് പറയുന്നത്.

ചിദംബരം സംവിധാനം ചെയ്ത സർവൈവൽ- ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയിൽ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. എറണാകുളത്തെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്നും കുറച്ച് യുവാക്കൾ കൊടൈക്കാനാലിലേക്ക് വിനോദയാത്ര പോവുന്നതും, തുടർന്ന് ഗുണ കേവ്സിലെ ഒരു ഗുഹയിൽ അകപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

സിനിമയിൽ കാണിക്കുന്നതുപോലെ അത്ര വെളിച്ചമൊന്നും അവിടെ ഉണ്ടായിരുന്നില്ല. നല്ല മഞ്ഞുണ്ടായിരുന്നു. ഞങ്ങൾ ഇങ്ങനെ നടക്കുകയാണ്. മൂന്ന് പേർ പാസ് ചെയ്‌തുപോയി. ബാക്കിയുള്ളവർ ഇവന്റെ പിറകിലായുണ്ട്. പെട്ടെന്ന് ഇവൻ താഴേക്ക് ഒറ്റപ്പോക്കാണ്. എവിടെയോ പോയി പതിക്കുന്ന ഒരു ശബ്ദമാണ് പിന്നെ കേൾക്കുന്നത്. ഞങ്ങൾ സ്‌തംബ്ധരായിപ്പോയി. 20 മിനുട്ടോളം ഞങ്ങൾ നിർത്താതെ അവനെ വിളിച്ചു. ഇവൻ വിളികേൾക്കുന്നില്ല. അവിടെയുള്ളവരെ അറിയിച്ചപ്പോൾ നിങ്ങൾ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോയ്‌ക്കോ എന്ന് പറഞ്ഞ് നിർബന്ധിക്കുകയാണ്. പക്ഷേ ഞങ്ങൾ പോകാൻ തയ്യാറായായില്ല.
അവിടെ വീണവരാരും ആ സമയത്ത് മരിച്ചിട്ടുണ്ടാവില്ല. വെള്ളവും ഭക്ഷണവും കിട്ടാതെ മരിച്ചതായിരിക്കും. ആ കുഴിയിൽ വീണാൽ നേരെ ചെന്ന് തലയിടിക്കില്ല. ഒരു അമ്യൂസ്മെൻ്റ് പാർക്കിലെ റൈഡ് പോലെയുള്ള സ്ട്രക്‌ചറാണ്. ഒരാൾക്ക് കൃത്യമായി പോകാൻ പറ്റുന്ന രീതിയിലാണ്.

സുഭാഷിന് മുൻപ് ആ കുഴിയിൽ വീണവരെ കൂടെയുള്ളവർ ചിലപ്പോൾ വിളിച്ചു നോക്കിക്കാണും. എന്നാൽ അവർക്ക് മിണ്ടാൻ കഴിഞ്ഞു കാണില്ല. സുഭാഷിന്റെ അന്നത്തെ ഫിസിക്ക്, അവന്റെ മെൻ്റൽ സ്ട്രെങ്‌ത്, ഇവന്റെ ഉയരം, ഇതെല്ലാം ഇവനെ സഹായിച്ചിട്ടുണ്ടാകും. ഇവന് പകരം ഞങ്ങളിൽ വേറെ ആരായിരുന്നു വീണതെങ്കിലും കഥ മാറിയേനെ. ഞങ്ങൾക്ക് ഇവനെ കൊണ്ടല്ലാതെ പോകാൻ കഴിയില്ല. ഇവന്റെ അമ്മ ഞങ്ങളെ വെട്ടിക്കളയും. ഇവന്റെ ബോഡിയെങ്കിലും കിട്ടാതെ പോകില്ലെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. നാട്ടുകാരും ഞങ്ങൾക്കൊപ്പം നിന്നു. ഇവന്റെ ശബ്ദം കുഴിയിൽ നിന്ന് കേട്ടത് അവരിലും പ്രതീക്ഷയുണ്ടാക്കി. ഡെവിൾസ് കിച്ചൺ എന്നാണല്ലോ പറയുന്നത്. അതിൽ നിന്ന് ആരും പുറത്തുവരില്ലെന്നും അപവാദമുണ്ടല്ലോ. അപ്പോൾ ഇവന്റെ ശബ്‌ദം കേട്ടപ്പോൾ നാട്ടുകാർക്കും പ്രതീക്ഷയായി. അവർ ഞങ്ങൾക്ക് വേണ്ടി വാദിച്ചു.

അങ്ങനെയാണ് ഞങ്ങളിൽ ഒരാൾ ഇറങ്ങാൻ തീരുമാനിക്കുന്നത്. ഇവന്റെ ജീൻസ് ഒരു കല്ലിൽ കൊരുത്ത് അതിന്റെ ബലത്തിൽ ഇവൻ തൂങ്ങിക്കിടക്കുകയാണ്. ഇവനെ പുറത്തേക്ക് എടുത്തപ്പോൾ ഇവന്റെ ദേഹത്ത് വസ്ത്രമൊന്നുമില്ല. കോട്ടും ജാക്കറ്റും അതിനുള്ളിൽ ബനിയനുമൊക്കെ ഇവൻ ധരിച്ചിരുന്നു. അതൊക്കെ എങ്ങനെ ഊരിപ്പോയെന്ന് പോലും ഇവന് ഓർമയില്ല.

എനിക്ക് അതൊരു അത്ഭുതമായിരുന്നു. ഭ്രാന്തമായ അവസ്ഥയിൽ വസ്ത്രങ്ങൾ ഞാൻ തന്നെ എന്തെങ്കിലും ചെയതതാണോ എന്നൊന്നും അറിയില്ല. ഞാൻ ടൂർ പോയത് മറന്നു, കുഴിയിലേക്ക് വീണത് മറന്നു. മരിച്ച് വേറെ ഏതോ ലോകത്ത് നിൽക്കുകയാണ് എന്നാണ് കരുതിയത്. ഇവരുടെ വിളി ഞാൻ കേൾക്കുന്നുണ്ട്. പക്ഷേ മറുപടി പറയാൻ കഴിയുണ്ടായിരുന്നില്ല.” – യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് പറയുന്നു.

Tags: Malayalam MovieManjummel Boys
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിലേക്ക്

Entertainment

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

Entertainment

എന്നെ ഗര്‍ഭിണിയായിരുന്നപ്പോള്‍ അലസിപ്പിക്കാന്‍ അമ്മ പല നാടന്‍ പ്രയോഗങ്ങളും ചെയ്തു, ചേച്ചിമാര്‍ എന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നു: സുരഭി

New Release

ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിച്ച  ഗോസ്റ്റ് പാരഡെയ്സ് എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം നടന്നു.

New Release

‘ഇടനെഞ്ചിലെ മോഹവുമായി’ ഒരു വടക്കൻ തേരോട്ടത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

നടി മീന ബിജെപിയിലേക്കെന്ന് അഭ്യൂഹം; സുപ്രധാന ചുമതല വഹിക്കുമെന്നും സൂചന.

ഒൻപതാംക്ലാസുകാരിയുടെ മരണം: സ്‌കൂൾ അടച്ചു, പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അധ്യാപകരെ പുറത്താക്കി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: 34 കേസുകളിലും തുടര്‍നടപടികള്‍ അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ജൂലായില്‍ ശബരിമല ക്ഷേത്രം ഒരു മാസം മൂന്ന് തവണ തുറക്കുന്ന അപൂര്‍വ്വതയ്‌ക്ക് സാക്ഷ്യം വഹിക്കും, നിറപുത്തരി 30 ന്

അതിശക്തമായ മഴ, കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം, വളപട്ടണം പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

കൊളസ്‌ട്രോൾ കൂടിയാൽ ശരീരം ഈ ലക്ഷണങ്ങൾ കാട്ടും: ശ്രദ്ധിക്കുക

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

സംസ്ഥാനത്ത് 23 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍, സര്‍ക്കാര്‍ വകുപ്പുകളല്ല ഇവയെന്നും ഓര്‍മ്മിപ്പിച്ച് വ്യവസായമന്ത്രി

പ്രവാസികള്‍ക്കും തിരിച്ചെത്തിയവര്‍ക്കുമായി നോര്‍ക്ക സൗജന്യമായി സംരംഭകത്വ പരിശീലനം നല്‍കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies