ന്യൂദല്‍ഹി: കോണ്‍ഗ്രസ് എംപി. ധീരജ് സാഹുവിന്റെ വീട്ടില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 290 കോടി രൂപ കള്ളപ്പണ പിടിച്ചെടുത്ത സംഭവത്തില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ. തടിയൂരാന്‍ എത്ര ശ്രമിച്ചാലും നിയമം നിങ്ങളെ വെറുതെ വിടില്ലെന്നും നദ്ദ വ്യക്തമാക്കി.
ഇത് പുതിയ ഇന്ത്യയാണ്. ഇവിടെ ഒരു കുടുംബത്തിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ സാധിക്കില്ല. തടിയൂരാന്‍ എത്ര ശ്രമിച്ചാലും നിയമത്തിന്റെ കൈകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് അഴിമതിയുടെ ഗ്യാരന്റിയാണ് നല്കുന്നതെങ്കില് പ്രധാനമന്ത്രി അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഗ്യാരന്റിയാണ് നല്കുന്നു. ജനങ്ങളില്‍ നിന്ന് അപഹരിച്ച ഓരോ നാണയവും അവരിലേക്ക് തന്നെ തിരികെയെത്തും, നദ്ദ എക്സില്‍ കുറിച്ചു.
‘സഹോദരാ, നിങ്ങളും നിങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിയും ഇതിനു മറുപടി പറയേണ്ടിവരും. ഇതാണ് പുതിയ ഭാരതം, ഇവിടെ ഒരു കുടുംബത്തിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ല. എത്ര ശ്രമിച്ചാലും നിയമത്തിന്റെ കൈകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് അഴിമതിയുടെ ഉറപ്പ് ആണ് നല്കുന്നതെങ്കില് മോദി അഴിമതിക്കെതിരെ നടപടിയുണ്ടാകുമെന്ന ഉറപ്പാണ് നല്‍കുന്നത്. ജനങ്ങളില്‍ നിന്ന് കൊള്ളയടിക്കുന്ന ഓരോ പൈസയും തിരികെ നല്‍കേണ്ടിവരും, ജെ.പി. നദ്ദ എക്സില്‍ കുറിച്ചു. ഝാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗമാണ് ധീരജ് പ്രസാദ് സാഹു. അദ്ദേഹവുമായി ബന്ധമുള്ള ബാല്‍ദേവ് സാഹു ഇന്‍ഫ്ര എന്ന മദ്യനിര്‍മാണക്കമ്പനി
യിലാണ് പരിശോധന നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: