Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പരാശക്തി പൂജയുടെ ചിട്ടവട്ടങ്ങള്‍

ദേവീപ്രസാദം

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Oct 19, 2023, 04:24 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശക്തിപൂജയുടെ പാഠ്യപദ്ധതി -ഒന്ന്

ദേവിക്ക് എത്ര രൂപങ്ങള്‍? ഭാവങ്ങള്‍? പലമാതിരി പലഭാഷകള്‍, പല ഭൂഷകള്‍ കെട്ടിയാടുകയാണ് മഹാദേവി. ഐശ്വര്യദായിനിയാകുമ്പോള്‍ ലക്ഷ്മി. ശക്തിസ്വരൂ
പിണിയാകുമ്പോള്‍ പാര്‍വതി. ശത്രുസംഹാരിണിയാകുമ്പോള്‍ കാളി. ദുര്‍ഘടങ്ങളെ ദൂരീകരിക്കുമ്പോള്‍ ദുര്‍ഗ. വിജ്ഞാനപ്രദായിനിയാകുമ്പോള്‍ സരസ്വതി. ദേവിക്ക് എത്രയെത്ര പകരംപദങ്ങള്‍. കാളി, ചാമുണ്ഡി, ചണ്ഡിക, മായ. തീരുന്നില്ല; ഭാരതി, വാഗീശ്വരി, ശാരദ. അനേകത്തെ ഏകത്തിലന്വയിച്ചാല്‍ പരാശക്തി.

പരാശക്തിപൂജയ്‌ക്ക് ഒരു പാഠ്യപദ്ധതി വേണ്ടേ? വിധിനിഷേധങ്ങളും ചിട്ടവട്ടങ്ങളുമൊക്കെ ദേവീസാഹിത്യത്തില്‍ ചിന്നിച്ചിതറി കിടപ്പുണ്ട.് വര്‍ണിച്ചു തീരാനാവാത്തത്ര ചരിത്രമാണല്ലോ ദേവിയ്‌ക്കുള്ളത്. മാര്‍ക്കണ്ഡേയപുരാണത്തിലെ ദേവീമാഹാത്മ്യം, ശ്രീമദ്ദേവീ ഭാഗവതം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി എന്നിവ പ്രധാനപ്പെട്ട കൃതികള്‍.
ശാരദാതിലകം, ദുര്‍ഗാസപ്തശതി, പ്രപഞ്ചസാരം, ബ്രഹ്മവൈവര്‍ത്തപുരാണം, ബൃഹദ്ധര്‍മ്മപുരാണം സരസ്വതി രഹസ്യോപനിഷത്ത് തുടങ്ങിയവയൊക്കെയും അധികവായനയ്‌ക്ക്. ശ്രീനാരായണഗുരുവിന്റെ ജനനീ നവമഞ്ജരി, ബഹുശതം മുക്തകങ്ങള്‍, സ്‌തോത്രങ്ങള്‍ കീര്‍ത്തനങ്ങള്‍… ശാക്തേയം സമ്പന്നം തന്നെ.
ശ്രീമദ്ദേവീഭാഗവതം 12സ്‌കന്ധങ്ങള്‍ 318 അധ്യായങ്ങള്‍, 18000 ശ്ലോകങ്ങള്‍; ഇതാണ് ദേവീഭാഗവതത്തിന്റെ ഘടന. ശൗനക മഹര്‍ഷി വ്യാസശിഷ്യനായ സൂത പൗരാണികനോട് ഒരു സല്‍ക്കഥ ഉപദേശിക്കണമെന്നാവശ്യപ്പെട്ടു. നൈമിശാരണ്യത്തില്‍ ഇരുന്ന് സൂതന്‍ കഥാകഥനം തുടങ്ങി. ബൃഹദാകാരം പൂണ്ട ആ കഥയാണ് ശ്രീമദ് ദേവീഭാഗവതം. പരാശക്തി ജഗത്കാരുണിയും ജഗന്മാതാവുമാണ് എല്ലാം ഉണ്ടായത് അവിടെനിന്ന്. ഈ പ്രപഞ്ചം ഇങ്ങനെ നിലനില്ക്കുന്നത് ദേവിയുടെ അപ്രമേയ പ്രഭാവത്താലാണ.് ജഗദംബയായ പരാശക്തിയുടെ പ്രാദുര്‍ഭാവവും ശിഷ്ടജനപരിപാലനവും ദുഷ്ടനിഗ്രഹവും അഭയവുമാണ് ദേവീഭാഗവതത്തിന്റെ ഇതിവൃത്തം. ഒന്ന് മൂന്നായതാണ് ബ്രഹ്മാ വിഷ്ണുമഹേശ്വരന്മാര്‍. ആ ഒന്ന് പരാശക്തി തന്നെയും.
ആനന്ദപ്രദായകമായ പല പുണ്യ ചരിതങ്ങളുടെയും അക്ഷയഖനിയാണ് ദേവീഭാഗവതം. ശ്രീദേവി ആരാണ്? എവിടെയാണ് ദേവിയുടെ ആവാസ ഭൂമിക? ദുഷ്ടനിഗ്രഹവും ഭക്ത സംരക്ഷണവും ഏതു വിധം? ഇവയെല്ലാം ദേവീഭാഗവതം വിവരിക്കുന്നു. ശ്രീദേവിയുടെ ആവാസ ഭൂമിക മധുരോദാരമായി ഭാഗവതകാരന്‍ വര്‍ണിക്കുന്നുണ്ട് മഹാവിഷ്ണുവിന് വെകുണ്ഠം പോലെ, പരമശിവന് കൈലാസം പോലെ, ബ്രഹ്മദേവന് സത്യലോകം പോലെ ജഗദംബികയ്‌ക്ക് ‘മണിദ്വീപം’. ഇത് അമൃതസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്നു. ദേവീഭാഗവതം പന്ത്രണ്ടാം സ്‌കന്ധം 10 മുതല്‍ 12 വരെയുള്ള അധ്യായങ്ങള്‍ മണിദ്വീപ വര്‍ണനയാണ്.
മണിദ്വീപത്തിലെ നവരത്‌ന നിര്‍മ്മിതമായ സപ്തനില ഹര്‍മ്യത്തില്‍ ദേവി അധിവസിക്കുന്നു. എട്ടു ദിക്കിലും അഷ്ടദിക്പാലകര്‍. ലോകാംബികയുടെ കലാംശം കൊണ്ട് സംഭൂതരായ 64 ദേവിമാര്‍ പ്രഹര്‍ഷ പ്രകാരത്തില്‍ പ്രമോദിനികളായിരിക്കുന്നു. ഗോമേദക നിര്‍മ്മിതമായ അന്തര്‍പ്രാകാരത്തില്‍ ശക്തിസ്വരൂപിണികളായ 32 ഉപദേവതമാര്‍. സര്‍വം ദേവിമയം.

ഭക്തര്‍ക്ക് അത്ര പരിചിതമല്ലാത്ത ഒട്ടേറെ കഥകള്‍ ദേവീഭാഗവതത്തില്‍ കാണാം. നവരാത്രിയുടെ ഐതിഹ്യത്തെ രാമായണവുമായി ബന്ധിപ്പിക്കുന്നത് ഒരുദാഹരണം. കഥ ഇങ്ങനെ; സീതാ വിരഹത്താല്‍ കാട്ടില്‍ ദുഃഖിച്ചു കഴിയുന്ന രാമലക്ഷ്മണന്മാരോട് നവരാത്രിയില്‍ ദേവീപൂജ നടത്തുവാന്‍ നാരദന്‍ ഉപദേശിക്കുന്നു. നവരാത്രിയുടെ ഉത്ഭവം അങ്ങനെയെന്ന് ദേവീഭാഗവതം.

പിതാവായ വ്യാസമഹര്‍ഷി, തന്നെ ഗൃഹസ്ഥനാക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും തനിക്കതിഷ്ടമല്ലെന്നും സ്വതേ വിരക്തനായശ്രീശുകന്‍ ജനകനോട് പറയുന്ന ഒരു മുന്തിയ സന്ദര്‍ഭം ദേവീഭാഗവതത്തില്‍ കാണാം. ഒറ്റയടിക്ക് സംന്യാസത്തിലേക്കുയരുന്നത് അപകടമാണെന്ന് ജനകന്‍ ശ്രീശുകനെ ഓര്‍മപ്പെടുത്തുന്നുണ്ട്. ഇതു വായിക്കുക:

‘മേലെ ഉറങ്ങിയാല്‍ വീഴും
വീഴാ താഴെക്കിടക്കുകില്‍
സംന്യസിച്ചോന്‍ പിഴച്ചാലോ
പിന്നെയില്ലൊരു മാര്‍ഗവും’

ദേവീഭാഗവതം മൂന്നാം സ്‌കന്ധം 26ാം അധ്യായം. ജനമേജയന്റെ വിവരണം ശ്രദ്ധിക്കുക.
ജനമേജയന്‍:
‘നവരാത്രം വന്നണഞ്ഞാല്‍
പിന്നെച്ചെയ്യേണ്ടതെന്തുവാന്‍?
വിശേഷിച്ചും ശരത്പൂജാ
വിധിചൊല്‍ക മുനീശ്വര!’

വ്യാസന്‍:
‘നവരാത്രിവ്രതം പുണ്യം
കേള്‍ക്ക ചൊല്ലാം സവിസ്തരം’
60 ശ്ലോകങ്ങളില്‍ നവരാത്രിവിധികള്‍ വ്യാസഭഗവാന്‍ വിവരിക്കുന്നു.
(തുടരും)

Tags: Navaratri Festival
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അമ്മയും ഉണ്ണിയും ദശമി വിജയങ്ങളും

Samskriti

വിജയദശമിയും വിദ്യാരംഭവും

Parivar

വിജയദശമി: കേരളത്തിൽ 194 കേന്ദ്രങ്ങളിൽ ആർ എസ് എസ് പഥസഞ്ചലനങ്ങൾ; നാഗ്പൂരിൽ 12ന് മഹോത്സവം

ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല കാമ്പസില്‍ നടന്ന ആര്‍എസ്എസ് പഥസഞ്ചലനം
India

വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം പകര്‍ന്ന് ജെഎന്‍യുവില്‍ പഥസഞ്ചലനം

രേശിംഭാഗില്‍ രാഷ്ട്രസേവികാ സമിതി പ്രവര്‍ത്തകര്‍ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ കായിക പ്രദര്‍ശനത്തില്‍ വിഖ്യാത നര്‍ത്തകി പദ്മവിഭൂഷണ്‍ സോണല്‍ മാന്‍സിങ് പങ്കെടുത്തപ്പോള്‍. സേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി, പ്രമുഖ കാര്യവാഹിക സീതാ ഗായത്രി അന്നദാനം, വിദര്‍ഭ പ്രാന്തകാര്യവാഹിക മനീഷ അതാവലെ തുടങ്ങിയവര്‍ സമീപം.
India

രാഷ്‌ട്രസേവികാ സമിതി വിജയദശമി മഹോത്സവം: സൈനിക സ്‌കൂള്‍ പഠനകാലം ഓര്‍മിച്ച് സോണല്‍ മാന്‍സിങ്

പുതിയ വാര്‍ത്തകള്‍

റൗഡി ലിസ്റ്റില്‍ ഉളള അഭിഭാഷകനെ പ്രോസിക്യൂട്ടര്‍ ആക്കാന്‍ ശ്രമം: എസ്.പിക്കെതിരെ ഡി വൈ എസ് പി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ദേവസ്ഥാൻ ക്ഷേത്രത്തിനുള്ളിൽ കയറി നിസ്ക്കരിച്ചു : അലി മുഹമ്മദ് അറസ്റ്റിൽ

കാമുകീകാമുകന്മാരുടെ കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയ സംഭവം : യുവാവിന്റെ വെളിപ്പെടുത്തല്‍ കാമുകി മറ്റൊരു വിവാഹം കഴിക്കാന്‍ തയാറെടുത്തതോടെ

വാരഫലം: 2025 ജൂണ്‍ 30 മുതല്‍ ജൂലായ് 6 വരെ: ഈ ഈ നാളുകാര്‍ക്ക്‌ ശാരീരിക സുഖം കുറയും. ശത്രുക്കളില്‍നിന്ന് ചില പ്രയാസങ്ങള്‍ നേരിടും

ചില ആനക്കാര്യങ്ങള്‍

കഥ: അതിരുകള്‍ക്കപ്പുറം

കഥയുടെ മേഘങ്ങള്‍ കനക്കുമ്പോള്‍

കോഴിക്കോട് മണ്ണിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു

സകലകലാവല്ലഭന്‍, കാഴ്ചയുടെ തമ്പുരാന്‍

കവിത: അച്ചാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies