കണ്ണൂര്‍: കണ്ണൂരിന് അഭിമാനമായി 14വയസുകാരി തീര്‍ത്ഥ സുരേഷ്. ഗോ ഗെറ്റേര്‍സ് ക്രിക്കറ്റ് അക്കാഡമിയിലെ ആള് റൗണ്ടര്‍ ക്രിക്കറ്ററായ തീര്‍ത്ഥ സുരേഷിന്റെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ദേശീയ ടീമിന്റെ മുഖ്യ പരിശീലകനുമായ രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ‘ കോച്ചിങ്ങ് ബിയോണ്ട് ‘ എന്ന ചെന്നൈയിലെ മുഴുവന്‍ സമയ പരിശീലന കേന്ദ്രത്തിലേക്ക് സ്കോളര്‍ഷിപ്പോടെ പ്രവേശനം ലഭിച്ചു.
രവി ശാസ്ത്രിയോടൊപ്പം, പ്രശസ്തരായ ഭരത് അരുണ്‍, ആര്.ശ്രീധര്‍ എന്നിവരും പരിശീലകരായ, അക്കാഡമിയില്‍, 50 കഴിവുറ്റ വനിതാ താരങ്ങളെ മൂന്ന് വര്‍ഷത്തേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ വനിതാ ക്രിക്കറ്റ് വളര്‍ത്തിയെടുക്കുന്നതിനായി നടത്തുന്ന ക്യാമ്പ് സ്പോണ്സര് ചെയ്യുന്നത് ഹിന്ദു സ്ഥാന് യൂണിലിവറാണ.് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏഴ് പേരില്‍ ഒരാളാണ് തീര്‍ത്ഥ.
മാസത്തില്‍ 45,000/ രൂപ പ്രകാരം മൂന്ന് വര്‍ഷത്തേക്ക് 16 ലക്ഷത്തിലധികം രൂപ ഫീസായി വേണ്ടിടത്താണ് പൂര്‍ണ്ണമായും സൗജന്യമായി തീര്‍ത്ഥയ്ക്ക് പ്രവേശനം ലഭിച്ചിട്ടുളളത്. കഴിഞ്ഞ ജൂണ്‍ 5 ന് പ്രവേശനം ലഭിച്ച തീര്‍ത്ഥ മൂന്നാസത്തെ പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു. സീനിയര്‍ താരങ്ങളുടെ ക്യാമ്പില്‍ കേരളത്തില്‍ നിന്ന് ഏഴ് പേരുണ്ടെങ്കിലും, പരിശീലന ക്യാമ്പിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരം 14 വയസ്സ് കാരിയായ തീര്‍ത്ഥയാണ്. റൈറ്റ് ആം ഫാസ്റ്റ് ബൗളറായ ആള്‍റൗണ്ടര്‍ താരമാണ്.
15 വയസ്സില്‍ താഴെയുള്ളവരുടെ നാഷണല്‍ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷം കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് തീര്‍ത്ഥയാണ് (7 വിക്കറ്റ്). കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയിലെ കണ്ടക്ടര്‍ മൊറോഴ തളിയാരത്ത് വീട്ടില്‍ സുരേഷിന്റെയും ചെറുകുന്ന് ഗവ. ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപിക ലീനയുടെയും മകളാണ് പത്താം ക്ലാസ്സില്‍ പഠിക്കുന്ന തീര്‍ത്ഥ. അനുജന് കാശിനാഥ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കണ്ണൂര്‍ സെന്റ് തെരേസാസ് സ്ക്കൂളില്‍ 5ാം തരത്തില്‍ പഠിക്കുമ്പോഴാണ് 2018-ല്‍ ക്രിക്കറ്റില്‍ ശ്രദ്ധയൂന്നുന്നത്.
ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി കണ്ണൂരില്‍ 2017ല്‍ രൂപീകൃതമായ ‘ ദി ഗോ ഗെറ്റേഴ്സ് ക്രിക്കറ്റ് അക്കാദമിയാണ് 2018ലെ പരിശീലന ക്യാമ്പില്‍ പങ്കെടുത്തിരുന്ന തീര്‍ത്ഥയുടെ ക്രിക്കറ്റ് കഴിവുകളെ കണ്ടെത്തിയതും. തുടര്‍ന്ന് 5 വര്‍ഷത്തിലധികമായി നിരന്തര പ്രോത്സാഹനം നല്കിയതും. 6 വയസ്സിനും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും നടത്തിവരുന്ന പരിശീലന ക്യാമ്പില്‍ അക്കാദമിയില്‍ നിലവില്‍ 16 പെണ്‍കുട്ടികളുണ്ട്.
മുഖ്യ പരിശീലകന് വൈശാഖ് ബാലന്, സഹ പരിശീലകരായ അതുല്‍, ഷര്മ്മീസ് എന്നിവരാണ് പരിശീലകര്‍. കര്‍ണ്ണാടക മുന്‍ രഞ്ജി താരം മണ്‍സൂര്‍ അലി ഖാന്, ശ്രീലങ്കന്‍ ക്രിക്കറ്റ് അക്കാഡമിയുടെ മുന്‍ മുഖ്യ പരിശീലകന് ഹെമല്‍ മെന്‍ഡിസ്, ബാംഗഌര് ക്രിക്കറ്റ് അക്കാഡമിയുടെ സ്ഥാപകന്‍ ഇംതിയാസ് അഹമ്മദ്, മുന്‍ സൗരാഷ്ട്ര സംസ്ഥാന ക്രിക്കറ്റ് താരവും ദുബൈയിലെ ജി ഫോഴ്സ് ക്രിക്കറ്റ് അക്കാഡമിയുടെ സ്ഥാപകനുമായ ഗോപാല്‍ ജസപാര എന്നീ പ്രത്യേകം ക്ഷണിക്കപ്പെട്ട പരിശീലകരുടെ സേവനവും വിവിധ ഘട്ടങ്ങളിലായി തീര്ത്ഥയ്ക് ലഭിച്ചിട്ടുണ്ട്. ക്രിക്കറ്റിനോടുള്ള അമിതമായ താത്പര്യത്താല്‍ പഠിപ്പിന് കൂടുതല്‍ പ്രാധാന്യം നല്കുന്ന സെന്റ് തെരേസാസില്‍ നിന്ന് വിട്ട് 8 മുതല്‍ കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂളില്‍ ചേര്‍ന്നു.
മകളുടെ നിശ്ചയദാര്‍ഢ്യവും ടിച്ചറായ അമ്മ ലീനയുടെയും ബസ്സ് കണ്ടക്ടറായ പിതാവ്
സുരേഷിന്റെയും ദീര്‍ഘവീക്ഷണവുമാണ് ഈ അഭിമാന നേട്ടത്തിലേക്ക് തീര്‍ത്ഥയെ കൈപിടിച്ചുയര്‍ത്തിയത്. കൂടെ ഗോ ഗെറ്റേര്‍സ് ക്രിക്കറ്റ് അക്കാഡമിയുടെ നിസ്സീമമായ സേവനവും . ഒരുകാര്യം ഉറപ്പാണ്. 2027 നകം കണ്ണൂര്‍ ജില്ലയില്‍ നിന്നും ഗോ ഗെറ്റേര്സിലൂടെ ഒരു ഇന്ത്യന്‍ ക്രിക്കറ്റര്‍ പിറവിയെടുക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷകര്‍ത്താക്കളും
അക്കാദമി അധികൃതരുമെന്ന് ഗോ ഗെറ്റേര്‍സ് സ്പോര്‍ട്സ് അക്കാഡമി ഡയരക്ടര്‍ ഏ.കെ. ഷെരീഫ്, കെ.വി. ഗോകുല്‍ദാസ്, തീര്‍ത്ഥയുടെ പിതാവവ് സുരേഷ്, പ്രിയങ്ക നിഖില്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: