Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മദ്യനയം പരമ്പരാഗത കള്ള് ചെത്ത് വ്യവസായത്തെ തകര്‍ക്കും

ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നില്‍ക്കുന്ന തെങ്ങുകളില്‍ നിന്നും കള്ള് ചെത്തി അതിഥികള്‍ക്ക് നല്‍കാന്‍ അനുമതിനല്‍കാനുള്ള തീരുമാനത്തിലൂടെ കള്ള് വ്യവസായ മേഖലയ്‌ക്ക് എന്തു പുരോഗതിയാണു ഉണ്ടാകുന്നതെന്ന് മനസ്സിലാകുന്നില്ല

ആര്‍. രാജശേഖരന്‍ by ആര്‍. രാജശേഖരന്‍
Aug 22, 2023, 05:10 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

പിണറായി സര്‍ക്കാരിന്റെ 2023-24 വര്‍ഷത്തെ മദ്യനയം പരമ്പരാഗത കള്ള് വ്യവസായത്തെയും അതില്‍ തൊഴില്‍ എടുത്തു ഉപജീവനം കഴിക്കുന്ന തൊഴിലാളികളേയും അവരുടെ കുടുംബങ്ങളേയും തകര്‍ക്കുന്നതാണ്. തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന വ്യവസായത്തിന് പ്രതീക്ഷ നല്‍കുന്ന ഒരു നയം ഇത്തവണ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതൊഴിലാളി സംഘടനകളേയും തൊഴിലാളികളേയും നിരാശപ്പെടുത്തുന്ന നയമാണ് പ്രഖ്യാപിച്ചിട്ടുള്ളത് 2021-ല്‍ നിയമം പാസ്സാക്കിയ ടോഡി ബോര്‍ഡ് രൂപീകരണം ഇത്തവണ നടപ്പാക്കുമെന്നുള്ള പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ തയ്യാറാകാത്തത് ഈ വ്യവസായത്തെ നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായി കാണണം. കള്ള് വ്യവസായത്തിന്റെ നവീകരണത്തിനും ഉത്പാദനത്തിനും വിതരണത്തിനും മൂല്യ വര്‍ദ്ധിത ഉത്പനങ്ങളുടെ വിപണനത്തിനും പ്രാധാന്യം നല്‍കി കള്ള് ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തു ജോലി എടുത്തു വരുന്ന തൊഴിലാളികളെ സഹായിക്കുന്ന തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പുതിയ നയത്തിലൂടെ സര്‍ക്കാര്‍ ഈ മേഖലയെ തകര്‍ത്തിരിക്കുകയാണ്. ത്രീ സ്റ്റാര്‍ മുതലുള്ള ഹോട്ടലുകളിലും വിനോദ സഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളിലും കള്ള് ചെത്തി വില്‍ക്കാനുള്ള അനുമതി നല്‍കാനുള്ള തീരുമാനം, പരമ്പരാഗത വ്യവസായത്തില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളെ വഞ്ചിക്കുന്നതാണ്. ബാര്‍-റിസോര്‍ട്ടു വ്യവസായികളില്‍ നിന്നും വലിയ സാമ്പത്തിക നേട്ടം സര്‍ക്കാരിനും പാര്‍ട്ടിക്കും ഉണ്ടാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. ആയതിനാല്‍ ഈ തിരുമാനം പിന്‍വലിച്ച് ടോഡി ബോര്‍ഡ് യഥാര്‍ത്ഥ്യമാക്കി വ്യവസായത്തെയും തൊഴിലാളികളേയും സംരക്ഷിക്കണം.

വളരെക്കാലമായി തൊഴിലാളി സംഘടനകളും തൊഴിലാളികളും ഉന്നയിച്ചു പോന്നിരുന്ന മറ്റൊരു പ്രധാന ആവശ്യവും ഈ നയത്തില്‍ അവഗണിക്കുകയും പരമ്പരാഗ കള്ള് വ്യവസായത്തോട് ചിറ്റമ്മ നയം എടുക്കുകയും ചെയ്തു. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശ്മശാനങ്ങള്‍, എന്നിവയില്‍ നിന്നും ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് 200 മീറ്ററും അതിനു മുകളിലുള്ളവയ്‌ക്ക് 50 മീറ്ററുമാണ് ദൂരപരിധി നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ കള്ളുഷാപ്പുകള്‍ക്ക് 400 മീറ്ററാണ്. വിദേശ മദ്യത്തില്‍ ആല്‍ക്കഹോളിന്റെ അളവ് 42% വരെയാണ്, കള്ളിന്റെ ആല്‍ക്കഹോളിന്റെ അളവ് 08% മാത്രമാണ്. കള്ളുഷാപ്പുകളുടെ ദൂരപരിധി 200 മീറ്റര്‍ ആയി കുറയ്‌ക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നു മാത്രമല്ല ഷാപ്പുകളുടെ ദൂരപരിധി പൊതുവില്‍ പുനഃക്രമീകരിക്കുന്നത് ഉചിതമായി കാണുന്നിലെന്നാണ് ഉത്തരവിലുള്ളത്. ഇത് വിശദീകരിച്ചിട്ടുമില്ല. ആയതിനാല്‍ 42% ആല്‍ക്കഹോളിന്റെ അളവ് വരുന്ന മദ്യം വില്‍ക്കുന്ന ത്രീ സ്റ്റാര്‍ ബാറുകള്‍ക്കും അതിന് മുകളില്‍ സ്റ്റാറുകളുള്ളവയ്‌ക്കും 200, 50 മീറ്റര്‍ ദൂരപരിധിയുള്ളപ്പോള്‍ 08% ആല്‍ക്കഹോളിന്റെ അളവ് ഉള്ള കള്ള് വില്‍ക്കുന്ന ഷാപ്പുകള്‍ക്ക് 400 മീറ്റര്‍ ദൂരപരിധി തുടര്‍ന്നു പോകാനുള്ള നയം പരമ്പരാഗത കള്ള് വ്യവസായത്തെ തകര്‍ക്കാന്‍ ഈ സര്‍ക്കാര്‍ ആരില്‍ നിന്നോ അച്ചാരം വാങ്ങിയെന്ന് സംശയിച്ചാല്‍ കുറ്റംപറയരുത്. ആയതിനാല്‍ കള്ളുഷാപ്പുകളുടെ ദൂരപരിധി 200 മീറ്റര്‍ ആക്കണമെന്ന ആവശ്യം അംഗീകരിക്കണം.

ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നില്‍ക്കുന്ന തെങ്ങുകളില്‍ നിന്നും കള്ള് ചെത്തി അതിഥികള്‍ക്ക് നല്‍കാന്‍ അനുമതിനല്‍കാനുള്ള തീരുമാനത്തിലൂടെ കള്ള് വ്യവസായ മേഖലയ്‌ക്ക് എന്തു പുരോഗതിയാണു ഉണ്ടാകുന്നതെന്ന് മനസ്സിലാകുന്നില്ല. ഒന്നാമത്തെ കാര്യം ഇപ്പോള്‍ ചെത്താന്‍ പറ്റിയ തെങ്ങുകള്‍ നിറഞ്ഞു നില്‍ക്കുന്ന എത്ര ഹോട്ടലുകളും റിസോര്‍ട്ടുകളും ഉണ്ട് എന്നതാണ്. ഇനി വെച്ചുപിടിപ്പിച്ച് ചെത്തിയെടുക്കാന്‍ എത്ര കാലം വേണ്ടിവരും? അപ്പോള്‍ ഉടന്‍ നടപ്പാക്കാനുള്ള തീരുമാനമല്ലല്ലോ? പശുവിനെ കറക്കുന്നതു പോലെ അതിഥി വരുമ്പോഴെല്ലാം തെങ്ങില്‍ നിന്നു കള്ള് എടുക്കാന്‍ കഴിയുമോ എന്ന് തൊഴിലെടുക്കുന്ന ചെത്തുതൊഴിലാളിയോടൊന്നു ചോദിച്ചു മനസ്സിലാക്കേണ്ടിയിരുന്നു. ഇത് ഈ മേഖലയില്‍ ഇന്ന് തൊഴിലെടുത്തു ജീവിക്കുന്ന യഥാര്‍ത്ഥ ചെത്തു തൊഴിലാളികളുടെ തൊഴിലും വേതനവും ഇല്ലാതാക്കി ബാര്‍-ഹോട്ടല്‍, റിസോര്‍ട്ട് ഉടമകളുടെ വരുതിയില്‍ കൊടുക്കാനും ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചു കുറഞ്ഞ കൂലി നല്‍കി കള്ള് ഉത്പാദനം നടത്താനുമുള്ള അവസരം സര്‍ക്കാര്‍ ഒരുക്കി കൊടുക്കുകയാണ്. പരമ്പരാഗത തൊഴില്‍ എന്ന പ്രത്യേകത നഷ്ടപ്പെടുത്തി എവിടെയും ചെത്തി എവിടെയും വില്‍ക്കാം എന്നുള്ള അവസ്ഥയുണ്ടാക്കി കളള് എന്ന വീര്യം കുറഞ്ഞ പനീയത്തെ വീര്യം ചേര്‍ത്തുവില്‍ക്കാനുള്ള അവസരം സൃഷ്ടിക്കുകയുമാണ്. ഈ രീതി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആയതിനാല്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അവരുടെ സ്ഥാപനങ്ങളില്‍ നില്‍ക്കുന്ന തെങ്ങു ചെത്തി വില്പന നടത്താനുള്ള അനുമതി നല്‍കരുത്.

കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യക്കച്ചവട ഷോപ്പുകളും ബാറുകള്‍, ബിയര്‍ വൈന്‍ഷോപ്പുകള്‍ തുടങ്ങിയവ കൂടാതെ പുതുതായി ബാറുകളും, ബിയര്‍ വൈന്‍ പാര്‍ലുകളും, ബീവറേജസ്സിന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും 250 വില്പനശാലകളും കൂടി തുറക്കാനുള്ള തീരുമാനം കേരളത്തിന്റെ തനതുപാനീയമായ കള്ളിന്റെ വില്പനയെ ബാധിക്കുകയും കള്ള് ഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും. വീര്യം കൂടിയ സ്വദേശി-വിദേശ മദ്യം എവിടെയും ലഭിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ മദ്യപാനശീലം വര്‍ദ്ധിക്കും. നാട്ടിലാകെ കുറ്റകൃത്യങ്ങളും അരാജകത്വവും വര്‍ദ്ധിക്കും. ആയതിനാല്‍ പുതിയ ബാറുകളും ബിയര്‍വൈന്‍ പാര്‍ലറുകളും ബീവറേജസ്സിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും പുതിയ ഷോപ്പുകളും തുടങ്ങാനുള്ള നയത്തില്‍ നിന്നു സര്‍ക്കാര്‍ പിന്‍തിരിയണം മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയം എന്നു പറയുമ്പോള്‍ തന്നെ പരമ്പരാഗത കള്ള് വ്യവസായത്തെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കാതെ വിദേശ്യമദ്യം വിറ്റും പുതിയ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചും 50 കോടി അധികവരുമാനമുണ്ടാക്കാനുള്ള ശ്രമത്തില്‍ നാട്ടിലെ സാധാരണക്കാരേയും മദ്യ വ്യവസായത്തില്‍ തൊഴിലെടുത്തു ജീവിക്കുന്ന തൊഴിലാളികളേയും സര്‍ക്കാര്‍ മറക്കുകയാണ്.

ആര്‍. രാജശേഖരന്‍
(ബിഎംഎസ്സിന്റെ നേതൃത്വത്തിലുള്ള കേരള പ്രദേശ് ടോഡി &അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റാണ് ലേഖകന്‍)

Tags: liquorToddyKerala GovernmentKerala Liquor Policy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കഷ്ടമാണു സര്‍ക്കാരേ, ഇത്രയും തരംതാഴരുത്

Kerala

ശബരിപാത: ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രം; വേണ്ടത് 416 ഹെക്ടര്‍, ഏറ്റെടുക്കാനായത് 24 ഹെക്ടര്‍

Editorial

തീരദേശ വികസന പാക്കേജ് എന്ന വാചകക്കസര്‍ത്ത്

Kerala

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

Kerala

ഒരു കണക്കുമില്ല, ഓഖി പാക്കേജ് വെള്ളത്തില്‍; ഒരു രൂപ പോലും ആര്‍ക്കും അനുവദിച്ചില്ല

പുതിയ വാര്‍ത്തകള്‍

One month old baby feet

ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം : അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

ബക്രീദ് ദിനത്തിൽ ആശംസകൾ നേർന്ന് മമ്മൂട്ടി ; ആശംസകൾ അറിയിച്ചത് ഫേസ്ബുക്കിലൂടെ

പാകിസ്ഥാനിലെ പെഷവാറിൽ മാരകമായ സ്ഫോടനം, മുൻ കേന്ദ്രമന്ത്രി കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

മാരിടൈം സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടി

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies