Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെ എസ് ചിത്ര: വീട്ടുകാരിയായ പാട്ടുകാരി

ചലച്ചിത്ര പിന്നണിഗാന രംഗത്ത് നാലുപതിറ്റാണ്ടിന്റെ സ്വരമാധുരി നിറച്ച കെ.എസ്.ചിത്രയ്‌ക്ക് ഇന്ന് അറുപതാം പിറന്നാള്‍. മലയാളത്തിന്റെ വാനമ്പാടി, തമിഴിന്റെ ചിന്നക്കുയില്‍, കന്നഡയുടെ കോകില അങ്ങനെ നീളുന്നു മലയാളികളുടെ സ്വന്തം കെ.എസ്.ചിത്രയുടെ വിശേഷണങ്ങള്‍. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, തുളു, രാജസ്ഥാനി, ഉറുദു, സംസ്‌കൃതം, മലായ്, അറബിക്, സിംഹള ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇക്കാലത്തിനിടെ ഇരുപത്തിയാറായിരത്തിലധികം ഗാനങ്ങളാണ് ചിത്ര ആലപിച്ചിട്ടുള്ളത്. ആറു തവണ ദേശീയ പുരസ്‌കാരവും വിവിധ ഭാഷകളിലായി നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും അവരെ തേടിയെത്തി. പിന്നണിഗായകന്‍ ജി.വേണുഗോപാല്‍ ചിത്രയെക്കുറിച്ചെഴുതുന്നു

Janmabhumi Online by Janmabhumi Online
Jul 24, 2023, 09:20 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ജി വേണുഗോപാല്‍

കെ എസ് ചിത്രയുമായി വര്‍ഷങ്ങള്‍ നീണ്ട ആഴമേറിയ അടുപ്പവും സൗഹൃദവുമുണ്ട്. കലാലയ കാലത്തു തുടങ്ങിയ പരിചയം പിന്നണി ഗാനരംഗത്തേയ്‌ക്ക് എത്തിയപ്പോഴും അതേ ശോഭയോടെ നിലനിന്നു.  ഒരുമിച്ച് നിരവധി പാട്ടുകളുടെ പിന്നണിയില്‍ സ്വരമായി. കൂടെ പാടുന്നയാളെ എല്ലാ പിന്തുണയും നല്‍കി പ്രോത്സാഹിപ്പിക്കുന്ന സ്നേഹഗായികയാണ് ചിത്ര.

കോളജ് കാലഘട്ടത്തില്‍ ഞാനും  ഗായകന്‍ ശ്രീനിവാസ്, സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍ എന്നിങ്ങനെ കുറച്ചുപേര്‍ അടങ്ങിയ ഒരു സംഗീത കൂട്ടായ്മ ഉണ്ടായിരുന്നു. ബ്ലൂ ബേര്‍ഡ്സ് എന്നായിരുന്നു ഞങ്ങളുടെ ഓര്‍ക്കസ്ട്രയുടെ പേര്. എല്ലാവരും ചേര്‍ന്ന് വിവിധ കോളജുകളില്‍ സംഗീത പരിപാടികള്‍ നടത്തിയിരുന്നു. എന്‍ജിനിയറിങ് കോളജിലും യൂണിവേഴ്സിറ്റി കോളജിലുമൊക്കെ പരിപാടികള്‍ക്കായി പോകുമായിരുന്നു.  

അന്ന് ഇടയ്‌ക്ക് ഞങ്ങള്‍ക്കൊപ്പം പാടാന്‍ ചിത്രയും ചേച്ചി ബീനയും അരുന്ധതിയുമുള്‍പ്പെടെയുള്ള ഗായകരും എത്തിയിരുന്നു.  ഞങ്ങള്‍ സമകാലികര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പ്രതിഭയുള്ളത് ചിത്രയ്‌ക്കാണ്. എത്രയൊക്കെ ഉന്നതിയില്‍ നിന്നാലും പരിചയപ്പെടുത്തലുകളോ പുകഴ്‌ത്തലുകളോ ഇഷ്ടപ്പെടാത്ത ആളാണ് ചിത്ര.

ചിത്ര പിന്നണി ഗാനരംഗത്തേക്ക് എത്തിയപ്പോഴും ഒരുമിച്ച് പല യുഗ്മഗാനങ്ങളും പാടി. സ്റ്റേജ് പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ചിത്രയ്‌ക്കൊപ്പം ഡ്യുയറ്റ് പാടാന്‍ പോയാലും പ്രത്യേകിച്ച് യാതൊരു തയ്യാറെടുപ്പുകളുടെയും ആവശ്യമില്ല. കാരണം ചിത്ര എല്ലാം പഠിച്ചൊരുങ്ങിയാണ് വരാറുള്ളത്. കൂടെയുള്ള ആള്‍ക്ക് തെറ്റിയാലും പറഞ്ഞു തന്നു സഹായിക്കും. ചിത്ര വളരെ ഫാസ്റ്റ് ലേണര്‍ ആണെന്നു പറയാം. വേഗത്തില്‍ പഠിക്കുകയും പഠിപ്പിച്ചു തരികയും ചെയ്യും.

പല രംഗങ്ങളിലും പ്രതിഭാധനരായ നിരവധി വ്യക്തികളെ നാം കാണാറുണ്ട്. പക്ഷേ അവരില്‍ നിന്നൊക്കെ ചിത്രയെ മാറ്റി നിര്‍ത്തുന്ന ചില ഘടകങ്ങളുണ്ട്. വളരെയേറെ മാനുഷിക മൂല്യമുള്ള ആളാണ് ചിത്ര.  ചിത്രയുടെ നല്ല മനസ്സ് വിവരിക്കാന്‍ എന്റെ വ്യക്തിപരമായ ഈ ഒരു അനുഭവം മാത്രം മതി.  എന്റെ ഭാര്യാ സഹോദരന്‍ രാമചന്ദ്രന്‍ പക്ഷാഘാതം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്ന സമയത്ത് അദ്ദേഹത്തെ ഉണര്‍ത്തിയത് ചിത്രയുടെ സ്വരമാണ്. രാമചന്ദ്രന്‍ വളരെ പ്രശസ്തനായ വയലിനിസ്റ്റ് ആയിരുന്നു. ഇളയരാജയ്‌ക്കും റഹ്മാനും ഉള്‍പ്പെടെ പ്രഗത്ഭരായ ഒട്ടുമിക്ക സംഗീതജ്ഞര്‍ക്കുമൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീതരംഗത്ത് ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ പക്ഷാഘാതം ബാധിച്ച് അദ്ദേഹം വെന്റിലേറ്ററില്‍ ആയി. ജീവിക്കുമോ മരിക്കുമോ എന്നു പോലും അറിയാത്ത അവസ്ഥ. അദ്ദേഹത്തെ ഐസിയുവിലേക്കു മാറ്റിയ അന്ന് ചിത്ര ആശുപത്രിയിലെത്തി. രാമചന്ദ്രന്റെ കട്ടിലില്‍ ഇരുന്ന് ചെവിയോടു ചേര്‍ന്ന് ‘പാടറിയേന്‍ പടിപ്പറിയേന്‍’ എന്ന പാട്ടിന്റെ ഏതാനും വരികള്‍ ആലപിച്ചു. പെട്ടന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രാമചന്ദ്രന്‍ പ്രതികരിച്ചു. ‘ദ് ഗോള്‍ഡന്‍ വോയ്സ് ഓഫ് ചിത്ര’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ജീവിതത്തിലേയ്‌ക്കു തിരിച്ചു വന്നു. കൂടുതലൊന്നും ചിത്രയെക്കുറിച്ചു പറയേണ്ടതില്ല. പാട്ടുകാരെല്ലാവരും വീട്ടുകാരല്ല. പക്ഷേ ഈ പാട്ടുകാരി നമ്മുടെയെല്ലാം വീട്ടുകാരി കൂടിയാണ്.

Tags: malayalam cinemaSongകെ.എസ് ചിത്ര
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പുസ്തകപരിചയം: മലയാള സിനിമയുടെ ആധികാരിക ചരിത്രം

Kerala

തന്‌റേത് രാഷ്‌ട്രീയക്കാരന്‌റെ പാട്ട്, പറയാന്‍ മാത്രമല്ല, ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും റാപ്പര്‍ വേടന്‍

Kerala

വേടനാണ് കേരളത്തിന്റെ പടനായകൻ ; വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടി ; എം വി ഗോവിന്ദൻ

Kerala

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

Kerala

ഷാജി എന്‍ കരുണ്‍ മലയാള സിനിമയുടെ മുഖവും മുഖശ്രീയുമായിരുന്ന അതുല്യ ചലച്ചിത്രാവിഷ്‌കാരകനെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് ആഗോളനേതൃപദവി, ദല്‍ഹിയെ സൂപ്പര്‍ സൈനികശക്തിയാക്കല്‍, ചൈനയെ വെല്ലുവിളിക്കല്‍; മോദിയുടെ ലക്ഷ്യം ഇവയെന്ന് യുഎസ് റിപ്പോര്‍ട്ട്

കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലില്‍ ആകെ 643 കണ്ടെയ്നറുകള്‍, 13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പടെ അപകടകരമായ വസ്തുക്കുകള്‍

പാകിസ്ഥാൻ യുവതിയെ വിവാഹം കഴിച്ചു ; ഓപ്പറേഷൻ സിന്ദൂറിനിടെ വിവരം കൈമാറി ; പാക് ചാരൻ ഖാസിമിനെ കുടുക്കി ഇന്റലിജൻസ് ബ്യൂറോ

അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ്

വിനയന്‍റെ 19ാം നൂറ്റാണ്ട് എന്ന സിനിമയില്‍ കഡായു ലോഹര്‍ (ഇടത്ത്)

വിനയന്റെ സിനിമയിലെ നടി കായഡു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍; നൈറ്റ് പാര്‍ട്ടിക്ക് 35 ലക്ഷം;സ്റ്റാലിനും മകനും കുടുങ്ങുമോ?

ഇനി വിചാരണയും അറസ്റ്റുമില്ല : ബംഗ്ലാദേശി , റോഹിംഗ്യൻ നുഴഞ്ഞു കയറ്റക്കാരെ തൽക്ഷണം മടക്കി അയക്കും ; ഓപ്പറേഷൻ പുഷ് ബാക്കുമായി കേന്ദ്രസർക്കാർ

ബോട്ട് കരയ്‌ക്കടുപ്പിക്കുന്നതിനിടെ ലോഹക്കയറില്‍ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈ അറ്റു

റഷ്യയുടെ ടി-90 യുദ്ധടാങ്ക്

ആയുധനിര്‍മ്മാണസഹായത്തില്‍ ഇന്ത്യയുടെ ജ്യേഷ്ഠനാണ് റഷ്യ…മോദി കോര്‍പറേറ്റിനെയും ഇന്ത്യന്‍ ബുദ്ധിയെയും അഴിച്ചുവിട്ട് അതിന് മൂര്‍ച്ച നല്‍കി

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം നാളെ മുതല്‍ സമാരംഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies