Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാട്ടില്‍ മോഷണ ‘കാലം’; അന്വേഷണം ചെന്നു നില്‍ക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളിൽ

ലഹരിക്കടിപ്പെട്ടവര്‍ മോഷണം മാത്രമല്ല, ആക്രമണങ്ങള്‍ നടത്തുന്നതും ഇവിടെ പതിവാണ്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് നാട്ടുകാരുടെ ആരോപണം.

Janmabhumi Online by Janmabhumi Online
Jul 12, 2023, 03:10 pm IST
in Kottayam
പള്ളിക്കത്തോട് ഒന്നാം മൈല്‍ കോട്ടക്കുന്ന് ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളി നശിപ്പിച്ച ഇരുചക്ര വാഹനം

പള്ളിക്കത്തോട് ഒന്നാം മൈല്‍ കോട്ടക്കുന്ന് ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളി നശിപ്പിച്ച ഇരുചക്ര വാഹനം

FacebookTwitterWhatsAppTelegramLinkedinEmail

പള്ളിക്കത്തോട്:  മോഷണപരമ്പരകളുടെ കേന്ദ്രമായി പള്ളിക്കത്തോട്. കഴിഞ്ഞ ഏതാനും മാസങ്ങളായി പലവിധ മോഷണങ്ങളാണ് ഇവിടെ നടക്കുന്നത്. ഉറക്കം പോലും നഷ്ടപ്പെട്ട് സ്വത്തുവകകള്‍ക്ക് കാവലിരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍.  ഇവിടെ വിലസുന്ന കള്ളന്മാര്‍ക്ക് സ്വര്‍ണവും പണവും തന്നെ വേണമെന്നില്ല. എന്തും എടുക്കും. ചെത്തുകള്ള്, ഒട്ടുപാല്‍, ബാറ്ററി തുടങ്ങി വെറ്റൈറ്റി വസ്തുക്കള്‍ മോഷ്ടിച്ചുകൊണ്ട് മോഷ്ടാക്കളും ഇവിടെ വേറൊരു ലെവലിലാണ്. ഒട്ടുമിക്ക കേസുകളിലും അന്വേഷണം ചെന്നു നില്‍ക്കുന്നതാവട്ടെ ഇതര സംസ്ഥാന തൊഴിലാളികളിലും.  

ലഹരിക്കടിപ്പെട്ടവര്‍ മോഷണം മാത്രമല്ല, ആക്രമണങ്ങള്‍ നടത്തുന്നതും ഇവിടെ പതിവാണ്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് നാട്ടുകാരുടെ ആരോപണം. പള്ളിക്കത്തോട് ഒന്നാം മൈല്‍ കോട്ടക്കുന്ന് ഭാഗത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ ബംഗാളിയെ പോലീസ് എത്തി കീഴ്‌പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. വീട്ടുടമസ്ഥയോട് അപമര്യാദയായി പെരുമാറുകയും മുറ്റത്ത് ഉണ്ടായിരുന്ന ഇരുചക്രവാഹനം തകര്‍ക്കുകയുമായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട പ്രതി പോകുന്ന വഴിയിലുണ്ടായിരുന്ന വാഹനങ്ങളും അടിച്ചുതകര്‍ത്തു. പിന്നീട് പോലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്.  

കഴിഞ്ഞ ദിവസം പള്ളിക്കത്തോട് ഏഴാം വാര്‍ഡില്‍ ഇതരസംസ്ഥാന തൊഴിലാളി  നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് എത്തിക്കുന്ന കോണ്‍ട്രാക്ടര്‍മാരുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. തങ്ങളുടെ കീഴില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ഉത്തരവാദിത്തം കോണ്‍ട്രാക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദേശവും നല്കി. ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങള്‍, മയക്കുമരുന്ന് ഉപയോഗം എന്നിവ വര്‍ധിക്കാന്‍ കാരണം ഇതര സംസ്ഥാന തൊഴിലാളികളുടെ വ്യാപനം ആണെന്നാണ് വിലയിരുത്തല്‍.  

നഗരത്തിലും രക്ഷയില്ല

കോട്ടയം: ജില്ലയിലും മോഷണം വ്യാപകം. വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍ ഏറെയും. ലഹരിക്ക് അടിപ്പെട്ടവരും, ഇതര സംസ്ഥാന തൊഴിലാളികളുമാണ് മോഷണ കേസുകളില്‍ കൂടുതല്‍ പിടിയിലാകുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടലുകളും പതിവാണ്. കവര്‍ച്ച മാത്രമല്ല, കൊലപാതകക്കേസുകളിലും ഇവര്‍ പ്രതികളാകുന്നുണ്ട്. കഴിഞ്ഞ മാസം പൂവന്തുരുത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയത് അസം സ്വദേശിയായിരുന്നു.  

മൊബൈല്‍ മോഷണത്തിന് ഝാര്‍ഖണ്ഡ് സ്വദേശി കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗവും വ്യാപകമാണ്. ഇതും അതിക്രമങ്ങള്‍ പെരുകാന്‍ കാരണമായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ നിരവധി മോഷണ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിന്റെ എല്ലാം അടിസ്ഥാനത്തില്‍ ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം ഊര്‍ജ്ജിതമാക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.  

മുന്‍കരുതലുകള്‍

മോഷണം പതിവാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും അനിവാര്യമാണ്.  

1 എല്ലാ വാതിലുകളുടേയും ഭദ്രത ഉറപ്പാക്കുക. മുന്‍, പിന്‍ വാതിലുകള്‍ക്ക് പിന്നില്‍ വിലങ്ങനെയുള്ള ഇരുമ്പ് പട്ടികകള്‍ ഘടിപ്പിക്കുന്നതും സുരക്ഷ കൂട്ടാന്‍ ഉപകരിക്കും.  

2 ജനല്‍പാളികള്‍ രാത്രികാലങ്ങളില്‍ അടച്ചിടുക.  

3 അപരിചിതരായ സന്ദര്‍ശകര്‍, പിരിവുകാര്‍, യാചകര്‍, തുടങ്ങിയവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുക.  

4 വീടിന് പിന്നിലും അടുക്കള ഭാഗത്തും രാത്രിയില്‍ ലൈറ്റ് ഓഫാക്കാതിരിക്കുക.  

5 വീടിന് പുറത്ത്  മൂര്‍ച്ചയേറിയ ആയുധങ്ങള്‍, ഗോവണി തുടങ്ങിയവ അലക്ഷ്യമായി സൂക്ഷിക്കാതിരിക്കുക.  

6 അസമയത്ത് വീടിന് വെളിയില്‍ ആളനക്കമോ, മറ്റ് ശബ്ദങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ്, അയല്‍ക്കാര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരെ അറിയിക്കുക.  

7 ശക്തവും നീണ്ട വെളിച്ചവുമുള്ള പവര്‍ ടോര്‍ച്ച്, സേര്‍ച്ച് ലൈറ്റുകള്‍ കൈവശം കരുതുക.

8 വീട്ടില്‍ ആളില്ലാത്ത ദിവസങ്ങള്‍ പത്രം, മാസികകള്‍  തുടങ്ങിയവ വീട്ടുമുറ്റത്ത് കിടക്കുന്ന സാഹചര്യം ഒഴിവാക്കുക.

9 വീട് പൂട്ടിപോകുന്ന സമയം പുറത്തെ ലൈറ്റ് ഓഫ് ചെയ്യുക.  

10 സ്വര്‍ണാഭരണങ്ങള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക.

11 നിരീക്ഷണ ക്യാമറ ഉള്ളവര്‍ രാത്രി റെക്കോഡ് മോഡില്‍ ഇടുക. ക്യാമറ ഓഫ് അല്ലെന്ന് ഉറപ്പുവരുത്തുക.

Tags: theftrobbery
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകരയില്‍ കടയില്‍ സൂക്ഷിച്ച 24 പവന്‍ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന്‍ അറസ്റ്റില്‍, പ്രതി 35 വര്‍ഷമായി കടയിലെ ജീവനക്കാരന്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

കടുത്തുരുത്തിയിലെ 31 പവന്‍ കവര്‍ച്ച: മോഷ്ടാക്കളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു

Kerala

മാല പിടിച്ചു പറിക്കല്‍ 2 ഇതര സംസ്ഥാനക്കാരെ പൊലീസ് പിടികൂടി

Kerala

പേരാമ്പ്രയില്‍ വിവാഹ വീട്ടില്‍ വീണ്ടും മോഷണം, പണമടങ്ങിയ കവര്‍ നിക്ഷേപിച്ച പെട്ടിയാണ് കവര്‍ന്നത്.

Thiruvananthapuram

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് 15 പവനും 4 ലക്ഷം രൂപയും കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

സ്ഥലംമാറ്റ ഉത്തരവിനു പിന്നാലെ ജീവനക്കാരനെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചിപ്സ് പാക്കറ്റുകളില്‍ ഒളിപ്പിച്ച മൂന്ന് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരില്‍ പിടിയില്‍

‘ഇത്രയധികം വിവാഹം കഴിച്ചത് തട്ടിപ്പിനല്ല സ്നേഹം തേടി മാത്രം’ -പതിനൊന്നാം വിവാഹത്തിനിടെ അറസ്റ്റിലായ യുവതിയുടെ വിചിത്ര വാദം

മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കുന്നതിനു പിന്നില്‍

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies