ചണ്ഡീഗഢ്: അഞ്ച് ദിവസമായി പഞ്ചാബ് പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്ന ഖലിസ്ഥാന്‍ സംഘടന വാരിസ് പഞ്ചാബ് ദേ സംഘടനയുടെ തലവന്‍ അമൃതപാല്‍ സിങ്ങിന് വിദേശത്ത് നിന്നും എത്തിയത് 35 കോടി രൂപ.
ദില്ജിക് കല്‍സി എന്ന അമൃതപാല്‍ സിങ്ങിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇത്രയും പണം ഖലിസ്ഥാന്‍ നേതാവായ അമൃതപാല്‍ സിങ്ങിന് ലഭിച്ചതായി അറിയുന്നത്. അമൃതപാല്‍ സിങ്ങിന്റെയും ഭാര്യ കിരണ്‍ ദീപ് കൗറിന്റെയും അമൃതപാല്‍ സിങ്ങിന്റെ അച്ഛന് തര്‍സേം സിങ്ങിന്റെയും അക്കൗണ്ടുകള്‍ പരിശോധിക്കുന്നുണ്ട്.
പണം വാരിക്കോരി ചെലവാക്കുന്നതിനാലാണ് അമൃതപാല്സിങ്ങിന് ഇത്രയ്ക്കധികം അനുയായികള്‍ ഉള്ളത്. ആഡംബരവാഹനങ്ങളും ധാരാളമുണ്ട്. യുകെയില്‍ താമസക്കാരിയായിരുന്ന ഭാര്യ വിവാഹത്തിന് ശേഷം പഞ്ചാബില്‍ താമസമാക്കുകയായിരുന്നു.
അമൃതപാല്‍ സിങ്ങ് പണം വലിച്ചെറിഞ്ഞ് നിരവധി എസ് യുവികളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും വാങ്ങിയതായി അറിയുന്നു. യുവാക്കളെ പണം കൊടുത്ത് സംഘടനയിലേക്ക് ആകര്‍ഷിച്ച് പഞ്ചാബിലെ ക്രമസമാധാനം തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നറിയുന്നു.
അഞ്ചു ദിവസമായിട്ടും അമൃതപാല്‍ സിങ്ങിനെ പിടികൂടാനായിട്ടില്ല. അതേ സമയം ഇദ്ദേഹത്തിന്റെ അനുയായികളെ മുഴുവന്‍ അകത്താക്കിക്കഴിഞ്ഞു. എന്തായാലും ഖലിസ്ഥാന്‍ വാദത്തിന്റെ പേരിലുള്ള തീവ്രവാദത്തെ ഇനിയും കയറൂരിവിടാനാവില്ല എന്ന കര്‍ശന നിലപാടിലാണ് കേന്ദ്രം. ഇന്ദിരാഗാന്ധിയെപ്പോലെ അമിത് ഷായും വധിക്കപ്പെടും എന്ന രീതിയില്‍ ഭീഷണി ഉയര്‍ത്തിയ നേതാവായ അമൃതപാല്‍ സിങ്ങിനെ ഇനിയും അനിയന്ത്രിതമായി വളരാന്‍ അനുവദിച്ചാല്‍ അത് പഴയ ഭിന്ദ്രന്‍വാലയുടെ സ്ഥിതിവിശേഷമുണ്ടാക്കുമെന്ന ഭയം കേന്ദ്രത്തിനുണ്ട്.
പിന്നില്‍ സഹായത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐ
പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ദുബായിലെ ശാഖയുമായാണ് അമൃതപാല്‍ സിങ്ങ് ബന്ധപ്പെടുന്നത്. .യുവാക്കളെ മതത്തിന്റെ പേരില്‍ ആകര്‍ഷിക്കാനാണ് ഐഎസ്ഐ അമൃതപാല്‍ സിങ്ങിനോട് ആവശ്യപ്പെടുന്നത്. അതുവഴി ഇന്ത്യയെ അസ്ഥിരപ്പെടുത്തുകയും ഹിന്ദുത്വത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യാമെന്ന് ഐഎസ്ഐ കണക്ക് കൂട്ടുന്നു.
ഖല്‍സ വഹീര്‍ എന്ന പ്രചാരണപരിപാടി
ദുബായില്‍ ജോലി ചെയ്യുകയായിരുന്ന അമൃതപാല്‍ സിങ്ങ് പഞ്ചാബില്‍ എത്തിയ ശേഷം ഗ്രാമങ്ങളിലേക്ക് ഖല്‍സ വഹീര്‍ എന്ന പ്രചാരണപരിപാടിയുമായി പോയിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ സിഖ് യുവാക്കളെതിരിക്കുകയായിരുന്നു ലക്ഷ്യം. താന്‍ പറയുന്നത് എന്തും ചെയ്യിക്കാന്‍ കഴിയുന്ന യുവാക്കളുടെ വന്‍സംഘത്തെ അണിനിരത്താന്‍ അമൃതപാല്സിങ്ങിന് സാധിച്ചു. അതിന് കാനഡ, യുഎസ് എന്നിവിടങ്ങളിലെ ഖലിസ്ഥാന്‍ വാദികളായ സിഖ് സംഘടനകള്‍ അയയ്ക്കുന്ന വന്‍തുക സഹായകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: