Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി പൊങ്കാലയിട്ടു; ഋഷി സുനകിന്റെ ഭാര്യയുടെ അമ്മ; മോദി ദുരിതാശ്വാസനിധിയുടെ ട്രസ്റ്റി

ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ ഭാര്യയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തി ആറ്റുകാല്‍ പൊങ്കാല ഇടാനെത്തിയത് ഇപ്പോള്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയാണ്. കാരണം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷമൂര്‍ത്തിയുടെ അമ്മ കൂടിയാണ് സുധാമൂര്‍ത്തി.

Janmabhumi Online by Janmabhumi Online
Mar 10, 2023, 06:33 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ ഭാര്യയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തി ആറ്റുകാല്‍ പൊങ്കാല ഇടാനെത്തിയത് ഇപ്പോള്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയാണ്. കാരണം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷമൂര്‍ത്തിയുടെ അമ്മ കൂടിയാണ് സുധാമൂര്‍ത്തി. പണത്തിന്റെയും അധികാരത്തിന്റെയും അഹങ്കാരം തൊട്ടുതീണ്ടാത്ത അവരെ പ്രധാനമന്ത്രി മോദി പിഎം കെയര്‍ എന്ന ദുരിതാശ്വാസനിധിയില്‍ രത്തന്‍ ടാറ്റയ്‌ക്കൊപ്പം ട്രസ്റ്റിയായി ചേര്‍ത്തിയത് ഇവരുടെ ലാളിത്യവും ആത്മാര്‍ത്ഥതയും മൂലമാണ്. ഇതോടെ പിഎം കെയറിനെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നത് കോണ്‍ഗ്രസ് പാടെ നിര്‍ത്തി.  

സുധാമൂര്‍ത്തിയുടെ മകള്‍ അക്ഷതാമൂര്‍ത്തിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായ മരുമകന്‍ ഋഷിസുനകും ബ്രിട്ടനില്‍ പശുവിനെ പൂജിക്കുന്നു

ഇത്രയും കനത്ത ചൂടില്‍ ഒന്നും വകവെയ്‌ക്കാതെ ഒരു ഒഴിഞ്ഞ കോണില്‍, ആരാലും ശ്രദ്ധിക്കപ്പെടാതെ സുധാമൂര്‍ത്തി പൊങ്കാലയിടുന്ന ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ വന്‍വരവേല്‍പാണ് കിട്ടിയത്. മടിയില്‍ തോര്‍ത്ത് വിരിച്ച്, സാധാരണ ഒരു സാരിയും ചുറ്റി മണ്ണില്‍ ഇരുന്ന് വേവിച്ച പൊങ്കാലച്ചൊറ് കലത്തില്‍ നിന്നും കയിലില്‍ എടുത്ത് നിഷ്കളങ്കമായി ആതമസംതൃപ്തി ചൊരിയുന്ന  സുധാമൂര്‍ത്തിയുടെ പുഞ്ചിരിക്കുന്ന ചിത്രം ഏറെ പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇവര്‍ ഊരിക്കൊടുത്ത ആഭരണം കൊണ്ടാണ് നാരായണമൂര്‍ത്തി ഇന്‍ഫോസിസ് തുടങ്ങിയതെന്നും പശുവിനെ പൂജിക്കുന്ന മകള്‍ അക്ഷതാമൂര്‍ത്തിയുടെ ചിത്രം കാണിച്ച് ഭാരതീയസംസ്കാരം മകളെ പഠിപ്പിച്ച അമ്മയാണ് ഇവരെന്നുമൊക്കെ സുധാമൂര്‍ത്തിയുടെ ചിത്രത്തിന് കീഴില്‍ കുറിപ്പുകളുമായാണ് പലരും പോസ്റ്റിട്ടത്.  

ഇതാദ്യമായാണ് പൊങ്കാലയ്‌ക്കെത്തുന്നതെന്ന് സുധാമൂര്‍ത്തി പറഞ്ഞു. അടുത്ത തവണ പ്രഭാഷണം നടത്തേണ്ടിവരുമ്പോള്‍ ഈ പൊങ്കാല അനുഭവത്തെക്കുറിച്ച് പറയുമെന്നും സുധാമൂര്‍ത്തി പറഞ്ഞു. കുത്തരി, ശര്‍ക്കര, നെയ്യ്, ഉണക്കിയ പഴങ്ങള്‍, നാളികേരം എന്നിവ കേരളാ ശൈലിയില്‍ ചേര്‍ത്താണ് പൊങ്കാല ഉണ്ടാക്കിയത്. ആര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിച്ചില്ലെന്നും അവര്‍ പറഞ്ഞു. മകന്‍ റോഷന്റെ ഭാര്യയായ മലയാളി മരുമകളായ അപര്‍ണ്ണയ്‌ക്ക് പൊങ്കാല നിവേദ്യം നല്‍കുമെന്നും സുധാമൂര്‍ത്തി പറഞ്ഞു.  

ഇത് നാരീശക്തിയുടെ ഉത്സവമാണെന്നും ഒരു മുദ്രാവാക്യങ്ങളുമില്ലാത്ത ഈ ഉത്സവം വ്യത്യസ്താനുഭവം സമ്മാനിച്ചെന്നും പത്മശ്രീ ജേതാവ് കൂടിയായ അവര്‍ പറഞ്ഞു. “ഇവിടെ സ്ത്രീകള്‍ക്കിടയില്‍ നല്ല തുല്യതയുണ്ട്. പൊങ്കാലയില്‍ ജാതി, മതം, പണക്കാര്‍, പാവപ്പെട്ടവര്‍….എന്നൊന്നുമില്ല. തൊട്ടടുത്തിരിക്കുന്ന ആളെ ഭാവിയില്‍ കാണില്ലെങ്കിലും പൊങ്കാലയിടുന്ന സമയത്ത് എല്ലാവരും പരസ്പരം സഹായിക്കുന്നു.” – സുധാമൂര്‍ത്തി പറഞ്ഞു.  

താന്‍ തൊട്ടടുത്തിരിക്കുന്നവര്‍ക്ക് നാളികേരവും ഏലക്കായും നല്‍കിയെന്നും ഇത് പങ്കുവെയ്‌ക്കലിന്റെ വലിയ ഒരു അനുഭവമാണ് നല്‍കിയതെന്നും അവര്‍ പറഞ്ഞു. ഇന്‍ഫോസിസിന്റെ സമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്‍ഫോസിസ് ഫൗണ്ടേ,ന്‍രെ മേധാവി കൂടിയാണ് സുധാമൂര‍്ത്തി. കേരളത്തില്‍ പ്രളയകാലത്ത് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി അവര്‍ പറ‍്ഞു.  

2019ല്‍ മുഖ്യമന്ത്രിയ്‌ക്ക് ദുരിതാശ്വാസ സഹായം എത്തിക്കാന്‍ വന്നപ്പോവാണ് പൊങ്കാലയെക്കുറിച്ച് ആദ്യം കേട്ടത്. അതോടെ അതില്‍ പങ്കെടുക്കണമെന്നായി. കോവിഡ് കാരണം അതിന് കഴിഞ്ഞില്ല. ഇപ്പോള്‍ സാധിച്ചു.  

അടുപ്പിലെ തീയും പുകയും തന്നെ ബാധിച്ചില്ലെന്നും സുധാമൂര്‍ത്തി പറഞ്ഞു. കര്‍ണ്ണാടകയിലെ ഷിഗോണ്‍ എന്ന സ്ഥലത്താണ് താന്‍ ജനിച്ചതെന്നും അവിടെ വൈദ്യുതിയോ ഗ്യാസോ ഉണ്ടായിരുന്നില്ലെന്നും സുധാമൂര്‍ത്തി പറയുന്നു. അതുകൊണ്ട് അടുപ്പില്‍ തീ കൂട്ടാനും കുറയ്‌ക്കാനും തനിക്കറിയാമെന്നും സുധാമൂര്‍ത്തി.  

Tags: എന്‍.ആര്‍ നാരായണമൂര്‍ത്തിattukal pongalamother-in-lawഋഷി സുനക്അക്ഷത മൂര്‍ത്തിഇന്‍ഫോസിസ് ഫൗണ്ടേഷന്‍ബ്രിട്ടീഷ്സുധാമൂര്‍ത്തിഇന്‍ഫോസിസ്Attukal Templeattukal ponkala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മകളുടെ പ്രതിശ്രുത വരനുമായി വീട്ടമ്മ ഒളിച്ചോടി , ഞെട്ടി വീട്ടുകാരും നാട്ടുകാരും, മുങ്ങിയത് വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ

Entertainment

മൂന്നു പ്രാവശ്യം നൂറ്റി ഒന്ന് കലത്തിൽ പൊങ്കാല ഇട്ടു, അതിനുശേഷമാണ് മകൻ ജനിച്ചത്- ആറ്റുകാലമ്മയുടെ ഭക്തയാണെന്ന് രമ്യ സുധ

Kerala

അനന്തപുരിയെ ഭക്തിയിലാഴ്‌ത്തി ആറ്റുകാൽ പൊങ്കാല; സ്വയംസമര്‍പ്പണത്തിന്റെ പുണ്യം നുകര്‍ന്ന് ഭക്തലക്ഷങ്ങൾ മടങ്ങിത്തുടങ്ങി

Kerala

ദുഷ്ടലാക്കോടെ യുവത്വത്തെയും ഭാരതത്തെയും നശിപ്പിക്കുന്നവരെ കത്തിച്ചുകളയാനുള്ള പ്രാർത്ഥനയാവണം പൊങ്കാല: സുരേഷ് ഗോപി

Kerala

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്‌ക്ക് അഗ്നി പകർന്നു; തലസ്ഥാനം യാഗശാലയായി

പുതിയ വാര്‍ത്തകള്‍

സേവാഭാരതി  തണലൊരുക്കിയ വീട്ടില്‍  ആദ്യദിനം ചെടികള്‍ നട്ടുപിടിപ്പിക്കുന്ന സുഗതനും കുടുംബവും

വാടക വീടിന് വിട; ഇനി ജീവിതം സേവാഭാരതിയുടെ സ്‌നേഹ നികുഞ്ജത്തില്‍, കണ്ണുകളില്‍ ആശ്വാസവും പുതിയ പ്രതീക്ഷയുമായി മുന്നോട്ട്

ഞങ്ങൾ പ്രണയത്തിൽ മുഴുകിയിരിക്കുന്നു.’; വിജയ്‌ക്കൊപ്പമുളള ഗോസിപ്പുകൾക്ക് മറുപടിയുമായി തൃഷ

സീതാലക്ഷ്മിയമ്മയും മായാദേവിയും

അടിയന്തരാവസ്ഥ; അമ്മമാരുടേത് ത്യാഗോജ്ജ്വല പോരാട്ടം, മായാദേവിയും സീതാലക്ഷ്മിയമ്മയും ഭാരത ചരിത്രത്തിലെ ധീരമായ ഏട്

ഭയമോ മടിയോ ഇല്ല ! ഇത് ഛോട്ടി റാണി ലക്ഷ്മി ഭായി ; ബീഹാറിലെ തെരുവുകളിൽ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ആറ് വയസ്സുകാരിയുടെ വീഡിയോ വൈറൽ

സ്വന്തം നാട്ടിൽ ഹിന്ദുക്കൾ അനാഥരാകരുത് ; ഇസ്ലാമിന് സ്വത്തുക്കൾ വഖഫ് ബോർഡ് ഉണ്ടാക്കാമെങ്കിൽ ഹിന്ദുക്കൾക്ക് ധർമ്മ രക്ഷാ ബോർഡ് രൂപീകരിച്ചുകൂടെ

പോരാട്ട വിജയത്തിന്റെ ഗാഥ

അഭിനന്ദൻ വർത്തമാനും പാക്കിസ്ഥാനി മേജർ മോയിസ് അബ്ബാസും (ബോക്സിൽ)

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജറെ വധിച്ച് താലിബാൻ തീവ്രവാദികൾ ; തെക്കൻ വസീറിസ്ഥാൻ പാക് സൈന്യത്തിന്റെ ശ്മാശാന ഭൂമിയാകുന്നു

ചൈനയിൽ നിന്നും മൂവായിരം വാഹനങ്ങളുമായി പോയ ചരക്ക് കപ്പൽ പസഫിക് സമുദ്രത്തിൽ മുങ്ങി ; കപ്പൽ യാത്ര തിരിച്ചത് മെക്സിക്കോയിലേക്ക് 

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

ഭരണഘടന കുഴിച്ചുമൂടിയവര്‍ മേനി നടിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies