ധാക്ക: ഒറ്റദിനം കൊണ്ട് പെട്രോള്‍ വില 50 ശതമാനത്തില്‍ അധികം വര്‍ധിപ്പിച്ചതിനെതിരെ ബംഗ്ലാദേശില്‍ കലാപം. ബംഗ്ലദേശ് സ്റ്റുഡന്റ്സ് ഫെഡറേഷന്, പ്രോഗ്രസീവ് സ്റ്റുഡന്‍സ് അലയന്‍സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് കീഴിലാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സര്‍ക്കാര്‍ ഇന്ധനവില 50 ശതമാനം വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. 1971ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു. ഇതോടെ ധാക്കയിലെ മുഹമ്മദ്പൂര്, അഗര്‍ഗാവ്, മാലിബാഗ്, തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി പമ്പുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
പെട്രോളിന്റെ വില 51.2 ശതമാനം വര്‍ധിച്ച് 130 ടാക്കയായും (ഇന്ത്യന്‍ 108 രൂപ) പെട്രോളിന്റെ വില 51.7 ശതമാനം വര്‍ധിച്ച് 135 (ഏകദേശം 113രൂപ) ടാക്കയായുമാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് വൈദ്യുതി, ഊര്‍ജ, ധാതു വിഭവ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ വില 42.5 ശതമാനം വര്‍ദ്ധിച്ചു.
ഫെബ്രുവരി മുതല്‍ ജൂലൈ വരെ കുറഞ്ഞ വിലയ്ക്ക് ഇന്ധനം വിറ്റതിലൂടെ 8,014.51 ടാക നഷ്ടം ഉണ്ടായതായാണ് ബംഗ്ലാദേശ് പെട്രോളിയം കോര്പറേഷന് പറയുന്നത്. റഷ്യ-യുക്രൈന് യുദ്ധവും കോവിഡ് മഹാമാരിയും ആഗോളതലത്തില്‍ ഇന്ധനവിലയെ ബാധിച്ചു. രാജ്യത്ത് കൂടുതല്‍ പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് ഇന്ധനവില ഉയര്‍ത്തിയതെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി.
ഇന്ധന വില വര്‍ധനയെതുടര്‍ന്ന് രാജ്യതലസ്ഥാനമായ ധാക്കയിലെ നിരവധി ബസുകള്‍ ഞായറാഴ്ച യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പെട്ടെന്നുള്ള വില വര്‍ധനവിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ പെട്രോള്‍ പമ്പില്‍ തിങ്ങിക്കൂടിയതോടെ സംഘര്‍ഷം ഉണ്ടായതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: