തിരുവനന്തപുരം: സമസ്തയുടെ വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച് ഇറക്കിവിട്ടതില് പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇടതു-വലതു മുന്നണികള്‍ വിഷയത്തില്‍ പ്രതികരിക്കാതെ ഓടി ഒളിച്ചപ്പോഴാണ് ഗവര്‍ണര്‍ നയം വ്യക്തമാക്കിയത്. Â
മുസ്ലിം പുരോഹിതര്‍ ഖുര്‍ ആന്‍ വചനങ്ങളും ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങളും അവഗണിച്ചു കൊണ്ട്, മുസ്ലിം സ്ത്രീകളെ അവരുടെ അവകാശങ്ങളും വ്യക്തിത്വങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറത്ത് ഉണ്ടായത്. സ്ത്രീകള്‍ക്ക് പുരുഷന് തുല്യമായ എല്ലാ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും ഉണ്ട് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അതിനെയാണ് പുരോഹിതന് തള്ളിപ്പറയുന്നത്. Â സംഭവം അതീവ ദുഖകരമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലാണ് വിവാദ സംഭവം നടന്നത്. മുതിര്‍ന്ന സമസ്ത നേതാവ് ശാസിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് സ്റ്റേജില്‍നിന്ന് മടങ്ങി പോവേണ്ടി വരികയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു.
‘പത്താം ക്ലാസ്സിലെ കുട്ടിയെ ആരാടോ ഇങ്ങോട്ട് വിളിച്ചത്? പെണ്‍കുട്ടികളെ ഒന്നും വിളിക്കാന്‍ പാടില്ല. അത് നിങ്ങള്‍ക്ക് അറിയില്ലേ’ എന്നും ഉസ്താദ് സംഘാടകരോട് ചോദിക്കുന്ന ദൃശ്യം അടക്കം പുറത്തുവന്നിരുന്നു. ഇതില്‍ ബിജെപി മാത്രമാണ് നിലപാട് വ്യക്തമാക്കുകയും. ഉസ്താദിന്റെ നിലപാടിനെ തള്ളിപ്പറയുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: