Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാപ്പര്‍ഹിക്കാത്ത മാവോയിസ്റ്റ് ഭീകരത

ഒരുകാലത്ത് തികഞ്ഞ മാവോയിസ്റ്റ് ഭീകരരായിരുന്നവര്‍ നേപ്പാളില്‍ അധികാരം പിടിച്ചപ്പോള്‍ അതിനെ ആശിര്‍വദിക്കാന്‍ പോയത് സിപിഎം നേതാവ് സീതാറാം യെച്ചൂരിയാണ്. യുപിഎ സര്‍ക്കാരിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Nov 15, 2021, 05:34 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയില്‍ ഇരുപത്തിയാറ് മാവോയിസ്റ്റ് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിലൂടെ വധിച്ചതും, മണിപ്പൂര്‍-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ മാവോയിസ്റ്റ് ഭീകരാക്രമണത്തില്‍ അസം  റൈഫിള്‍സ് കമാന്ററും കുടുംബവും നാല് സൈനികരും വീരമൃത്യു വരിച്ചതും ഒരേ ദിവസമാണ്. രാജ്യത്തിന്റെ നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനത്തെയും അംഗീകരിക്കാതെ വൈദേശിക ശക്തികളുടെയും, രാജ്യത്തിനകത്തെ ശിഥിലീകരണ ശക്തികളുടെയും പിന്തുണയോടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാവോയിസ്റ്റു ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളിയും, അതിനെ നേരിടാന്‍ സുരക്ഷാസേന പ്രകടിപ്പിക്കുന്ന ദൃഢനിശ്ചയവും വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങള്‍. ഗഡ്ചിരോളിയില്‍ കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് ഭീകരരില്‍ സിപിഐ മാവോയിസ്റ്റ് പൊളിറ്റ് ബ്യൂറോ അംഗം മിലിന്ദ് തെല്‍തുംഡെ ഉണ്ടെന്നുള്ളത് വലിയൊരു നേട്ടമാണ്. ഇയാളുടെ സഹോദരനാണ് ഭീമ-കൊറേഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റുചെയ്ത അര്‍ബന്‍ നക്‌സല്‍ ആനന്ദ് തെല്‍തുംഡെ എന്നത് ജനങ്ങളുടെ കണ്ണുതുറപ്പിക്കും. ഭീമ-കൊറേഗാവ് കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്ന ചില ബുദ്ധിജീവികളുടെയും രാഷ്‌ട്രീയ നേതാക്കളുടെയും മാധ്യമങ്ങളുടെയും തനിനിറത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേരില്‍ മുറവിളി കൂട്ടുന്ന മാവോയിസ്റ്റ് സഹയാത്രികര്‍ യഥാര്‍ത്ഥത്തില്‍ ഇവ രണ്ടിന്റെയും കടുത്ത ശത്രുക്കളാണ്.

കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്താണ് മാവോയിസ്റ്റുകള്‍ ശക്തി പ്രാപിച്ചത്. നാഗ്പൂരിനടുത്തുള്ള ഗഡ്ചിരോളി വര്‍ഷങ്ങളായി മാവോയിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രമാണ്. ഇവിടെനിന്ന് പിടിയിലായ ഒരു ഭീകരനെ വിട്ടയക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് സര്‍ക്കാരിന് കത്തെഴുതിയത് വലിയ വിവാദം ക്ഷണിച്ചുവരുത്തുകയുണ്ടായി. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് മാവോയിസ്റ്റ് ഭീഷണിയെക്കുറിച്ച് ഇടയ്‌ക്കിടെ പറയാറുണ്ടായിരുന്നെങ്കിലും ഭരണ സംവിധാനം മൃദുസമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. ഇതുവഴി രാജ്യത്തിന്റെ പല പ്രദേശങ്ങളിലും സ്വാധീനമുണ്ടാക്കാന്‍ മാവോയിസ്റ്റുകള്‍ക്ക് കഴിഞ്ഞു. ഒരുകാലത്ത് തികഞ്ഞ മാേ

വായിസ്റ്റ് ഭീകരരായിരുന്നവര്‍ നേപ്പാളില്‍ അധികാരം പിടിച്ചപ്പോള്‍ അതിനെ ആശിര്‍വദിക്കാന്‍ പോയത് സിപിഎം നേതാവ് സീതാറാം യെച്ചൂരിയാണ്. യുപിഎ സര്‍ക്കാരിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. ചൈനയുടെ സ്വാധീനത്തില്‍പ്പെട്ട് ഇന്ത്യയുമായുള്ള ബന്ധം ബോധപൂര്‍വം വഷളാക്കിയവര്‍ക്ക് നമ്മുടെ നാട്ടില്‍നിന്ന് രാഷ്‌ട്രീയവും ഭരണപരവുമായ ഒത്താശ ലഭിച്ചത് വിരോധാഭാസമെന്നേ പറയേണ്ടൂ. രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും വിട്ടുവീഴ്ച ചെയ്യാത്ത നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് മാവോയിസ്റ്റുകളോടുള്ള മൃദുസമീപനത്തിന് മാറ്റം വന്നത്. ഇതിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടുന്ന പ്രതിപക്ഷം മാവോയിസ്റ്റുകളുമായി കൈകോര്‍ത്തു. ബീഹാറില്‍ തെരഞ്ഞെടുപ്പ് സഖ്യം പോലും ഉണ്ടാക്കി. ഈ നയം ഉപേക്ഷിക്കാന്‍ മോദി വിരോധികള്‍ ഇപ്പോഴും തയ്യാറായിട്ടില്ല.

യുപിഎ ഭരണകാലത്തെ അപേക്ഷിച്ച് മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുന്നതില്‍ മോദി സര്‍ക്കാരിന് വലിയതോതില്‍ വിജയിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. നേപ്പാളിലെ പശുപതിനാഥ് മുതല്‍ ആന്ധ്രയിലെ തിരുപ്പതി വരെ നീളുന്ന ചുവപ്പു ഇടനാഴി ലക്ഷ്യംവച്ച് വനവാസികളെയും മറ്റും മറയാക്കി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാവോയിസ്റ്റുകള്‍ക്ക് മന്‍മോഹന്‍ ഭരണകാലത്ത് എഴുപതിലേറെ ജില്ലകളില്‍ സ്വാധീനമുണ്ടെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് ഈ സ്വാധീനം നാല്‍പത്തിയഞ്ച് ജില്ലകളിലേക്ക് ചുരുക്കാന്‍ കഴിഞ്ഞു. 2015-20 കാലത്ത് 900 മാവോയിസ്റ്റുകളെയാണ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. 4200 പേര്‍ ഇക്കാലയളവില്‍ ആയുധംവച്ച് കീഴടങ്ങി. സുരക്ഷാസേന പോരാട്ടം ശക്തിപ്പെടുത്തിയതോടെ തങ്ങളുടെ താവളങ്ങളില്‍ വലിയ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന മാവോയിസ്റ്റ് ഭീകരര്‍ പലയിടങ്ങളിലും പിടിച്ചുനില്‍ക്കാന്‍ അന്തിമ പോരാട്ടത്തിന് നിര്‍ബന്ധിതരാവുകയാണ്. ഇതിന്റെ ഭാഗമാണ്  ഝാര്‍ഖണ്ഡിലും ഛത്തീസ്ഗഡിലും മറ്റും അവര്‍ നടത്തുന്ന ആക്രമണങ്ങള്‍. ഭരണകൂട അടിച്ചമര്‍ത്തല്‍, അധഃസ്ഥിത വിഭാഗങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു എന്നൊക്കെ മാവോയിസ്റ്റുകള്‍ പറയുന്നത് വെറും പുകമറയാണ്. കമ്യൂണിസ്റ്റ് ഭീകരരാഷ്‌ട്രമായ ചൈനയുടെയും മറ്റും സഹായത്തോടെയാണ് ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഒരുതരത്തിലുള്ള ദയയും ഇവര്‍ അര്‍ഹിക്കുന്നില്ല. ഈ ദേശവിരുദ്ധ ശക്തികളെ തുടച്ചുനീക്കുകതന്നെ വേണം. ഇവരുടെ ദല്ലാളുകളായി പ്രവര്‍ത്തിക്കുന്നവരെയും ഉരുക്കുമുഷ്ടിയോടെ നേരിടുകയല്ലാതെ മറ്റു മാര്‍ഗമില്ല.

Tags: terrorismമാവോയിസ്റ്റ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരരല്ല , പോരാളികളാണ് ; ഇന്ത്യ തീവ്രവാദം എന്ന് വിളിക്കുന്നത് നിയമാനുസൃതമായ പോരാട്ടത്തെയാണ് ; അസിം മുനീർ

India

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

World

ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രം തകർത്ത് മുസ്ലീം മതഭ്രാന്തന്മാർ; ഇടക്കാല സർക്കാർ ഭീകരവാദികൾക്ക് കൂട്ടുനിൽക്കുന്നു, ശക്തമായി അപലപിച്ച് ഇന്ത്യ

World

മധ്യേഷ്യയില്‍ ഇറാന്‍ എന്ന ഭീകരതയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകരുന്നു; ഇനി വൈകാതെ ആയത്തൊള്ള ഖൊമേനിക്ക് പകരം മറ്റൊരാള്‍ എത്തും

World

ഭീകരർ പാകിസ്ഥാന്റെ ഉൾപ്രദേശങ്ങളിലാണെങ്കിൽ അവിടെ കയറി ഇന്ത്യ അടിക്കും ; യൂറോപ്പിൽ നിന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ജയശങ്കർ

പുതിയ വാര്‍ത്തകള്‍

സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം: ഡോ. മോഹന്‍ഭാഗവത്

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

ഉക്രെയ്നിൽ മിസൈൽ മഴ വർഷിച്ച് റഷ്യ ; ശനി, ഞായർ രാത്രികളിൽ മാത്രം തൊടുത്ത് വിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും

എസ്എഫ്ഐ സമ്മേളനത്തിന് സർക്കാർ സ്കൂളിന് അവധി; വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് ഹെഡ്മാസ്റ്റർ

കീം ഫലം ഉടൻ പ്രഖ്യാപിക്കും; സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മാർക്ക് കുറയില്ല, നടപ്പാക്കുന്നത് തമിഴ്നാട് മോഡൽ

അറസ്റ്റിലായ കഹ്കാഷ ബാനോ, മുഹമ്മദ് കൈഫ് 

ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

വിദ്യാഭ്യാസരംഗത്തും തൊഴിലിലും രാഷ്‌ട്രീയത്തിലും സമുദായത്തെ അവഗണിക്കുന്നു: വെള്ളാപ്പള്ളി

റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന അപാര്‍ട്‌മെന്റ് കെട്ടിടം വീക്ഷിക്കുന്ന ഉക്രൈന്‍ പൗരന്‍

റഷ്യ വ്യോമാക്രമണം ശക്തമാക്കി; സഹായം തേടി ഉക്രൈന്‍

അയോദ്ധ്യ രാമക്ഷേത്രത്തില്‍ 5.5 കോടിയിലധികം ഭക്തര്‍ ദര്‍ശനം നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies