Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഏരൂര്‍ കൊലപാതകം; രഹസ്യം പുറത്തായത് കുടുംബ വഴക്കിനിടെ

രണ്ട് വര്‍ഷത്തിലധികം രഹസ്യമായി സൂക്ഷിച്ച കൊലപാതക രഹസ്യം പുറത്തറിയുന്നത് അടുത്തിടെ നടന്ന അമ്മായിയമ്മ-മരുമകള്‍ പോരിനിടെയാണ്. കൊല്ലപ്പെട്ട ഷാജിയുടെ അമ്മ പൊന്നമ്മയുടെ സഹോദരീ പുത്രന്‍ റോയി ഒരു കേസില്‍പെട്ട് ഭാരതീപുരത്ത് ഒളിവില്‍ താമസിച്ചിരുന്നു.

Janmabhumi Online by Janmabhumi Online
Apr 22, 2021, 12:37 pm IST
in Kollam
മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ഇന്നലെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോള്‍

മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ഇന്നലെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

അഞ്ചല്‍: ഭാരതീപുരം പള്ളിമേലതില്‍ ഷാജിപീറ്ററിന്റെ കൊലപാതക വിവരം പുറത്തായത് കുടുംബ വഴക്കിനിടെ. 2018 തിരുവോണത്തിന് മദ്യലഹരിയിലായ ഷാജിപീറ്റര്‍ വീട്ടിലെത്തി അനുജന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന് പറയപ്പെടുന്നു. ഇത് ചോദ്യം ചെയ്ത സഹോദരന്‍ സജിന്‍ പീറ്ററുമായി ഉണ്ടായ അടിപിടിക്കിടെയാണ് ഇയാള്‍ മരണപ്പെടുന്നത്. അടിയില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം.  

രണ്ട് വര്‍ഷത്തിലധികം രഹസ്യമായി സൂക്ഷിച്ച കൊലപാതക രഹസ്യം പുറത്തറിയുന്നത് അടുത്തിടെ നടന്ന അമ്മായിയമ്മ-മരുമകള്‍ പോരിനിടെയാണ്. കൊല്ലപ്പെട്ട ഷാജിയുടെ അമ്മ പൊന്നമ്മയുടെ സഹോദരീ പുത്രന്‍ റോയി ഒരു കേസില്‍പെട്ട് ഭാരതീപുരത്ത് ഒളിവില്‍ താമസിച്ചിരുന്നു. ഈ സമയം പൊന്നമ്മയും മരുമകളും തമ്മിലുണ്ടായ വഴക്കിനിടല്‍ ‘നീ എന്റെ ഒരു മോനെ കൊന്ന് കുഴിച്ചിടീച്ചില്ലേ..’ എന്ന ചോദ്യത്തില്‍ നിന്നാണ് റോയിക്ക് ഷാജിയുടെ തിരോധാനം കൊലപാതകം ആണോ എന്ന സംശയം ഉയര്‍ന്നത്.  

ഈ സംഭവം ഇയാള്‍ ഇവരെ വ്യക്തിപരമായി ചൂഷണം ചെയ്യാന്‍ ഉപയോഗിച്ചു. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ വന്നതോടെ റോയി പത്തനംതിട്ട ഡിവൈഎസ്പി ഓഫീസില്‍ പരാതിയുമായി എത്തി.  ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

പിടിയിലായ പ്രതികള്‍

എല്ലാവരും കരുതിയത്  ഷാജി ഒളിവിലാണെന്ന് !

കൊല്ലപ്പെട്ട ഷാജിപീറ്റര്‍ കേസില്‍പ്പെട്ട് ഒളിവിലാണെന്ന ധാരണയില്‍ ആയിരുന്നു നാട്ടുകാരും സുഹൃത്തുക്കളും. മോഷണക്കേസുകളില്‍ പ്രതിയായ ഷാജിയെ വീടുകയറി ആക്രമണവുമായി ബന്ധപ്പെട്ട ഒരു  കേസില്‍ ഏരൂര്‍ പോലീസ് സംശയിച്ചിരുന്നു. ഇതിനു ശേഷമാണ് ഇയാളെ കാണാതായത്. സ്വാഭാവികമായി ഇയാള്‍ ഈ കേസുമായി ബന്ധപ്പെട്ടു ഒളിവില്‍ പോയതാകാമെന്നാണ് പോലീസും നാട്ടുകാരും കരുതിയത്.  

ഇതിനു പിന്നാലെ കേസുമായി ബന്ധപ്പെട്ട് ഒളിവിലാണെന്നാണ് വീട്ടുകാരും പ്രചരിപ്പിച്ചത്. ഷാജിക്കു ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നതിനാലും ഇത്തരം സംഭവങ്ങള്‍ക്കു ശേഷം സ്ഥലത്ത് നിന്ന് മാറിനില്‍ക്കുന്നതിനാലും ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. കൊലപാതകം ആണെന്ന് ആദ്യം വാര്‍ത്ത പ്രചരിച്ചപ്പോഴും ഷാജിയുടെ അടുത്ത സുഹൃത്തുക്കള്‍ക്കു പോലും സംശയം തോന്നിയില്ല. നാട്ടില്‍ നിന്നു മുങ്ങി പിന്നീട് മടങ്ങി വരുന്ന സ്വഭാവം ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ മടങ്ങി വരുമെന്ന് തന്നെയാണ് സുഹൃത്തുക്കളും കരുതിയത്.  

കൊലചെയ്ത ശേഷം മണിക്കൂറുകള്‍ കാത്തിരുന്നു… 

വഴക്കിനിടെ അടിയേറ്റു വീണ ഷാജിപീറ്ററിന്റെ മരണം അമ്മയും ഷാജിയുടെ സഹോദരനും ഉറപ്പിച്ചെങ്കിലും മൃതദേഹം കുഴിച്ചിടാന്‍ ഇവര്‍ നാലു മണിക്കൂറിലേറെ സമയം കാത്തിരുന്നു. ഉച്ച കഴിഞ്ഞു രണ്ടോടെ വീട്ടില്‍ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണു ഷാജി കൊല്ലപ്പെട്ടതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പകല്‍ മൃതദേഹം ഒളിപ്പിക്കാന്‍ മാര്‍ഗമില്ലാതെ കാത്തിരുന്ന ഇവര്‍ സന്ധ്യയോടെ കുഴിച്ചിടാന്‍ തീരുമാനിച്ചു. വീടിന് അടുത്തുള്ള കിണറിനു സമീപത്തെ ഇളകിയ മണ്ണില്‍ ആഴത്തില്‍ കുഴിയെടുക്കാനും മൃതദേഹം ഒളിപ്പിക്കാനും രണ്ട് മണിക്കൂറിലധികം സമയം വേണ്ടിവന്നു. ഏഴരയോടെ മൃതദേഹം മറവ് ചെയ്തെങ്കിലും ഇതിനായി ഇവരെ ആരെങ്കിലും സഹായിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Tags: കൊലപാതകംeroor
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

പുതിയ വാര്‍ത്തകള്‍

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ദേശീയ ബഹുമതി: നയതന്ത്ര മികവില്‍ പ്രധാനമന്ത്രിക്കും ഭാരതത്തിനുമുള്ള അംഗീകാരം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് 

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ജന്മഭൂമി സുവര്‍ണജയന്തി; കൊല്ലത്ത് സ്വാഗതസംഘമായി

എഡിസണ്‍

ഡാര്‍ക്കനെറ്റ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; നാളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

ഹരിത പരിവര്‍ത്തനം: നൂതന പാരിസ്ഥിതിക ഭരണത്തിലൂടെ

കലാമണ്ഡലം വൈക്കം കരുണാകരന്‍ സ്മാരക കഥകളി വിദ്യാലയം ചങ്ങമ്പുഴ പാര്‍ക്കില്‍ അവതരിപ്പിച്ച ഭീമം കരുണാകരം കഥകളി മഹോത്സവത്തിന് ഒരുങ്ങുന്ന ഭീമ വേഷധാരികള്‍ക്ക് അവസാനവട്ട നിര്‍ദേശം നല്‍കുന്ന ഗുരു രഞ്ജിനി സുരേഷ്

ഭീമം കരുണാകരം: ഭീമനായി പത്തു കലാകാരികള്‍ നിറഞ്ഞാടി

തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രാങ്കണത്തില്‍ നിര്‍മിച്ച ശിവന്റെ വെങ്കലരൂപം അനാച്ഛാദനം ചെയ്തശേഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍ പ്രണമിക്കുന്നു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കേന്ദ്ര ആരോഗ്യ പദ്ധതികളോട് കേരളത്തിന് വിമുഖത; വയോവന്ദന ഇന്‍ഷുറന്‍സ് പദ്ധതി അടക്കം നടപ്പിലാക്കുന്നില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി, ഓപ്പറേഷൻ സിന്ദൂരിന്റെ പ്രമേയത്തിൽ ഗംഭീര സ്വീകരണം ; ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും

അർജന്റീനയുമായിട്ടുള്ള ഉഭയകക്ഷി ബന്ധത്തിൽ മികച്ച പുരോഗതി :  പ്രസിഡന്റ് മിലേയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies