Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘സഹ്യാദ്രി സിംഹ’ത്തിന്റെ ഗര്‍ജ്ജനം

എല്ലായ്‌പ്പോഴും സംശയദൃഷ്ടിയോടെ കാര്യങ്ങള്‍ ചെയ്തു. കണക്കുകൂട്ടി തന്നെ ശിവാജിക്ക് ചാടി കയറാന്‍ സാധിക്കാത്തത്ര ഉയരത്തിലായിരുന്നു സിംഹാസനം സ്ഥാപിച്ചിട്ടുണ്ടായിരുന്നത്. ശക്തമായ രക്ഷാകവചം ധരിച്ചിട്ടുണ്ടായിരുന്നു. വിവിധങ്ങളായ ആയുധങ്ങള്‍ കൈ എത്താവുന്ന ദൂരത്ത് വെച്ചിട്ടുണ്ടായിരുന്നു. ഇലയനങ്ങിയാല്‍ പോലും പ്രാണനും കൊണ്ടോടുമായിരുന്നു. അതായിരുന്നു ഔറംഗസേബിന്റെ മനഃസ്ഥിതി എന്ന് ചരിത്രകാരനായ ഡഗ്ലസ് എഴുതിട്ടുണ്ട്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jan 30, 2021, 06:41 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശിവാജി മായാവിയാണ്, നാല്‍പത് അന്‍പതടിവരെ ദൂരത്ത് ചാടാനയാള്‍ക്ക് സാധിക്കും. എന്നിങ്ങനെയുള്ള കാല്‍പ്പനിക കഥകള്‍ നാടുമുഴുവന്‍ പ്രചരിച്ചിട്ടുണ്ടായിരുന്നു. ശിവാജിയെപ്പറ്റി കേള്‍ക്കുന്ന എല്ലാം തന്നെ സത്യമാണെന്ന് തോന്നുമായിരുന്നു. ഔറംഗസേബിന് തന്റെ നിഴലിനെപ്പോലും വിശ്വാസമുണ്ടായിരുന്നില്ല.  

എല്ലായ്‌പ്പോഴും സംശയദൃഷ്ടിയോടെ കാര്യങ്ങള്‍ ചെയ്തു. കണക്കുകൂട്ടി തന്നെ ശിവാജിക്ക് ചാടി കയറാന്‍ സാധിക്കാത്തത്ര ഉയരത്തിലായിരുന്നു സിംഹാസനം സ്ഥാപിച്ചിട്ടുണ്ടായിരുന്നത്. ശക്തമായ രക്ഷാകവചം ധരിച്ചിട്ടുണ്ടായിരുന്നു. വിവിധങ്ങളായ ആയുധങ്ങള്‍ കൈ എത്താവുന്ന  ദൂരത്ത് വെച്ചിട്ടുണ്ടായിരുന്നു. ഇലയനങ്ങിയാല്‍ പോലും പ്രാണനും കൊണ്ടോടുമായിരുന്നു. അതായിരുന്നു ഔറംഗസേബിന്റെ മനഃസ്ഥിതി എന്ന് ചരിത്രകാരനായ ഡഗ്ലസ് എഴുതിട്ടുണ്ട്.

ശിവാജി, സംഭാജി, രാമസിംഹന്‍ മറ്റ് പത്ത് സര്‍ദാര്‍മാരും രാജസഭയില്‍ പ്രവേശിച്ചു. പ്രവേശിച്ചപ്പോള്‍ തന്നെ അതിഥിയുടെയും ആതിഥേയന്റെയും ദൃഷ്ടി പരസ്പരം ഒന്നിച്ചു. അഹോ അവര്‍ണനീയ നിമിഷങ്ങളായിരുന്നു അത്. ഇവനാണോ ആ ശിവന്‍! ഇവനാണോ ആ ഔറംഗസേബ്! എന്ന് ഇരുവരും ചിന്തിച്ചു. ബാദശാഹ പ്രാണരക്ഷാര്‍ത്ഥം ചെയ്ത എല്ലാ പ്രയ്തനങ്ങളും ശിവാജി കണ്ടു. ഹേ, ഭഗവന്‍ ഇതിനാണോ ഇത്രയും ദൂരം വന്നത്, എല്ലാം വ്യര്‍ത്ഥമായല്ലൊ? അദ്ദേഹത്തിനേറ്റ ആദ്യത്തെ അടിയായിരുന്നു അത്.

എന്നാലും ശാന്തചിത്തനായി സിംഹാസനത്തിനു മുന്നില്‍ പോയി കൊണ്ടുവന്ന സമ്മാനങ്ങള്‍ സമര്‍പ്പിച്ചു. സംഭാജിയുടെ വകയും സമ്മാനങ്ങള്‍ കൊടുത്തു. രണ്ടുപേരും മുന്നോട്ടു കുനിഞ്ഞ് നമസ്‌കരിച്ചു. ശിവാജിയുടെ ജീവിതത്തില്‍ ഏറ്റവും വലിയ സങ്കടം നിറഞ്ഞ ക്ഷണങ്ങളായിരുന്നു അത് എന്നതില്‍ സംശയമില്ല. എന്നാലിത് സ്വയം സ്വീകരിച്ചതായിരുന്നു. ശാന്തനായിരിക്കണമായിരുന്നു. എല്ലാം സഹിക്കണമായിരുന്നു. ശിവാജി അവിടെ എത്തിയതിനുശേഷവും ഔറംഗസേബ് ഒരക്ഷരം ഉരിയാടിയില്ല. മുഖത്ത് ഒരു ഭാവഭേദവും പ്രകടിപ്പിച്ചില്ല. ശിവാജിയെ പൂര്‍ണമായും തിരസ്‌കരിച്ചിരിക്കയായിരുന്നു.

പിന്നീട് ഔറംഗസേബിന്റെ കൂടനീതിയനുസരിച്ച് ശിവാജിയെ സിംഹാസനത്തില്‍ നിന്നും ദൂരെയുള്ള ഒരുവരിയില്‍ കൊണ്ടുനിര്‍ത്തി. അത് അയ്യായിരം സൈനികരുടെ നായകന്മാര്‍ക്ക് വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള മൂന്നാംതരക്കാരുടെതായിരുന്നു. രാജസഭ സമാപിക്കുന്നതിനു മുന്‍പായി ജസവന്തസിംഹ് മുതലായവര്‍ക്ക് സമ്മാന സൂചകമായി താംബൂലം കൊടുത്തു. എന്നാല്‍ ശിവാജിക്ക് കൊടുത്തില്ല. രാജസഭയില്‍ അദ്ദേഹമുണ്ടെന്നു പോലും പരിഗണിക്കാതെയായിരുന്നു എല്ലാ പ്രവൃത്തികളും. രാജസഭ സമാപിക്കാറായി. അതോടെ ശിവാജി തന്റെ യഥാര്‍ത്ഥ രൂപം പ്രകടിപ്പിക്കാനാരംഭിച്ചു.

ശിവാജിക്ക് മനസ്സിലായി തന്റെ മനസ്സില്‍ സൂക്ഷിച്ചിട്ടുള്ള രഹസ്യയോജനയ്‌ക്ക് കാര്യരൂപം കൊടുക്കാന്‍ സാധിക്കുകയില്ലെന്ന്. ബാദശാഹയുടെ അംഗീകാരം നേടി ചില പദ്ധതികള്‍ നടപ്പിലാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അത് സാധിക്കില്ലെന്ന് മനസ്സിലായി. ആഗ്രയില്‍ എത്തിയതിനുശേഷം ബാദശാഹ തന്നെ അപമാനിക്കാനായി ചെയ്ത ഓരോ പ്രവൃത്തിയും അദ്ദേഹത്തിന്റെ ആത്മാഭിമാനത്തിനേറ്റ ക്ഷതമായിരുന്നു. നിരാശകൊണ്ടും അപമാനംകൊണ്ടും സഹ്യാദ്രി സിംഹം പ്രകോപിതനായി. ഇനിയും ദാസനെപ്പോലെ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് നിശ്ചയിച്ചു.

അദ്ദേഹം കോപത്തോടെ രാമസിംഹനെ നോക്കി ചോദിച്ചു-രാമസിംഹ! എന്റെ മുന്നില്‍ നില്‍ക്കുന്നതാരാണ്? ആ അഭൂതപൂര്‍വമായ ഗര്‍ജനം കേട്ട് രാജസഭ ഒന്നിളകി. ബാദശാഹയുടെ മുന്നില്‍ ചലിക്കുന്നതോ സംസാരിക്കുന്നതോ മന്ദസ്വരത്തിലായിരിക്കണമെന്നാണ് പരമ്പര. രാജസഭയില്‍ അനേകം രജപുത്ര സിംഹങ്ങള്‍ ഉണ്ടായിരുന്നു. ആ സിംഹങ്ങള്‍   ഗര്‍ജിക്കാറില്ലെന്നു മാത്രമല്ല, അവ സിംഹഗര്‍ജനം കേട്ടിട്ടുമുണ്ടായിരുന്നില്ല. ശിവാജിയുടെ രോഷം കണ്ട് രാമസിംഹന്‍ ഓടി വന്ന് മന്ദസ്വരത്തില്‍ പറഞ്ഞു. അത് മഹാരാജ ജസവന്തസിംഹനാണ്.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies