മല അടക്കി വാണിരുന്ന ഉദയനനെ നേരിടാന്‍ അയ്യപ്പസൈന്യത്തില് നിന്നൊരു വിഭാഗം പന്തളത്തു രാജാവിന്റെ നേതൃത്വത്തില്‍ പെരുനാട്ടില്‍ വന്ന് തലപ്പാറ മലയില്‍ പ്രവേശിച്ചു. ഇവര്‍ വന്ന അതേ വഴിയിലൂടെയാണ് ഇന്നും പന്തളത്തു രാജാവ് തിരുവാഭരണവുമായി ശബരിമലയ്ക്ക് പോകുന്നത്. പാണ്ഡ്യരാജാവും സൈന്യവും വണ്ടിപ്പെരിയാറില്‍ വന്ന് വിശ്രമിച്ച് പൊന്നമ്പലമേടിനരികലൂടെയാണ് ശബരിമലയില്‍ എത്തിയത്. അവര്‍ ഉദയനനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടില്ല. ശബരിമലയില്‍ കൃത്യസമയത്ത് പ്രതിഷ്ഠ നടത്തണമെന്ന ഉദ്ദേശ്യത്തോടെ അയ്യപ്പന്റെ മാതാപിതാക്കളെക്കൂട്ടി ശബരിമലയില്‍ എത്തി താവളമടിക്കുകയാണ് ചെയ്തത്.
ഈ സ്ഥലത്തിന് പാണ്ടിത്താവളം എന്നാണ് പേര്. ശബരിമലയില്‍ ക്ഷേത്ര പുനര്‍നിര്‍മാണത്തിന് ആവശ്യമായ കൃഷ്ണശില പാണ്ടിത്താവളത്തില്‍ നിന്നാണ് എത്തിച്ചത്. മണ്ഡല മകര വിളക്ക് സമയത്ത് സന്നിധാനത്തെത്തുന്ന ഭക്തര്‍ ഏറിയ പങ്കും വിരിവയ്ക്കുന്നത് പാണ്ടിത്താവളത്തിലാണ്. പാണ്ടിത്താവളം വഴിയാണ് പുല്‍മേട്ടിലേക്ക് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: