Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍, ആശങ്കയില്‍ കടലോര ജനത

കോവിഡ് പ്രതിരോധത്തെ തുടര്‍ന്നുള്ള പ്രതിസന്ധികളുടെ ദുരിതമൊഴിയുന്നതിനിടെയാണ് ജൂലൈ 31 അര്‍ദ്ധരാത്രിവരെ 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിംഗ് നിരോധനവും വരുന്നത്. ഇത് തീരദേശമേഖലയില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്.

Janmabhumi Online by Janmabhumi Online
Jun 9, 2020, 11:40 am IST
in Kozhikode
അന്നം മുടങ്ങരുത്... ഇന്നു മുതല്‍ അര്‍ദ്ധരാത്രി ആരംഭിക്കുന്ന ട്രോളിങ്ങ് നിരോധനത്തെ തുടര്‍ന്ന് വലിയ ബോട്ടുകള്‍ ഹാര്‍ബറില്‍ നങ്കൂരമിട്ടപ്പോള്‍ ചെറുവള്ളങ്ങളില്‍ മീന്‍ പിടിക്കാന്‍ പോകുന്നതിന് തയ്യാറെടുക്കുന്ന തൊഴിലാളികള്‍.

അന്നം മുടങ്ങരുത്... ഇന്നു മുതല്‍ അര്‍ദ്ധരാത്രി ആരംഭിക്കുന്ന ട്രോളിങ്ങ് നിരോധനത്തെ തുടര്‍ന്ന് വലിയ ബോട്ടുകള്‍ ഹാര്‍ബറില്‍ നങ്കൂരമിട്ടപ്പോള്‍ ചെറുവള്ളങ്ങളില്‍ മീന്‍ പിടിക്കാന്‍ പോകുന്നതിന് തയ്യാറെടുക്കുന്ന തൊഴിലാളികള്‍.

FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. കോവിഡ് പ്രതിരോധത്തെ തുടര്‍ന്നുള്ള പ്രതിസന്ധികളുടെ ദുരിതമൊഴിയുന്നതിനിടെയാണ് ജൂലൈ 31 അര്‍ദ്ധരാത്രിവരെ 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിംഗ് നിരോധനവും വരുന്നത്. ഇത് തീരദേശമേഖലയില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതുമൂലം സാമൂഹിക അകലം പാലിച്ച് തൊഴിലാളികള്‍ കടലില്‍ പോയിരുന്നെങ്കിലും മത്സ്യലഭ്യത കുറഞ്ഞതിനാല്‍ അവരുടെ പ്രതീക്ഷകളെല്ലാം തകിടം മറിയുകയായിരുന്നു. ഇതിനിടെ ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും കടല്‍ക്ഷോഭവും ഉള്‍പ്പെടെ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റത്തെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തിയിരുന്നു. ഇനി ട്രോളിംഗ് തീരുന്നതുവരെയും മത്സ്യ തൊഴിലാളികള്‍ക്ക് വറുതിയുടെ നാളുകളാണ്.

കേരള തീരക്കടലില്‍ കരയില്‍ നിന്ന് കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍  (22 കി. മീ വരെ) ദൂരത്തേക്കാണ് നിരോധനം. 52 ദിവസത്തിന് ശേഷം ജൂലൈ 31 ന് നിരോധനം അവസാനിക്കുന്നതു വരെ മത്സ്യബന്ധന ബോട്ടുകള്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ല. യന്ത്രവത്കൃത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും ട്രോളിംഗ് നിരോധനകാലത്തും മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. എന്നാല്‍ ഒരു ഇന്‍ബോര്‍ഡ് വള്ളത്തിനൊപ്പം ഒരു ക്യാരിയര്‍ വള്ളം മാത്രമെ അനുവദിക്കുകയുള്ളു. കോവിഡ് മാനദണ്ഡത്തില്‍ സാമൂഹിക അകലം പാലിക്കണമെന്നതിനാല്‍ യന്ത്രവത്കൃത ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ പോകാവുന്ന തൊഴിലാളികളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ഈ മേഖലയിലെ അമ്പതു ശതമാനത്തോളം തൊഴിലാളികളെ ഇത്തരം നിയന്ത്രണം പ്രതികൂലമായി ബാധിക്കും. അതിനാല്‍  കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകളും എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളുമടക്കം 4200 ഓളം ബോട്ടുകള്‍ക്ക് നിരോധനം ബാധകമാകും.

നിയമലംഘനങ്ങള്‍ക്കെതിരെ ഫിഷറീസ് വകുപ്പ് കര്‍ശന നടപടി സ്വീകരിക്കും. നിയമ ലംഘന മുണ്ടാകാതിരിക്കാനും നിരോധനം കര്‍ശനമായി നടപ്പാക്കാനും ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലും തീരദേശ പോലിസ്, മറൈന്‍ എന്‍ഫോഴ്‌മെന്റ് പരിശോധനകള്‍ ഉറപ്പാക്കും.ട്രോളിംഗ് നിരോധനകാലത്ത് കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് കാര്‍ഡ് നിര്‍ബന്ധമായും കരുതണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടാതെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ലൈഫ് ജാക്കറ്റ്, ആവശ്യമായ അളവില്‍ ഇന്ധനം, ടൂള്‍കിറ്റ് എന്നിവ വള്ളങ്ങളില്‍ കരുതണം. പ്രക്ഷുബ്ധമായ കാലാവസ്ഥയില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.  

കടല്‍ പട്രോളിംഗിനും കടല്‍ സുരക്ഷാ പ്രവര്‍ത്തനത്തിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രോളിംഗ് കാലത്ത് പട്രോളിംഗിനും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും  ഉപയോഗിക്കാന്‍ മൂന്ന് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും വാടകക്കെടുത്തിട്ടുണ്ട്. ബോട്ടുകള്‍ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി എന്നീ ബേസുകളും ഫൈബര്‍വള്ളം ചോമ്പാല്‍ ബേസ് കേന്ദ്രീകരിച്ചുമാണ് പ്രവര്‍ത്തിക്കുക. കണ്‍ട്രോള്‍റൂം നമ്പര്‍: 0495 2414074, 9496007038.

Tags: Fishingട്രോളിങ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൂണ്‍ 10 മുതല്‍ 52 ദിവസം ട്രോളിംഗ് നിരോധനം , മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

Kerala

കോട്ടയം കൊല്ലാട് മീന്‍പിടിയ്‌ക്കാന്‍ പോയ മൂന്നു പേരില്‍ രണ്ടു പേര്‍ വള്ളംമുങ്ങി മരിച്ചു

Kerala

കാറ്റും കടലാക്രമണ സാധ്യതയും: ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാരം വേണ്ട, 31 വരെ മത്സ്യബന്ധനവും വിലക്കി

Kerala

മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു, കടലില്‍ വീണ മത്സ്യതൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു

Kollam

നിയമം ലംഘിച്ച് മീന്‍പിടിത്തം: ബോട്ടുകള്‍ പിടികൂടി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി

പുതിയ വാര്‍ത്തകള്‍

ഭൂകമ്പത്തിൽ നടുങ്ങി ചിലി : അനുഭവപ്പെട്ടത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമില്ല , വീട് വിട്ടോടി ജനങ്ങൾ

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

‘വായ്പയെടുത്തത് 6000 കോടി മാത്രം, 14,000 കോടി രൂപ കണ്ടുകെട്ടി, പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ പക്ഷേ കള്ളനെന്ന് വിളിക്കരുത്’- വിജയ് മല്യ

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയേയും അമ്മയെയും തൃശൂരിലെ ആശുപത്രിയിലെത്തിച്ചു: പിതാവിന്റെ സംസ്കാരം പിന്നീട്

തലയ്‌ക്ക് 45 ലക്ഷം വിലയിട്ട ഉന്നത മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന: കണ്ടെത്തിയത് എകെ 47 , സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ആയുധ ശേഖരം

തിരുവനന്തപുരം നഗരത്തിലെ സ്‌കൂട്ടർ ഷോറൂമിൽ വന്‍ തീപിടുത്തം

കേരളത്തിൽ വിശ്വാസികൾ ഇന്ന് ബക്രീദ് ആഘോഷിക്കുന്നു

കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രം: മണികെട്ടല്‍ പ്രമുഖ വഴിപാട്

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies