Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉഴിഞ്ഞുവച്ച ആദര്‍ശനിഷ്ഠ ജീവിതം

രാഷ്‌ട്രീയ ചിന്തകളെയും സാമുദായിക പ്രവര്‍ത്തനത്തെയും കൂട്ടികലര്‍ത്താത്ത നേതാവ്

ഇ.എസ്. ബിജു by ഇ.എസ്. ബിജു
Apr 10, 2020, 04:12 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

പട്ടികജാതി വിഭാഗത്തിന്റെ അവകാശ പോരാട്ടങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആദര്‍ശനിഷ്ഠനും, അഴിമതിരഹിതനും, കര്‍മയോഗിയുമായിരുന്നു ടി.വി. ബാബു. കോളേജ് പഠനകാലത്ത് തന്നെ സജീവമായ ഇടതുപക്ഷ രാഷ്‌ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ അദ്ദേഹം ചാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. ഇതേ സമയംതന്നെ സമുദായ പ്രവര്‍ത്തനത്തിലും സജീവമായി. ജില്ലാ സെക്രട്ടറി എന്ന പദവിയില്‍ ദീര്‍ഘകാലം അദ്ദേഹം പ്രവര്‍ത്തിച്ചു.  

2006ലാണ് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്ന പദവിയില്‍ അദ്ദേഹം എത്തുന്നത്. ചാത്തന്‍ മാസ്റ്റര്‍,  പി.കെ. രാഘവന്‍ എന്നീ സാമൂഹ്യപരിഷ്‌കരണ നേതാക്കള്‍ക്ക് ശേഷം കെപിഎംഎസ് പ്രസ്ഥാനത്തെ ദീര്‍ഘകാലം നയിച്ചത് ഇദ്ദേഹമായിരുന്നു. തന്റെ രാഷ്‌ട്രീയ ചിന്തകളെയും സാമുദായിക പ്രവര്‍ത്തനത്തെയും കൂട്ടികലര്‍ത്താതെ സമൂഹത്തിനുവേണ്ടി നിലകൊണ്ടു. സാമുദായിക പ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി തന്റെ രാഷ്‌ട്രീയം ചില ഘട്ടങ്ങളില്‍ മാറുന്നുവെന്ന് മനസ്സിലാക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മുഴുവന്‍ സമയവും സമുദായ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. അതോടെ കെപിഎംഎസ് എന്ന പ്രസ്ഥാനം കേരളീയ സമൂഹത്തില്‍ ചര്‍ച്ചക്ക് വിധേയമാകുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.  

സാധുജന വിമോചന കാര്‍ഷിക വിപ്ലവ സ്മരണകളുയര്‍ത്തി ഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടിയും അവസരസമത്വത്തിനും അവകാശ ആനുകൂല്യത്തിനും വേണ്ടി നിരവധി പോരാട്ടങ്ങള്‍ക്ക് കെപിഎംഎസ് എന്ന പ്രസ്ഥാനത്തെ സജ്ജമാക്കി. ഭൂമിയുടെ രാഷ്‌ട്രീയം കേരളം ചര്‍ച്ച ചെയ്തതും പട്ടികജാതി-പട്ടികവര്‍ഗ സമൂഹത്തിന്റെ രാഷ്‌ട്രീയം പുനര്‍നിര്‍ണയിക്കപെടുന്നതും ഇദ്ദേഹത്തിന്റെ നാവിലൂടെയും, എഴുത്തുകളിലൂടെയുമാണ്. അവശ്യ ജനസമൂഹത്തിന് സംഘടിത പോരാട്ട ചരിത്രങ്ങളില്‍ തങ്ക ശോഭയോടെ നിലകൊള്ളുന്ന കായല്‍ സമരത്തിന്റെ 100-ാം വാര്‍ഷികത്തിന് നേതൃത്വം കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതില്‍ പങ്കെടുപ്പിച്ച ചരിത്രനിയോഗം പുതിയൊരു രാഷ്‌ട്രീയ വാതായനം തുറക്കാന്‍ കാരണമായി. ഹിന്ദു  ഐക്യവേദിയിലൂടെയും ഹിന്ദു സമുദായ സംഘടന കൂട്ടായ്മകളിലൂടെയും ഹിന്ദു നേതൃസമ്മേളനങ്ങളിലെ സജീവസാന്നിധ്യത്തിലൂടെയും സംഘപരിവാര്‍ പക്ഷത്തായത് കാലനിയോഗം ആയിരുന്നു.  

സംസ്ഥാനത്തെ മുന്നാക്ക-പിന്നാക്ക, എസ്‌സി-എസ്ടി സംഘടനകളുമായുള്ള നിരന്തര ബന്ധം അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കി മാറ്റി. സ്വന്തം സമുദായത്തില്‍ നിന്നുള്ള എതിര്‍പ്പുകളെയും മറികടന്ന് എസ്എന്‍ഡിപിയും സംസ്ഥാനത്തെ വിവിധ സാമുദായിക സംഘടനകളും യോജിച്ച ബിഡിജെഎസ് എന്ന രാഷ്‌ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുത്തു. ബിജെപിയുടെ സംസ്ഥാന കേന്ദ്ര നേതാക്കളുമായി നിരന്തരം ബന്ധം പു

ലര്‍ത്തി ഡബ്ല്യുഡിഎ രാഷ്‌ട്രീയമുന്നണി രൂപം കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.  മഹാത്മാ അയ്യന്‍കാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂരില്‍ അയ്യങ്കാളിക്ക് ഉചിതമായ സ്മാരകം ഉയരണമെന്ന പട്ടികജാതി സമൂഹത്തിന്റെ ചിരകാലസ്വപ്‌നം സാക്ഷാത്കരിക്കാന്‍ നിരന്തരമായ ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി പ്രസിഡന്റ് ആയിരുന്ന അമിത് ഷായും ഇടപെട്ട് അയ്യങ്കാളി സ്മാരകത്തിനായി 59 കോടി രൂപ അനുവദിപ്പിച്ചു.

നിയമ കുരുക്കില്‍പെട്ട് പദ്ധതി ഇഴയുമ്പോഴും പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള നിരന്തര പ്രയത്‌നം തുടരവെയാണ് സ്വപ്‌നങ്ങളും സങ്കല്പങ്ങളും ബാക്കിവെച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞത്. അദ്ദേത്തിന്റെ സങ്കല്പങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പരിശ്രമമാകട്ടെ അന്ത്യാഞ്ജലി.

(ഹിന്ദുഐക്യവേദി ജനറല്‍  സെക്രട്ടറിയാണ് ലേഖകന്‍)

Tags: ടി.വി. ബാബു
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിവി ബാബുവിന്റെ എല്ലാ ബാധ്യതകളും ഏറ്റെടുക്കും; ലക്ഷങ്ങളുടെ വായ്പ അടയ്‌ക്കും; വീട് വാസയോഗ്യമാക്കും; മകന് സ്ഥിരം ജോലി നല്‍കും; പ്രഖ്യാപനവുമായി തുഷാര്‍

Article

ലാളിത്യത്തിന്റെ ആള്‍രൂപം

Kerala

നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കിയ കര്‍മയോഗി; ടി.വി. ബാബുവിന് അന്ത്യാഞ്ജലി

Main Article

മൂല്യം ഉയര്‍ത്തിപ്പിടിച്ച നേതാവ്

Article

പീഡിതര്‍ക്കായി പടവെട്ടിയ മനുഷ്യ സ്നേഹി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു

വില്ലേജ് ഓഫീസറെയും സംഘത്തെയും തടഞ്ഞു, ചൂരല്‍മല സ്വദേശികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മഴക്കെടുതിയില്‍ 4 മരണം, ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു

മാഗ്നസ് കാള്‍സനെ തളച്ച് ദല്‍ഹിയിലെ ഒമ്പത് വയസ്സുകാരന്‍ ;മാഗ്നസ് കാള്‍സന്‍ സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തിക്കോളൂ എന്ന് സോഷ്യല്‍ മീഡിയ

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നു (ഇടത്ത്) സദ്ഗുരു സദസിലെ മുന്‍നിരയില്‍ പ്രമുഖരായ അറബ് നേതാക്കളുടെ കൂടെ (വലത്ത്)

ദുബായില്‍ ശിവഭഗവാനെ ആവാഹിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്; ആഗോളവീക്ഷണമുള്ള നേതാവെന്ന് സദ്ഗുരുവിനെ വിശേഷിപ്പിച്ച് ദുബായ് മന്ത്രി

മലപ്പുറം സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു

സമരത്തിനൊരുങ്ങി ഫിലിം ചേംബര്‍, സിനിമാ കോണ്‍ക്ലേവ് ബഹിഷ്‌കരിക്കും

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വീട് വിട്ടിറങ്ങിയ യുവതിയെ റെയില്‍വേ പൊലീസ് കണ്ടെത്തി

ഇന്ത്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ചൈന പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ടെന്ന് ഖ്വാജ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies