മുമുക്ഷുത്വം
അപാരമായ സംസാരക്ലേശത്തില്‍ നിന്നുള്ള മോചനത്തിനു വേണ്ടി തീവ്രമായി ആഗ്രഹിക്കുന്നവെര മുമുക്ഷുക്കള്‍ എന്നു പറയുന്നു.
ദുര്ലഭം ത്രയമേവൈത
ദേവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം
മഹാപുരുഷ സംശ്രയഃ
(മഹാപുരുഷന്മാരുമായുള്ള സമ്പര്‍ക്കം, മനുഷ്യത്വം ,മുമുക്ഷുത്വം ഇവ മൂന്നും ദൈവവാനുഗ്രഹം കൊണ്ടു മാത്രം സിദ്ധിക്കുന്നതാണ്.)
വേദാന്തര്‍ഗതമായ തത്വമസി എന്ന വേദമഹാവാക്യത്തെ സാക്ഷാത്ക്കരിക്കാന്‍ ജീവാത്മാ, പരമാത്മാ ജ്ഞാനത്തിലൂടെ ശ്രമിക്കുന്നവരാണ് മോക്ഷേച്ഛുക്കളായ മുമുക്ഷുക്കള്‍.
തപോഭിക്ഷീണ, പാപാനാം
ശാന്താനാം വീതരാഗിണാം
മുമുക്ഷാണാമപേക്ഷ്യായ
ആത്മബോധോ വിധീയതേ
തപസ്സുകളാല്‍ പാപങ്ങള്‍ അറ്റവരും ശാന്തന്മാരും രാഗമില്ലാത്തവരുമായ മുമുക്ഷുക്കള്‍ക്കു വേണ്ടത് ആത്മബോധമാണ്. അല്ലെങ്കില്‍ ആത്മശാസ്ത്രമാണ്.
തപസ്സുകളാല്‍ കായികവും മാനസികവും വാചികവുമായ നിയന്ത്രണം, ഗുരുക്കള്‍, ദേവന്മാര്, ദ്വിജന്മാര്, ജ്ഞാനികള്‍ എന്നിവരുടെ പൂജനം ശുചിത്വം, വക്രബുദ്ധിയില്ലായ്മ, ബ്രഹ്മനിഷ്ഠ ഇതെല്ലാം ശീലിക്കുക. ഇത് ശാരീകരികമായ തപസ്സാകുന്നു.
അന്യര്‍ക്ക്, അസഹ്യതയോ, പീഢയോ, ഉണ്ടാക്കുന്നതും സത്യവും ഹീനവുമായിട്ടുള്ളതുമായ വാക്കുകളുടെ ഉച്ചാരണം. ജ്ഞാനവൈരാഗ്യാര്ഥം ദിവസം പ്രതി ശാസ്ത്രാഭ്യാസനം ചെയ്യുക ഇവയാകുന്നു വാക്കുകള്‍ കൊണ്ടുള്ള തപസ്സ്. പ്രസന്നഹൃദയത്വം, സൗമ്യശീലത്വം,. മൗനം, മനോനിയന്ത്രണം , സ്വഭാവശുദ്ധി ഇവയാകുന്നു മാനസികമായ തപസ്സ്.
ആത്മജ്ഞാനം മറ്റുപായങ്ങളേക്കാള് മോക്ഷലബ്ധിക്ക് അത്യന്താപേക്ഷിതമാണ്. അതായത് ജ്ഞാനം കൂടാതെ മോക്ഷം സിദ്ധിക്കുന്നില്ല. ഞാനും ദൈവവും തമ്മില്‍ ഒരു ഭേദവുമില്ല. ദൈവം എന്നില്‍ സ്ഥിതി ചെയ്യുന്നു. ഞാന്‍ ദൈവത്തില്‍ കുടികൊള്ളുന്നു എന്ന സ്ഥിതിവിശേഷം മുമുക്ഷുക്കളില്‍ പ്രകടമാകുന്നു. ഇതോടെ മുമുക്ഷുക്കളുടെ പരമലക്ഷ്യമായ ആനന്ദാനുഭൂതി, ബ്രഹ്മാനന്ദം, അമരത്വം എന്നിവ കൈവരിക്കുന്നു.
സായുജ്യം
ഭക്തിയിലൂടെ ഭക്തന്മാര്ക്ക് യഥാക്രമം ലഭിക്കാവുന്ന സിദ്ധികളാണ് സാലോക്യം., സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നിവ. ആദ്യം ഭഗവാന്റെ ലോകത്തെത്തുക. അത് സാലോക്യം. പിന്നെ സമീപത്തിലെത്തുക. അതു സാമീപ്യം. പിന്നെ ഭഗവാനെപ്പോലെയാവുക. അത് സാരൂപ്യം. ഒടുവില്‍ ഭഗവാനില്‍ ലയിക്കുക. അത് സായൂജ്യം. ഇവയില്‍ മൂന്ന് സിദ്ധികളും കൈവന്ന ഭക്തന്മാരാണ് വൈകുണ്ഠവാസികള്‍. ഭക്തിയുടെ പാരമ്യമാണ് സായുജ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: