കോഴിക്കോട്: ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന തീര്‍ത്ഥാടന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പങ്കെടുക്കാതിരുന്നത് ശ്രീനാരായണീയ സമൂഹത്തോടുള്ള അവഹേളനവും കടുത്ത ഗുരുനിന്ദയുമാണെന്ന് എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന് സെക്രട്ടറി സുധീഷ് കേശവപുരി. ക്രിസ്മസ് അവധി ശിവഗിരി തീര്‍ത്ഥാടനത്തിന് അനുബന്ധമായി പുനഃക്രമീകരിക്കണമെന്ന ശിവഗിരി മഠത്തിന്റെ അഭ്യര്‍ത്ഥനയോട് മുഖംതിരിച്ച് നിന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തീര്‍ത്ഥാടന ദിവസം നടത്തിയ പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ പേരില്‍ ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തെ ചെറുതാക്കി പങ്കെടുക്കാതിരുന്ന നടപടി അത്യന്തം അപലപനീയമാണ്.
രാജ്യസഭയും ലോക്സഭയും പാസാക്കി നിയമമായി മാറിയ ബില്ലിനെതിരെ മുസ്ലിം മതന്യൂനപക്ഷ വോട്ട് മാത്രം ലക്ഷ്യമാക്കി നടത്തിയ പ്രഹസന നാടകമാണ് പ്രത്യേക നിയമസഭാ സമ്മേളനം. ഇതിന്റെ പേരില്‍ ശിവഗിരി തീര്‍ത്ഥാടനത്തെ ചെറുതാക്കി അവഹേളിച്ച ഇത്തരം ശ്രമങ്ങള്‍ നടത്തിയവര്‍ക്ക് ശ്രീ നാരായണീയ ഭക്തസമൂഹം ഒരിക്കലും മാപ്പ് കൊടുക്കരുത്. ഗുരുനിന്ദ നടത്തിയ വ്യക്തികളെ ശിവഗിരി തീര്‍ത്ഥാടന സമ്മേളനങ്ങളില്‍ ഇനിയൊരിക്കലും പങ്കെടുപ്പിക്കാതിരിക്കാനുള്ള ആര്‍ജ്ജവം ശിവഗിരിമഠം സന്ന്യാസിശ്രേഷ്ഠന്മാര് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണീയ പ്രസ്ഥാനങ്ങളോടുള്ള അവഗണന: ഭാഗ്യശീലന്‍ ചാലാട്
കണ്ണൂര്‍: ശിവഗിരി തീര്‍ത്ഥാടന ചടങ്ങില്‍ നിന്നു വിട്ടുനിന്ന മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നടപടി ശ്രീനാരായണീയ പ്രസ്ഥാനങ്ങളോടുള്ള അവഗണനയാണ് കാണിക്കുന്നതെന്ന് എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ഭാഗ്യശീലന്‍ ചാലാട്. എല്ലാ വര്‍ഷവും മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്നതാണ്. ചടങ്ങില്‍ പങ്കെടുക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രി മറ്റ് രണ്ട് പ്രാദേശിക പരിപാടികളില്‍ സംബന്ധിച്ചു. ഇത് ഗുരുദേവനോടുളള നിന്ദയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: