Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബൗദ്ധദര്‍ശനത്തിന്റെ വികാസപരിണാമങ്ങള്‍

കെ.കെ. വാമനന്‍ by കെ.കെ. വാമനന്‍
Dec 21, 2019, 05:02 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മഹായാനസാഹിത്യങ്ങള്‍ ഉരുത്തിരിഞ്ഞാു വന്നപ്പോള്‍ (200 B. C. E) ആണ് ധമ്മങ്ങളുടെയെല്ലാം സത്താനിരാസം, ശൂന്യത എന്നീ ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയത്. മഹായാനസിദ്ധാന്തങ്ങള്‍ പ്രചരിച്ച കാലത്ത് പാരമ്പര്യ ബൗദ്ധധാരയില്‍ ഉറച്ചു നിന്നവരെ ഹീനയാനികള്‍ എന്നു വിളിച്ചപോന്നു എന്ന് ദേബീപ്രസാദ് പറയുന്നു. ഈ ശൂന്യവാദത്തെ നാഗാര്‍ജുനന്‍, ആര്യദേവന്‍, കുമാരജീവന്‍, ചന്ദ്രകീര്‍ത്തി എന്നിവര്‍ ഏറ്റെടുത്തു വിപുലമാക്കി. സത്യത്തിലിത് ആദിമബൗദ്ധവാദത്തിന്റെ ഒരു കൈവഴി മാത്രമാണെന്നു ദാസ്ഗുപ്ത നിരീക്ഷിക്കുന്നു. ഈ ലോകം നിത്യമോ അനിത്യമോ, തഥാഗതന് മരണശേഷം നിലനില്‍പ്പുണ്ടോ ഇല്ലയോ എന്നീ ചോദ്യങ്ങള്‍ക്കു വ്യക്തമായ ഉത്തരം ഇല്ലെങ്കില്‍, നിത്യനായ ആത്മാവ് ഇല്ലെങ്കില്‍, ധര്‍മ്മങ്ങളെല്ലാം എപ്പോഴും മാറ്റത്തിനു വിധേയമെങ്കില്‍ അവയെല്ലാം ശൂന്യങ്ങളും അന്തസ്സാരശൂന്യങ്ങളുമാണെന്നു രുതുകയാണല്ലോ യുക്തി എന്ന് ഈ ആചാര്യന്മാര്‍ ചിന്തിച്ചു. 

പരസ്പരാശ്രിതങ്ങളാണ് എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ കാണായതൊന്നിനും ആ പ്രതീതിക്കപ്പുറമുള്ള അന്തസ്സത്തയോ, യാഥാര്‍ഥ്യമോ ഇല്ല. അശ്വഘോഷന്‍ മുന്നോട്ടുവെച്ച തഥതാസിദ്ധാന്തമാകട്ടെ മേല്‍പ്പറഞ്ഞ ശൂന്യവാദത്തിനും സത്താശൂന്യങ്ങളായ ഈ ധമ്മങ്ങള്‍ക്കെല്ലാം പിന്നില്‍ എന്തോ ഒന്ന് ഉണ്ട് എന്ന വൈദികവീക്ഷണത്തിനും മധ്യേ നിലക്കൊണ്ടു. ലോകത്തിന്റെ, ത്രിശങ്കുസ്വര്‍ഗം പോലുള്ള, ഈ അവസ്ഥയെ ആണ് അദ്ദേഹം തഥതാ എന്നു പറഞ്ഞത്. ഏതാണ്ട് ഈ ഘട്ടത്തില്‍ തന്നെയാണ് വിജ്ഞാനവാദത്തിന്റെയും ആവിര്‍ഭാവം എന്നാണ് ദാസ്ഗുപ്ത കരുതുന്നത്. ഈ വിജ്ഞാനവാദം പ്രഥമദൃഷ്ട്യാ ശൂന്യവാദത്തിന്റെയും തഥതാവാദത്തിന്റെയും മിശ്രണമാണെന്നു കരുതാമെങ്കിലും സൂക്ഷമത്തില്‍ അത് ശൂന്യവാദം തന്നെയാണെന്നും അനുഭൂതപ്രപഞ്ചത്തെ വിശദീകരിക്കാനുള്ള പരിശ്രമം കൂടി അതിലുണ്ടെന്നേ ഉള്ളൂ എന്നും ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. 

എല്ലാം അന്തസ്സത്താശൂന്യമെങ്കില്‍ ഇവ എവിടെ നിന്നും വന്നു? ഈ ചോദ്യത്തിനു വിജ്ഞാനവാദികളുടെ ഉത്തരം ഈ എല്ലാ പ്രതിഭാസങ്ങളും മനസ്സിന്റെ അനാദിയായ വാസന (Desire) ഉത്പാദിപ്പിക്കുന്ന മനസ്സിലെ തന്നെ ആശയങ്ങളാണ് എന്നതാണ്. ഈ പ്രതിഭാസങ്ങളെ എല്ലാം ഉത്പാദിപ്പിക്കുന്ന ഒരു നിത്യസത്ത ഉണ്ട് എന്നത് അംഗീകരിക്കാന്‍ തഥതാവാദികള്‍ക്കും വിജ്ഞാനവാദികള്‍ക്കും കഴിയുന്നില്ല. വിജ്ഞാനവാദികള്‍ക്ക് ആ സത്തയെ അംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവരുടെ വാദങ്ങള്‍ അത്തരമൊരു സത്തയുടെ അസ്തിത്വത്തിലേക്കു നയിച്ചു. വിജ്ഞാനവാദികള്‍ക്ക് പ്രശ്‌നം വേണ്ടതുപോലെ നിര്‍ദ്ധാരണം ചെയ്യാന്‍ കഴിഞ്ഞില്ല. എന്നു മാത്രമല്ല ബൗദ്ധരുടെ ഔദ്യോഗികനിലപാടിനു വിരുദ്ധമായ (herectical) വൈദികനിലപാടിനോടു സന്ധി ചെയ്യലാണെന്ന് അവര്‍ സമ്മതിക്കുകയും വിരുദ്ധനിലപാടുകാരെ ബോധ്യപ്പെടുത്താന്‍ ഇതു കൂടിയേ തീരൂ എന്നും അവര്‍ പറഞ്ഞു. സത്യത്തില്‍ വിജ്ഞാനവാദികളുടെ യഥാര്‍ഥസത്ത ശൂന്യവാദത്തിലെ അന്തസ്സത്താശൂന്യം തന്നെ ആണ്. വിജ്ഞാനവാദഗ്രന്ഥങ്ങള്‍ വിരളമായതിനാല്‍ അതിന്റെ നിലപാടുകളെന്തെന്നു സ്ഥിരീകരിക്കാന്‍ കഴിയുന്നില്ല. മേല്‍പ്പറഞ്ഞ മൂന്നു ബൗദ്ധസി്ദ്ധാന്തങ്ങളും ഏതാണ്ട് ഒരേ കാലത്തുണ്ടായവയാണ് എന്നും അവയുടെ മൗലികകല്‍പ്പനകളായ ശൂന്യത (Void), തഥതാ (Thatness), വിജ്ഞാനവാദികളുടെ ആലയവിജ്ഞാനം എന്നിവയെ ബോധ്യപ്പെടല്‍ ദുഷ്‌കരവുമാണെന്നും ദാസ്ഗുപ്ത പറയുന്നു. അശ്വഘോഷന്റെ തഥതാ സിദ്ധാന്തം ഏതാണ്ട് അദ്ദേഹത്തോടൊപ്പം തന്നെ അവസാനിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

World

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

Kerala

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

Kerala

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

Kerala

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഏത് കടലിനടിയിൽ ഒളിച്ചാലും തേടിപിടിച്ച് തീർക്കാൻ കരുത്തുള്ളവൻ വരുന്നു ; ‘ ‘ അകുല ക്ലാസ്’ ആണവ അന്തർവാഹിനി റഷ്യയിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക്

സോണിയയും രാഹുലും ഗൂഢാലോചന നടത്തിയത് 2,000 കോടിയുടെ ആസ്തി കൈവശപ്പെടുത്താൻ ; അനധികൃതമായി നേടിയത് 988 കോടി ; ഇഡി

താര സംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന്

ബിജെപി പുനഃസംഘടനയില്‍ എതിര്‍പ്പ് ഉന്നയിച്ചെന്ന വാര്‍ത്ത വ്യാജം: എ പി അബ്ദുളളകുട്ടി

ട്രംപ്-മോദി ബന്ധം ഊഷ്മളമാകും?;കുറഞ്ഞ താരിഫോടെ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies