മകരസംക്രമ സന്ധ്യയില്‍ മണ്ണിലെ മാനവന് വിണ്ണിലെ ദേവതകള്‍ ദീപക്കാഴ്ചകള്‍ ഒരുക്കുന്ന ഇടമാണ് പൊന്നമ്പലമേട്. ശ്രീഭൂതനാഥന്റെ മൂലസ്ഥാനമാണ് പൊന്നമ്പലമേട്. ശബരീശസന്നിധിയില്നിന്നും നോക്കിയാല്‍ പൊന്നമ്പലമേട് കിഴക്കന്‍ ചക്രവാളത്തോടുമുട്ടിനില്ക്കുന്നതുപോലെയാണ്. 18 മലകള്‍ ഉള്‍ക്കൊള്ളുന്ന അയ്യപ്പന്റെ പൂങ്കാവനത്തിന്റെ കിഴക്കേ അതിരുകൂടിയാണിവിടം. പ്രാചീനകാലത്ത് നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ പൊന്നമ്പലമേട്ടില്‍ കാണാന്‍ സാധിക്കും. ഇവിടുത്തെ ശിലാവിഗ്രഹവും ശിലാഭാഗങ്ങളും വറ്റാത്തകുളവും പൂങ്കാവനത്തിന്റെ പുണ്യമാണ്. ദുഷ്കരമായ വഴികളും ഘോരവനവും മനുഷ്യവാസമേഖലയില്നിന്നും പൊന്നമ്പലമേടിനെ അകറ്റിനിര്‍ത്തുന്നു.
പൊന്നമ്പലമേട്ടില്‍ നിന്നാല്‍ ശബരിമലക്കാഴ്ച മനോഹാരിത നിറഞ്ഞതാണ്. അവിടെനിന്നും ശ്രീകോവിലിലെ വിളക്ക് കാണാന്‍ സാധിക്കും. മണ്ണാറക്കുളത്തി- ചാലക്കയം ശബരിമല പാതയില്‍ പ്ലാപ്പള്ളിയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് മൂഴിയാര്‍, കക്കി, ആനത്തോടുവഴി പൊ ന്നമ്പലമേട്ടില് എത്താം. വണ്ടിപ്പെരിയാറില്‍നിന്നും വള്ളക്കടവ്, ഗവി, കൊച്ചുപമ്പവഴിയും എത്താം. പ്ലാപ്പിള്ളിയില്നിന്നും 78 കിലോമീറ്ററും വണ്ടിപ്പെരിയാറില്‍നിന്ന് 60 കിലോമീറ്ററും ദൂരമുണ്ട്. ശ്രീഭൂതനാഥനായ ധര്‍മശാസ്താവ് ശബരിമലയില്‍ വാനപ്രസ്ഥാശ്രമത്തിലും പൊന്നമ്പലമേട്ടില്‍ കാണുന്ന മണിമണ്ഡപത്തില്‍ ആ ദേവസാന്നിധ്യമുണ്ടെന്നാണ് വിശ്വാസം.
മണിമണ്ഡപത്തോടുചേര്ന്ന പാറക്കെട്ടില്‍ സുദര്‍ശനചക്രവും ശുലരേഖകളും കാണാം. മണ്ഡപത്തോടുചേര്ന്ന പാറക്കെട്ടില്‍ സുദര്‍ശനചക്രവും ശൂലരേഖകളും കാണാം. മണ്ഡപത്തോടുചേര്ന്ന മലനിരകള്‍ക്ക് മധ്യേ ചെന്താമരപ്പൊയ്ക എന്നറിയപ്പെടുന്ന വനതടാകമുണ്ട്. ഇത് പൊന്നമ്പലമേട്ടില്‍ പ്രാചീനകാലത്തുണ്ടായിരുന്ന ഏതോ ക്ഷേത്രക്കുളമെന്ന് കരുതിപ്പോരുന്നു.
മകരസംക്രമസംന്ധ്യയില് എല്ലാവരുടെയും ശ്രദ്ധ പൊന്നമ്പലമേട്ടിലേക്കാണ്. ശബരിമലയില്‍ ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. പൊന്നമ്പലമേട്ടില്‍ കുടികൊള്ളുന്ന ധര്‍മശാസ്താവിന് ദേവതകളും ഋഷിമാരും ദീപാരാധന നടത്തുന്നതാണ് മകരജ്യോതിയെന്ന് വിശ്വസിച്ചുപോരുന്നു.
9447261963
പ്രതികരിക്കാൻ ഇവിടെ എഴുതുക: