ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാട് പ്രസാദങ്ങളാണ് അരവണയും അപ്പവും. അയ്യപ്പദര്‍ശനമെന്നപോലെ മണിക്കൂറുകള്‍ ക്യൂനിന്ന് അരവണയും അപ്പവും വാങ്ങിമാത്രമെ ഭക്തര്‍മലയിറങ്ങൂ.ക്ഷേത്രനട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ എല്ലാദിവസും പുലര്‍ച്ചെയുള്ള അയ്യപ്പസ്വാമിയുടെ നിര്‍മാല്യ ദര്‍ശനത്തിനുശേഷം ശ്രീകോവിലിലെ കീഴ്ശാന്തിമാര്‍ അരവണയുടെയും അപ്പത്തിന്റെയും നിര്‍മാണശാലയിലെത്തി പ്രത്യേക പൂജകള്‍ നടത്തിയ ശേഷമാണ് അന്നന്നുള്ള ഉത്പാദനം ആരംഭിക്കുന്നത്. അരവണയും അപ്പവും നൈവേദ്യവുമായി അയ്യപ്പസ്വാമിക്ക് സമര്‍പ്പിച്ചതിനുശേഷമാണ് വില്‍ക്കുന്ന കൗണ്ടണ്ടണ്ടണ്ടറില് എത്തിക്കുക. അപ്പം ഉണ്ടാക്കുന്നതിന് ആവശ്യമായ അരിപൊടിച്ചെടുക്കുന്നത് മനുഷ്യപരിശ്രമം കൊണ്ട് അസാധ്യമായതിനാല്‍ 1120-ാമാണ്ടണ്ട് മുതല്‍ ഒരു മില്ല് സ്ഥാപിച്ചു. പാരമ്പര്യ അടുപ്പുകളിലും ആവിഅടുപ്പുകളിലും ഉത്പാദിപ്പിക്കുന്ന അരവണ പ്രത്യേകയന്ത്രസഹായത്തോടെ ടിന്നുകളില്‍ ശേഖരിച്ചതിനുശേഷമാണ് കൗണ്ടണ്ടറുകളിലെത്തിക്കുന്നത്.
അരവണയുടെ കഥ
സ്വാമി ദര്‍ശനം നേടി മലയിറങ്ങുംമുന്പ് ഭക്തര്‍ ആദ്യം പോകുന്നത് അരവണ കൗണ്ടണ്ടറിലേക്കാണ്. അരവണപ്പായസം ശബരീശന് നിവേദ്യമായി മാറിയതിനു കഥയുണ്ട്. പ്രണയമധുരം തുളുമ്പുന്ന ഒരു കഥ – കൗമാരകാലത്ത് ആയോധന വിദ്യ അഭ്യസിപ്പിക്കാന്‍ പന്തളരാജന് മണികണ്ഠനെ ചീരപ്പന്‍ചിറ ഗുരുക്കളുടെഅടുത്തേക്ക് അയച്ചു. ചേര്‍ത്തലയ്ക്കടുത്ത് മുഹമ്മയിലെ ചീരപ്പന്‍ചിറ തറവാട്ടില്‍ താമസിച്ച് ഏറെക്കാലം മണികണ്ഠന് ആയോധനകല അഭ്യസിച്ചു.
തറവാട്ടിലെ കാരണവര്‍ക്ക് പ്രായാധിക്യത്താല്‍ ശബരിമല ദര്‍ശനത്തിന് കഴിയാതായപ്പോള്‍ ശാസ്താവ് സ്വപ്നദര്‍ശനം നടത്തി ഉപദേശിച്ച പ്രകാരം നിര്‍മിച്ച മുക്കാല്‍ വെട്ടം അയ്യപ്പക്ഷേത്രം തറവാടിന് സമീപമാണ്. ചീരപ്പന്‍ചിറ മൂപ്പന്റെ മകള്‍ ലളിതയ്ക്ക് മണികണ്ഠനോട് ഇഷ്ടംതോന്നി. മണികണ്ഠനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല എന്ന വാശിയിലായിരുന്നു ലളിത. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായാല്‍ ഭക്ഷണം പാചകം ചെയ്യാനാണ് ആദ്യം പഠിപ്പിക്കുക. ലളിത തന്റെ ജീവിതത്തില്‍ ആദ്യമായി ഉണ്ടണ്ടാക്കിയത് മണികണ്ഠന് നല്കാന് പായസമയിരുന്നു. ഉണക്കലരിയും ശര്‍ക്കരയും നെയ്യുംചേര്‍ത്ത് കടുംമധുരമുള്ള പായസത്തില്‍ തന്റെ തീവ്രതയുണ്ടെന്ന് ലളിത വിശ്വസിച്ചിരുന്നു.നിത്യബ്രഹ്മചാരിയായ താന്‍ ഗുരുനാഥന്റെ മകളായ ലളിതയെ സഹോദരിയായാണ് കണ്ടണ്ടത്. മണികണ്ഠന് നിത്യബ്രഹ്മചാരിയാണെന്നറിഞ്ഞ ലളിത തനിക്ക് എന്നും ആ പാദത്തില്‍ പൂജ ചെയ്യുവാനുള്ള അനുവാദം നല്‍കണമെന്ന് അപേക്ഷിച്ചു. ലളിതയുണ്ടണ്ടാക്കിയ കടുംമധുരമുള്ള പായസമാണ് അരവണയായി നിവേദിക്കുന്നെന്നാണ് കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: