കര്‍ണാടകയിലെ ഭട്ക
ലിലാണ് പ്രശസ്തമായ മുരുഡേശ്വരക്ഷേത്രം. അപാരമായ ഒരു കാഴ്ചതന്നെയാണ് ഇവിടുത്തെ ശിവപ്രതിമ സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്.
ധ്യാനമുദ്രയണിഞ്ഞു നില്ക്കുന്ന ശിവപ്രതിമയും ആകാശത്തിന്റെ അനന്തതയെ തൊട്ടു നില്ക്കുന്ന മലകളും ചുറ്റിലും, അപാരതയെ തഴുകി ഉരുമ്മുന്ന കടലും ,ആത്മീയതയുടെസ്രോതസ്സും കാഴ്ചക്കാരെ ഒട്ടൊന്നുമല്ല വിസ്മയിപ്പിക്കുക
2002 ല്‍നിര്‍മിച്ച 123 അടി ഉയരത്തില്‍ ഇരിക്കുന്ന രീതിയിലുള്ള നീലകണ്ഠ പ്രതിമയും അതിനു മുന്‍പിലായി 2008 ല്‍ പണിതീര്‍ത്ത 249 അടി ഉയരമുള്ള ഗോപുരവും വാസ്തുമാതൃകയില്‍ പണിതതാണ്. തീര്‍ത്ഥാടകരുടെ ശ്രദ്ധാകേന്ദ്രമായ ഈ ക്ഷേത്രം പണിതത് മുരുഡേശ്വറിലെ ഡോ. ആര്.എന്‍ ഷെട്ടി യുടെ നേതൃത്വത്തിലാണ്. പ്രതിമക്ക് താഴെ ‘ഭൂകൈലാസ ‘എന്ന ഗുഹയുണ്ട്. ഇതിലെ ചുവര്‍ചിത്രങ്ങളും ,മ്യൂറല്‍ പെയിന്റിങ്ങുകളും ,ശില്പങ്ങളും ഇവിടുത്തെ ആത്മലിംഗത്തിന്റെ കഥകള്‍ വ്യക്തമാകുന്നു. രാവണന് കൈലാസം കൈയിലെടുക്കുന്ന ചിത്രം കണ്ടപ്പോള്‍ പ്രശസ്തമായ ശിവതാണ്ഡവസ്തോത്രത്തിലെ
‘ജടാടവീഗലജലപ്രവാഹ
പാവിതസ്ഥലേ
ഗലേവലംബ്യലംബിതാം
ഭുജംഗതുംഗമാലികാം’
ഡമഡ്ഡമഡ്ഡമഡ്ഡമന്നിനാദമഡ്ഡ
മര്വയം
ചകാര ചണ്ഡതാണ്ഡവം
തനോതു നഃ ശിവശ്ശിവം
എന്ന് തുടങ്ങുന്ന വരികളാണ് മനസ്സില്‍ തെളിഞ്ഞത്.
18 നിലകളുള്ള ഗോപുരത്തിന് മുകളില്‍ കയറിയാല്‍ ശിവപ്രതിമയുടെ മനോഹാരിത മുഴുവനും ദൃശ്യമാകും. മുകളിലേക്ക് ലിഫ്റ്റ് സൗകര്യമുണ്ട്.
പദ്മാസനത്തില്‍ ഇരിക്കുന്ന നാഗഭൂഷിതനായ ശിവന്. രണ്ടു കൈകളില്‍ ചിന്മുദ്ര. ഒരുകൈയില്‍ മഹാത്രിശുലം. മറുകൈയില്‍ ഡമരു . എത്ര കണ്ടാലും കൊതിതീരാത്തത്രയും മനോഹരമായ പ്രതിമ . ചുറ്റും അനന്തമായ കടല്‍ എത്ര വര്‍ണിച്ചാലും മതിയാവാത്തത്ര മനോഹാരിത. അതിന്റെ നൈര്‍മല്യം ചുറ്റിലും വ്യാപിക്കുന്നുണ്ടാവാം .അടുത്തടുത്തായുള്ള ഗീതോപദേശം, സൂര്യനാരായണ പ്രതിമ , ഭഗീരഥപ്രതിമ,സുന്ദരരാമേശ്വര ക്ഷേത്രം ശനീശ്വര ക്ഷേത്രം എന്നിവയും അതിമനോഹരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: