Saturday, June 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘കുത്തിമലര്‍ത്താന്‍ കത്തുകള്‍ക്കാകാ സഖേ’

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Oct 15, 2019, 03:42 am IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

കത്തെഴുതുക എന്നുപറഞ്ഞാല്‍ പഴയ തലമുറയില്‍പ്പെട്ട ബഹുഭൂരിപക്ഷത്തിനും സുഖമുള്ള ഒരു കാര്യമാണ്. നാട്ടുമ്പുറത്തെ രീതിയില്‍ പറയാമെങ്കില്‍: തണുപ്പുകാലത്ത് പ്ലാവില ഉള്‍പ്പെടെയുള്ളവ അടിച്ചുകൂട്ടിവെക്കും. പലപ്പോഴും തലേദിവസം വൈകുന്നേരംതന്നെ ഈ കലാപരിപാടി നടന്നിരിക്കും. രാവിലെ മേലാസകലം വാരിപ്പുതച്ച് അടിച്ചുകൂട്ടിവെച്ചതിന് തീ കൊളുത്തും. അതങ്ങനെ കത്തിപ്പടരുമ്പോള്‍ ഹാ ഹാ എന്താണൊരു സുഖം. ഈ സുഖം കുറച്ചുകൂടിയിരിക്കട്ടെ എന്ന് കരുതി കത്തിപ്പടരുന്ന തീനാളങ്ങളിലേക്ക് കൈനീട്ടിയാല്‍ എന്തു സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഏതാണ്ട് ഈ പരിസരത്തൊക്കെ നില്‍ക്കുന്ന പ്രതീതിയാണ് മുന്‍ തലമുറ കത്തെഴുത്തിലൂടെയും അത് വായിക്കുന്നതിലൂടെയും അനുഭവിച്ചിരുന്നത്. ന്യൂജന്‍ മഹാമഹങ്ങള്‍ക്കിടെ മേപ്പടി കത്തെഴുത്തും മറ്റും സ്വാഹാ ആയി എന്നത് മറ്റൊരു കാര്യം.

ഒരച്ഛന്‍ പണ്ട് മകള്‍ക്കയച്ച കത്തിന്റെ കാര്യം തന്നെയെടുക്കുക. മകളോടുള്ള സ്‌നേഹവും വികാരവായ്‌പ്പും പതഞ്ഞൊഴുകുന്ന ഒരക്ഷരസമുദ്രമല്ലേ അത്? തന്റെ മകള്‍ക്കു മാത്രമല്ല, വരുന്ന എത്രയെത്രയോ തലമുറകളിലെ മക്കള്‍ക്കും സാംസ്‌കാരിക, സാമൂഹിക, വൈചാരിക, വൈകാരിക സംസ്‌കാരം ഉണ്ടാവണമെന്ന ലക്ഷ്യവേദിയായ സ്‌നേഹത്തിന്റെ മധുകണങ്ങള്‍ ആ അക്ഷരങ്ങളില്‍ അലിഞ്ഞുകിടക്കുന്നില്ലേ? ഭാരതീയസംസ്‌കാരധാര എങ്ങനെയാണ് താന്‍ ഉള്‍ക്കൊണ്ടത് എന്ന് അതിലെ വരികള്‍ക്കിടയിലൂടെ പലര്‍ക്കും പ്രിയപ്പെട്ട നേതാവ് പറഞ്ഞുകൊടുക്കുന്നില്ലേ? ഇത്തരം കത്തുകളിലെ ആശയപ്രപഞ്ചത്തിന് വ്യക്തമായ ദിശാബോധമുണ്ട്. ക്രിയാത്മകവും പുരോഗമനാത്മകവും സൈദ്ധാന്തിക തലങ്ങളെ ഉണര്‍ത്തുന്നതുമായ ഒരു സ്‌നേഹധാരയുണ്ട്. മാനവികതയുടെ സൂര്യോദയം കാണാനുള്ള അനേകം വഴികളിലൊന്നത്രേ അത്. ആരെയും കുറ്റപ്പെടുത്താനും അധിക്ഷേപിക്കാനും അപമാനിക്കാനും അതുവഴി തുനിഞ്ഞിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു എന്നു തോന്നുംവിധമാണ് കാര്യങ്ങള്‍. കത്തെഴുത്ത് കുത്തിമലര്‍ത്തുന്നതിന്റെ പ്രതീകമായി മാറിയിരിക്കുന്നു. രാക്ഷസീയശക്തികളുടെ അഴിഞ്ഞാട്ടത്തിനുള്ള പടപ്പാട്ടായി അത് മാറിയിരിക്കുന്നു. പത്തറുപതുകൊല്ലം രാജ്യം ഭരിച്ചവര്‍ക്ക് ചെയ്യാന്‍പറ്റാത്ത പല കാര്യങ്ങളും പൊടുന്നനെ നടത്താന്‍ കേന്ദ്രത്തിലെ പുതിയ ഭരണകൂടം തയാറായി. എന്നുമാത്രമല്ല അതൊക്കെ നടപ്പില്‍ വരുത്താന്‍ ആത്മാര്‍ഥമായ ഇടപെടലുകളും നടക്കുന്നു. ഇതിന്റെ ഈര്‍ഷ്യയില്‍ കണ്ടതൊക്കെ തല്ലിത്തകര്‍ക്കുന്ന സ്വഭാവത്തിലേക്ക് പ്രതിപക്ഷകക്ഷികളും അവരുടെ വാലില്‍ത്തൂങ്ങി ഈര്‍ക്കിലിപാര്‍ട്ടികളും രംഗത്തു തിറയാട്ടംനടത്തുന്നു. അതിലെ ഒരു പ്രധാന ഭാഗമായി ‘കത്തെഴുത്തു ‘പരിപാടി മാറിയിരിക്കുന്നു.

ഉത്തരേന്ത്യയിലെ ഏതോ മൂലയില്‍ എന്തുനടന്നാലും അജണ്ടാധിഷ്ഠിത കക്ഷികള്‍ക്ക് അത് മഹത്തായതാണ്. അതില്‍ പ്രതിഷേധിക്കാന്‍ സാംസ്‌കാരികരും അല്ലാത്തവരുമായ കൂലിപ്പട രംഗത്തെത്തും. അടുത്തിടെ അമ്മാതിരിയൊരു സംഘം പ്രധാനമന്ത്രിക്കൊരു കത്തയച്ചു. ഉത്തരേന്ത്യയില്‍ നടക്കുന്ന നിര്‍ഭാഗ്യസംഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുകയാണെന്ന വ്യാജേന അവരുടെ രാഷ്‌ട്രീയം ഓക്കാനിച്ചുകൂട്ടുകയായിരുന്നു അതില്‍. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചില വിശുദ്ധനായകരും അതില്‍ തുല്യം ചാര്‍ത്തിയിരുന്നു. ദൈവനാട്ടിലെ പൈശാചികതകളത്രയും കണ്ടില്ലെന്നു നടിച്ച വിദ്വാന്മാരാണ് കത്തെഴുതി കാമം തീര്‍ത്തത് എന്നറിയണം. ഇവിടുത്തെ തമ്പ്രാന്റെ മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ഇത്തരം മ്ലേച്ഛ പിമ്പുകള്‍ എന്തടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിക്ക് കത്തുമായി മുന്നോട്ട് വന്നതെന്ന് വ്യക്തം.

ഏതായാലും ഇത്തരക്കാരുടെ ഉദ്ദേശശുദ്ധിയെ സംശയിച്ചുകൊണ്ട് ബിഹാറിലെ കോണ്‍ഗ്രസ് അഭിഭാഷകന്‍ കോടതിയിലൊരു ഹര്‍ജികൊടുത്തു. പ്രഥമദൃഷ്ട്യാ അതില്‍ കഴമ്പുണ്ടെന്നുകണ്ട കോടതി കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം കൊടുത്തു. അതോടെ നാട്ടിലെമ്പാടും നരേന്ദ്രമോദിയുടെ ചോരയ്‌ക്കായി മുറവിളിയായി. ”കോമണ്‍സെന്‍സ് ഈസ് നോട്ട് കോമണ്‍’ എന്നുപറയും പോലെയായി കാര്യങ്ങള്‍. പ്രകടനം, പൊതുയോഗം, ചൂട്ടു കത്തിച്ച് നടത്തം… അപ്പപ്പാ ഒന്നും പറയാത്തതാണ് നന്ന്. അതിന്റെകൂടെയാണ് ന്യൂജന്‍തലമുറയ്‌ക്ക് ആവേശമായ കത്തെഴുത്തുണ്ടായത്. ദേശീയകക്ഷികളും പ്രാദേശികരും മത്സരിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി പോസ്റ്റ് ചെയ്യുകയാണ്. ഇതിനെക്കുറിച്ച് നാട്ടുമ്പുറത്തെ സരസനായ കല്ലുകൊത്ത് തൊഴിലാളി കണാരേട്ടന്‍ പറഞ്ഞതിങ്ങനെ: ‘എഴുതട്ടെടോ, തലയക്ഷരം നന്നായില്ലെങ്കിലും കൈയക്ഷരം നന്നാവില്ലേ? അങ്ങനെയെങ്കിലും അക്ഷരം പഠിക്കട്ടെ’. കണാരേട്ടന്റെ തലമുറയ്‌ക്ക് കത്തെഴുതാനേ അറിയുമായിരുന്നുള്ളൂ. അതുകൊണ്ടാണവര്‍ ആരെയും കുത്തിമലര്‍ത്താന്‍ തുനിയാതിരുന്നത്. ന്യൂജന്‍ ഉപകരണങ്ങള്‍വഴി കുത്തിമലര്‍ത്തുന്നവരെ സംസ്‌കരിക്കാന്‍ ഈ കത്തെഴുതല്‍ പരിപാടി നന്നാവുമെങ്കില്‍ അത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ന്യൂജന്‍ തലമുറയ്‌ക്ക് പുതുവെളിച്ചം പകരാം.

ലാസ്റ്റ്‌ഡ്രോപ്പ്: എഞ്ചുവടി, ചെറുവത്തൂരിന്റെ വിസ്തൃതമനപ്പാഠം തുടങ്ങിയവയ്‌ക്ക് വന്‍ ഡിമാന്‍ഡ്!

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൗദിയിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് സുപ്രധാന നിർദേശവുമായി രാജ്യത്തെ വിമാനത്താവളങ്ങൾ

Kerala

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു: തിരുവനന്തപുരത്ത് കുട്ടിയെ ദത്തെടുത്ത വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

Health

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Kerala

വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടുദിവസം അവധി

Kerala

ഇന്ന് മുതൽ അതിതീവ്ര മഴ! നിരവധി ജില്ലകളിൽ റെഡ് അലർട്ട്, ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!

ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാല യാത്രയ്‌ക്ക് നിരോധനം

വീട്ടുകാര്‍ ആശുപത്രിയില്‍ പോയ നേരം വീട് കത്തിച്ച കേസില്‍ അയല്‍വാസി പിടിയില്‍

ഇറാന്‍ ഇസ്രയേലിന് നേരെ കൂട്ടത്തോടെ അയച്ച ഷാഹെദ് 136 ഡ്രോണുകള്‍ (വലത്ത്)

ഇറാന്റെ ഷാഹെദ്-136 ഡ്രോണുകള്‍ ഇറാനില്‍ നിന്നും പുറപ്പെട്ടു, അടുത്ത മണിക്കൂറില്‍ ഇസ്രയേലിനെ ദഹിപ്പിക്കുമോ?

അട്ടപ്പാടിയില്‍ പട്ടികജാതി കുടുംബങ്ങള്‍ക്കുളള ഭൂമി അനധികൃതമായി തട്ടിയെടുത്തത് വിജിലന്‍സ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം, തിരിച്ചടിയുമായി ഇറാനും

മുകേഷ് അംബാനി, മകള്‍ ഇഷ അംബാനി

മകള്‍ ജയിക്കണമെന്ന അച്ഛന്റെ മോഹം….ചൈനയിലെ ഷെയിന്‍ ഫാഷനും റിലയന്‍സും ചേരുന്നു; അംബാനിയുടെ മോഹം മകള്‍ ഇഷയുടെ വിജയം

നിശ്ചയിക്കപ്പെട്ട രീതിക്ക് ഭിന്നമായ ബിംബങ്ങളും ചിത്രങ്ങളും വേണ്ട : ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാൻ സര്‍ക്കാര്‍

തീപിടിച്ച കപ്പലിന്റെ ദൃശ്യം

അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് 503 കപ്പലിനെ നിയന്ത്രണത്തിലാക്കി

ഇസ്രായേൽ എല്ലാം തകർക്കും; നെതന്യാഹുവിനോട് ആക്രമണം നിർത്താൻ പറയൂ : അപേക്ഷയുമായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies