സ്മരം യോനിം ലക്ഷ്മീം ത്രിതയമിദമാദൗ തവ മനോര്‍-
നിധായൈകേ നിത്യേ! നിരവധി മഹാഭോഗരസികാഃ
ഭജന്തി ത്വാം ചിന്താമണിഗുണനിബദ്ധാക്ഷവലയാഃ
ശിവാഗ്നൗ ജൂഹ്വന്തഃ സുരഭി ഘൃതധാരാഹുതിശതൈഃ
(ഹേ) നിത്യേ! – ആദ്യന്തമില്ലാത്ത ദേവീ!
നിരവധി മഹാഭോഗരസികാ ഏകേ- അളവില്ലാത്ത ജ്ഞാനാനുഭവത്തെ അറിയുന്ന മഹന്തുക്കള്‍ ചിലര്‍,
ചിന്താമണിഗുണനിബദ്ധാക്ഷവലയാഃ- ചിന്താമണിരത്നങ്ങളാലുണ്ടാക്കിയ മാല ധരിച്ച്
തവ മനോ ആദൗ- അവിടുത്തെ മനോമന്ത്രത്തിന്റെ ആദിയില്‍
സ്മരം യോനിം ലക്ഷ്മീം ത്രിതയമിദം നിധായ- കാമബീജത്തേയും, ലക്ഷ്മീ ബീജത്തേയും ഐം, ഹ്രീം, ശ്രീം ഈ മൂന്ന് ബീജങ്ങളേയും ചേര്‍ത്തിട്ട്
ശിവാഗ്നൗ- ശക്തിരൂപമായ അഗ്നിയില്‍ സംസ്കരിച്ച
സുരഭിഘൃതധാരാ ഹൂതിശതൈഃ- കാമധേനുവിന്റെയും നെയ്യുകൊണ്ട് അനേകം ഹോമങ്ങള്‍ ചെയ്യുന്നവരായിട്ട്
ത്വാം ഭജന്തി- അവിടുത്തെ ഭജിക്കുന്നു.
ഹേ, ആദ്യന്തരഹിതയായ ദേവീ! അളവില്ലാത്ത നിത്യജ്ഞാനരസത്തെ അറിയുന്ന മഹത്തുക്കളായ ചിലര്‍, അവിടുത്തെ മഹാമന്ത്രത്തിന്റെ ആദിയില്‍, കാമരാജബീജം, ഭുവനേശ്വരി ബീജം, ശ്രീബീജം ഇവ ചേര്‍ത്തിട്ട്, ചിന്താമണിരത്നങ്ങളാല് ഉണ്ടാക്കിയ ജപമാല ധരിച്ച്, ശക്തിരൂപത്തില്‍ സംസ്കരിച്ച അഗ്നിയില്‍ കാമധേനുവിന്റെ നെയ്യുകൊണ്ടുള്ള നൂറുകണക്കിന് ഹോമം ചെയ്യുന്നവരായി നിന്തിരുവടിയെ ഭജിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: