Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പണ്ടോറയുടെ പെട്ടി തുറക്കുമ്പോള്‍

ഡോ. അനില്‍കുമാര്‍ വടവാതൂര്‍ by ഡോ. അനില്‍കുമാര്‍ വടവാതൂര്‍
Feb 17, 2019, 03:56 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ഗ്രീക്ക് പുരാണത്തില്‍ പിറന്ന ആദ്യ മനുഷ്യകന്യകയാണ് പണ്ടോറ. സാക്ഷാല്‍ സിയൂസ് ദേവന്റെ മകള്‍. ഒരുനാള്‍ തന്റെ മനുഷ്യപുത്രിയെ സിയൂസ് ഭൂമിയില്‍ രാപാര്‍ക്കാനയച്ചു. ഒരുപാട് സമ്മാനങ്ങള്‍… ഒപ്പം അതിമനോഹരമായ ഒരു പേടകവും ദേവന്‍ മകള്‍ക്ക് നല്‍കി; ~ഒരു മുന്നറിയിപ്പും. ഈ പേടകം ഒരു കാരണവശാലും നീ തുറക്കരുത്. തുറന്നാല്‍ അപകടം ഉറപ്പ്!

കാലം കടന്നുപോകവേ പണ്ടോറയുടെ മനസ്സില്‍ വല്ലാത്തൊരാകാംക്ഷ തുടികൊട്ടിത്തുടങ്ങി. എന്തായിരിക്കും സിയൂസ് ദേവന്‍ തന്ന ആ പേടകത്തില്‍.   ഒടുവില്‍ ഒരു ദുര്‍ബല നിമിഷത്തില്‍ പണ്ടോറ ആ പേടകം തുറന്നു. പെട്ടെന്നാണത് സംഭവിച്ചത്. പെട്ടിയിലടച്ച സാധനങ്ങള്‍ അടുത്ത നിമിഷം ഭൂമിയിലേക്ക് പറന്നിറങ്ങി. വിശപ്പ്, രോഗം, യുദ്ധം, അസൂയ, അത്യാഗ്രഹം… അരുതാത്തത് ചെയ്തതിന്റെ അനുഭവം. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ മനുഷ്യകുലത്തില്‍ അനര്‍ത്ഥങ്ങള്‍ പെയ്തിറങ്ങി. നൂറ്റാണ്ടുകള്‍ കൊഴിഞ്ഞുപോകവേ ‘പണ്ടോറയുടെ പെട്ടി’ ഒരു പഴംചൊല്ലായി മാറി. അരുതാത്തത് ചെയ്താല്‍ ആപത്ത് ഉറപ്പാവുമെന്ന് ആ പഴംചൊല്ല് മനുഷ്യകുലത്തെ ഓര്‍മ്മിപ്പിച്ചു.

ഹി ജിയാന്‍കു എന്ന ചൈനക്കാരന്‍ ശാസ്ത്രജ്ഞന്‍ നടത്തിയ ഗവേഷണമാണ് മാലോകരെ ഒരിക്കല്‍ക്കൂടി പണ്ടോറയുടെ പെട്ടിയുടെ കഥ ഓര്‍മ്മിപ്പിക്കാന്‍ കാരണമായത്. മനുഷ്യന്റെ പാരമ്പര്യവാഹിയായ ജീനുകളുടെ മേല്‍ തോന്നുംപടി കത്രികപ്പണി നടത്തി പ്രത്യേക സിദ്ധികളുള്ള ഇരട്ടക്കുട്ടികളെ ജനിപ്പിച്ചതാണ് ആ ഗവേഷണത്തിന്റെ തുടര്‍ഫലം. ശാസ്ത്രത്തിന്റെയും മനുഷ്യത്വത്തിന്റെയും ധാര്‍മികതയുടെയും സമസ്ത സീമകളെയും മറികടന്നാണ് ജീനുകളുടെ മേല്‍ ഹി ജിയാന്‍കു കത്രികപ്രയോഗം അഥവാ എഡിറ്റിങ് നടത്തിയത്.

രക്ഷിതാക്കള്‍ക്ക് താല്‍പ്പര്യമുള്ള ഗുണഗണങ്ങളോടുകൂടിയ കുഞ്ഞുങ്ങളെ ജീന്‍ എഡിറ്റിങ്ങിലൂടെ പടച്ചു നല്‍കാമെന്നാണ് ഹി ജിയാന്‍കു അവകാശപ്പെടുന്നത്. താന്‍ നടത്തിയ ഗവേഷണങ്ങളത്രയും സ്വന്തം പണംകൊണ്ടു മാത്രമാണെന്നും, സതേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (ഷെന്‍ചെന്‍)യിലെ ഈ യുവ ഗവേഷകന്‍ പറയുന്നു. എച്ച്‌ഐവി അഥവാ എയ്ഡ്‌സ് അണുബാധിതരായ പുരുഷന്മാരും രോഗബാധിതരല്ലാത്ത സ്ത്രീകളും തമ്മിലുള്ള സംയോഗത്തില്‍ രൂപമെടുത്ത ഭ്രൂണങ്ങളിലാണ് ഹി ജിയാന്‍കു കത്രിക പ്രയോഗം നടത്തിയത്. അതും ഭ്രൂണത്തിന് കേവലം ഒരു മാസം പ്രായമുള്ള അവസ്ഥയില്‍. അങ്ങനെ ജനിതകക്കുട്ടികള്‍ക്ക് എയ്ഡ്‌സ് പ്രതിരോധ ശേഷിയും സിദ്ധിച്ചിട്ടുണ്ടത്രെ.

ലോകത്ത് ഇതേവരെ ആരും പരീക്ഷിച്ച് വിജയിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യയായ ‘ക്രിസ്പര്‍’ വിദ്യയാണ് ഹി ജിയാന്‍കു അവലംബിച്ചത്. അതില്‍ ജനിച്ച കുട്ടികളുടെ പേരും ഹി പത്രസമ്മേളനത്തില്‍ അറിയിച്ചു-ലുലു, നാന.

ക്രിസ്പര്‍ സാങ്കേതിക വിദ്യയ്‌ക്ക് ചെലവ് പൊതുവെ കുറവാണത്രേ. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ഒട്ടേറെ ഗവേഷണശാലകളില്‍ ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ജീന്‍ എഡിറ്റിങ് ഒട്ടേറെ എതിര്‍പ്പും നേരിടുന്നുണ്ട്. പ്രധാനം ഈ സാങ്കേതിക വിദ്യയുടെ പാര്‍ശ്വഫലങ്ങളും പരിണതഫലവും ശാസ്ത്രം ഇതുവരെ പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ലായെന്നതു തന്നെ. ഇതുമൂലം മനുഷ്യഭ്രൂണത്തില്‍ എന്തെങ്കിലും തരത്തിലുള്ള വൈകല്യമുണ്ടാവുമോയെന്നതിലും ഉറപ്പില്ല. അപ്രകാരം സംഭവിച്ചാല്‍ മനുഷ്യകുലത്തോടുതന്നെ ചെയ്യുന്ന കൊടുംക്രൂരതയാവും അത്. ക്രിസ്പര്‍ വിദ്യ, അഥവാ ഒരു വിജയമാണെങ്കില്‍ത്തന്നെ അത് ഒരുതരം ‘സമ്പൂര്‍ണ മനുഷ്യരെ’ സൃഷ്ടിക്കുകയാവും ചെയ്യുക. അതാവട്ടെ മനുഷ്യവര്‍ഗത്തിലെ വൈവിധ്യം ഇല്ലായ്മ ചെയ്യും.

ജീനുകളില്‍ വെട്ടിത്തിരുത്തലുകള്‍ വരുത്താമെന്ന ഹി ജിയാന്‍ കുവിന്റെ കണ്ടെത്തല്‍ സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടമാണെന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ ശാസ്ത്രലോകം ഏതാണ്ട് ഒറ്റക്കെട്ടായി അതിനെ എതിര്‍ക്കുന്നു. ഇത് അന്തര്‍ദ്ദേശീയ തലത്തില്‍ത്തന്നെ ധര്‍മവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നു. കടുത്ത ചട്ടങ്ങള്‍ ഇതിനെ മൂക്കുകയറിടാന്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ശാസ്ത്രത്തില്‍ എന്തുമാവാം എന്ന മനോഭാവം ശരിയല്ലെന്ന് ആവര്‍ത്തിക്കുന്നു. ഇതൊക്കെ അനുവദിച്ചുകൊടുത്താല്‍ കപട ശാസ്ത്രജ്ഞരും തെമ്മാടി ഗവേഷകരും എന്തൊക്കെയാവും കാട്ടിക്കൂട്ടുകയെന്നോര്‍ത്ത് നെടുവീര്‍പ്പിടുന്നു… (നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ മനുഷ്യാവകാശത്തിന്റെയും മൗലികാവകാശത്തിന്റെയും പേരുപറഞ്ഞ് ഹി ജിയാന്‍കുവിന് ജയ് വിളിക്കാന്‍ കുറെ ബുദ്ധിജീവികളെയും ന്യായീകരിക്കാന്‍ കുറെ നിയമജ്ഞരെയും കിട്ടാതിരിക്കില്ലായെന്ന് ഓര്‍ക്കുക…)

നാട്ടിലെ നിയമങ്ങള്‍ക്കും ധാര്‍മികതയ്‌ക്കും വിരുദ്ധമായി നടത്തിയ ഗവേഷണത്തിന്റെ പേരില്‍ ഈ ഗവേഷകന്‍ ചൈനയില്‍ കടുത്ത നിയമനടപടികള്‍ നേരിടുകയാണ് ഇപ്പോള്‍. പ്രാഥമിക അന്വേഷണത്തില്‍ ടിയാന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരിക്കുന്നുവത്രേ. അനുവാദമില്ലാതെ ഗവേഷണം നടത്തിയതും ജനിതക ശാസ്ത്രത്തിന്റെ രീതിശാസ്ത്രം മറികടന്നതും യോഗ്യതയില്ലാതെ പണിയെടുത്തതുമൊക്കെയാണ് ഹി നേരിടുന്ന ആരോപണങ്ങള്‍. പലതും ചൈനയില്‍ വധശിക്ഷവരെ കിട്ടിയേക്കാവുന്ന കുറ്റങ്ങള്‍. ഗവേഷകന്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്ന് ചില മാധ്യമങ്ങള്‍ പറയുന്നു.

ലോകത്ത് ഇപ്പോഴും ധാര്‍മ്മികതയുടെ അടിത്തറ ഭദ്രമാണെന്ന് കാണിക്കുന്നതാണ് ഇത്തരം പ്രതികരണങ്ങള്‍… ‘പണ്ടോറ’യുടെ പേടകം തുറക്കാനൊരുങ്ങുന്ന എടുത്തുചാട്ടക്കാര്‍ക്കുള്ള ഒരു കടുത്ത മുന്നറിയിപ്പ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

World

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു
India

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം
Kerala

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

US

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

പുതിയ വാര്‍ത്തകള്‍

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്, അടച്ച ഖത്തര്‍, കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

ബംഗ്ലാദേശിൽ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം തീവ്രവാദികൾ വൃദ്ധനായ ഹിന്ദുവിനെയും മകനെയും മർദ്ദിച്ചു ; അക്രമികൾക്ക് തണലായി പോലീസും 

ദോഹയിലെ മാളിൽ കൂട്ടക്കരച്ചിലും നിലവിളിയും ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ജീവനും കൊണ്ടോടുന്നു ; വീഡിയോ പുറത്ത്

സ്‌ഫോടനങ്ങളിൽ നടുങ്ങി ടെഹ്‌റാൻ ; നഗരം വിട്ട് പോകാൻ ഐഡിഎഫ് ആളുകളോട് ആവശ്യപ്പെട്ടു

‘ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം, ഖത്തറിന് എല്ലാ പിന്തുണയും നൽകും’- ഇറാന്റെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് യുഎഇ

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു, സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ

നായികയായി പാക് നടി; രാജ്യദ്രോഹി വിളികള്‍ക്ക് നടന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies