Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശിവകാഞ്ചി എന്ന ഏകാംബരേശ്വര ക്ഷേത്രം

Janmabhumi Online by Janmabhumi Online
Dec 19, 2017, 02:45 am IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

പഞ്ചഭൂത പ്രതിഷ്ഠകളില്‍ ഒന്നാണ് ക്ഷേത്രനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാഞ്ചീപുരത്തെ ഏകാംബരേശ്വര ക്ഷേത്രം. പൃഥ്വിലിംഗമാണ് ഇവിടുത്തേത്. 275 പാടല്‍ പെറ്റ സ്ഥലങ്ങളില്‍ ഒന്ന്: 108 ദിവ്യദേശങ്ങളില്‍ ഒന്നും ഇവിടെയുണ്ട്. കാഞ്ചീപുരം ബസ് സ്റ്റാന്റില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം.

ലോകത്തെ സൃഷ്ടി-സ്ഥിതി-സംഹാര കാര്യങ്ങളില്‍ സദാ വ്യാപൃതനായിരുന്ന ശിവന്റെ കണ്ണുകള്‍ വെറുതെ ഒരു നേരംപോക്കിനായി ഭാര്യ പാര്‍വ്വതി അടച്ചുപിടിച്ചു. ഇതോടെ സൃഷ്ടിയും സംഹാരവും നിലച്ചു എന്നുമാത്രമല്ല പ്രകൃതി നിയമങ്ങളും തടസ്സപ്പെട്ടു. നിരവധി വര്‍ഷങ്ങള്‍ ഭൂമി ഇരുട്ടിലാണ്ടു. സംഗതി ഗൗരവമുള്ളതാണല്ലൊ. കോപിഷ്ഠനായ ശിവന്‍ പാര്‍വതിയെ ശപിച്ചു, ഭൂമിയില്‍ അവതരിച്ച് പാപപരിഹാരം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ പാര്‍വതി ഭൂമിയിലെത്തി കമ്പാ നദിയുടെ തീരത്ത് ഒരു ഒറ്റ മാവിന്റെ കീഴില്‍ തപസ്സ് ആരംഭിച്ചു. ആറ്റു തീരത്തെ മണല്‍കൊണ്ട് ശിവലിംഗം ഉണ്ടാക്കി ശിവനെ ഉപാസിക്കാന്‍ തുടങ്ങി. പാര്‍വതിയെ പരീക്ഷിക്കാനായി ശിവന്‍ തപസ്സിന് പല വിഘ്‌നങ്ങളും സൃഷ്ടിച്ചു. പാര്‍വതി പതറിയില്ല.

വിഷ്ണുവിന്റെ സഹായത്തോടെ അവര്‍ എല്ലാ വിഷമഘട്ടങ്ങളും തരണം ചെയ്തു. അവസാനം ജടയ്‌ക്കുള്ളില്‍നിന്ന് ഗംഗയെ പുറത്തെടുത്ത് പാര്‍വതി ഉപാസിക്കുന്ന കണ്ണുകൊണ്ടുള്ള ലിംഗം ഒഴുക്കിക്കളയാന്‍ ശിവന്‍ ശ്രമിച്ചു. എല്ലാ ആദരവോടെയും പൃഥ്വിലിംഗം മാറോട് ഇറുക്കിപ്പിടിച്ച് അത് അലിഞ്ഞുപോകാതെ കാത്തു സൂക്ഷിച്ചു പാര്‍വതി. സംപ്രീതനായ ശിവന്‍ വീണ്ടും പാര്‍വതിയെ പത്‌നിയായി വരിച്ചു. അതിന്റെ ഓര്‍മ്മയ്‌ക്കായി ഫല്‍ഗുനി മാസത്തില്‍ ഉത്രം കഴിഞ്ഞുവരുന്ന പത്താം ദിവസം ശിവ-പാര്‍വതീ വിവാഹം വിപുലമായ രീതിയില്‍ ഉത്സവമായി ആഘോഷിക്കപ്പെടുന്നു ഇവിടെ. പാര്‍വതി തപസ്സിരിക്കെ ശിവന്റെ ശക്തിയാല്‍ മാവ് കത്തിത്തുടങ്ങി എന്നും പാര്‍വതിയുടെ സഹോദരനായ വിഷ്ണു ശിവന്റെ ജടയില്‍നിന്ന് ചന്ദ്രനെ എടുത്ത് കാണിച്ച് ആ തണുപ്പുകൊണ്ട് തീയണച്ചു എന്നുമാണ് മറ്റൊരു ഐതിഹ്യം.

ഒരിക്കല്‍ ശിവനും പാര്‍വതിയും ചൂതുകളിയില്‍ ഏര്‍പ്പെട്ടു. പരാജയഭീതി പൂണ്ട ശിവന്‍ പാര്‍വതി വികൃതരൂപം കൈവരിക്കട്ടെ എന്ന് ശപിച്ചു. വിഷ്ണുവിന്റെ സഹായത്തോടെ പാര്‍വതി കമ്പാതീരത്ത് ഒറ്റമാവിന്‍ചുവട്ടില്‍ തപസ്സനുഷ്ഠിച്ചു. മനോഹരമായ കണ്ണുകളോടെ പാര്‍വതി പൂര്‍വരൂപം വീണ്ടെടുത്തു. കാമാക്ഷി എന്നറിയപ്പെടുന്നത് ഇങ്ങനെയത്രെ. ആമ്രം എന്ന സംസ്‌കൃത പദത്തിന് മാങ്ങ എന്നാണ് അര്‍ത്ഥം. മാവിന്‍ചുവട്ടില്‍ തപസ്സിരുന്ന് പാര്‍വതി ശിവനെ വീണ്ടെടുത്തുകൊണ്ട് ശിവന് ഏകാമ്ര നാഥന്‍/മാവിന്റെ നാഥന്‍ എന്ന് പേര് ലഭിച്ചു. പിന്നീട് ഏകാംബരേശ്വരനായി. മൂല വിഗ്രഹത്തിന് ഏറെ പിന്നിലായി ശിവനും പാര്‍വതിയും സ്‌കന്ദനും ചേര്‍ന്ന് സോമസ്‌കന്ധ വിഗ്രഹം കാണാം.

ഏകാംബരേശ്വര ക്ഷേത്രത്തില്‍ മുഖ്യ പ്രതിഷ്ഠയ്‌ക്കു പിന്നിലായി ഒരു പ്രാകാരത്തില്‍ ശിവ-പാര്‍വതീ വിഗ്രഹത്തിനു പിന്നില്‍ ഇന്നും ഒരു മാവ് ഉണ്ട്. അഞ്ച് വ്യത്യസ്ത തരം ഇലകളുള്ള ശാഖകളും കാണാം. ഈ ശാഖകളില്‍ വ്യത്യസ്തയിനം മാങ്ങകളും കായ്ച്ചു നില്‍ക്കുന്നത് ഒരദ്ഭുതമത്രെ. (നാലുതരം മാങ്ങകളാണെന്നും വേദങ്ങളെ നാലായി പകുത്തതിന്റെ ഓര്‍മ്മയ്‌ക്കായാണ് ഇതെന്നും പറയാറുണ്ട്.)

ഇതിനു പുറത്തുള്ള പ്രാകാരത്തില്‍ 108 ചെറുശിവലിംഗങ്ങള്‍ അടങ്ങിയ ഒരു ശിവലിംഗം കാണാം. മറ്റൊരെണ്ണം 1008 ചെറു ശിവലിംഗങ്ങള്‍ ചേര്‍ന്നതാണ്. 63 നായനാര്‍മാരുടെ പ്രതിഷ്ഠയുമുണ്ട്. രണ്ടു തീര്‍ത്ഥക്കുളങ്ങളുണ്ട് ക്ഷേത്രത്തില്‍-കമ്പനദിയും ശിവഗംഗയും. തിരുനിലത്തിങ്കല്‍ തുണ്ടത്താന്‍ എന്ന പേരില്‍ വിഷ്ണുവിന് ഒരു ശ്രീകോവിലുമുണ്ട് ഇവിടെ. വിഷ്ണുവിനെ വാമനമൂര്‍ത്തി ആയാണ് ഇവിടെ സങ്കല്‍പ്പിച്ചിട്ടുള്ളത്.

23 ഏക്കര്‍ വിസ്തൃതിയുള്ളതാണ് ക്ഷേത്രഭൂമി.172 അടി ഉയരവും നല്ല വിസ്തൃതിയുമുള്ള ക്ഷേത്രഗോപുരം ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്. ക്ഷേത്രത്തിലെ അതിമനോഹരമായ കൊത്തുപണികള്‍ ചെയ്ത 540 തൂണുകളുള്ള മണ്ഡപവും ശില്‍പവിദ്യാചാതുരിയാല്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു. അഞ്ച് പ്രാകാരങ്ങളുണ്ട്.

ആവണി മാസത്തിലെ മൂലം (ആഗസ്റ്റ്), നവരാത്രി, വൃശ്ചികത്തിലെ കാര്‍ത്തിക ദീപം, തൈപ്പൂയം, പങ്കുനി ഉത്രം, ചിത്രാ പൗര്‍ണമി, വൈശാഖ കാലം എന്നിങ്ങനെ നിരവധി വിശേഷദിവസങ്ങള്‍ ആഘോഷിക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ ഗോപുരങ്ങള്‍ ഒന്നും മറ്റൊന്നിന് നേരെ എതിരായല്ല കാണുക. ചെന്നൈയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് കാഞ്ചീപുരം.

ആദിശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച 34 ത്രികോണങ്ങള്‍ ചേര്‍ന്ന ശ്രീചക്രവും ഇവിടുത്തെ പ്രത്യേകതയാണ്. എട്ട് ഔഷധങ്ങള്‍ ചേര്‍ന്ന അഷ്ടാംഗദംകൊണ്ട് നിര്‍മിതമായ ശ്രീചക്രത്തിനും അഭിഷേകം നടത്താറില്ല. ചന്ദനംകൊണ്ട് പൂജിക്കും, കുങ്കുമംകൊണ്ട് അര്‍ച്ചന നടത്തും.

രാവിലെ 6 ന് നട തുറന്ന് 12.30 ന് അടയ്‌ക്കും. വൈകിട്ട് 4 ന് തുറന്ന് 8.30 ന് അടയ്‌ക്കും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത, ഹിമാചലിലെ നാല് ജില്ലകളിൽ റെഡ് അലേർട്ട് ; സ്കൂളുകളും കോളേജുകളും അടച്ചു, ബദരീനാഥ് ഹൈവേ സ്തംഭിച്ചു

World

ഫിലാഡൽഫിയയിൽ വൻ സ്ഫോടനം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Kerala

റാഗിങ് തടയുന്നതിനുള്ള ചട്ടങ്ങൾ പാലിച്ചില്ല: പാലക്കാട് ഐഐടിയും കലാമണ്ഡലവുമുൾപ്പെടെ കേരളത്തിലെ 5 സ്ഥാപനങ്ങൾക്ക് നോട്ടീസ്

Kerala

‘പ്രൊഫസര്‍’ നജുമുദ്ദീന്റെ അക്കൗണ്ടില്‍ അമ്പതോളം മോഷണക്കേസുകള്‍, ഒടുവില്‍ കോട്ടയത്ത് പിടിവീണു

Health

അൽപ്പം പാലും മുട്ടയും ഒരു പഴവും ഉണ്ടെങ്കിൽ രുചിയൂറുന്ന ഈ പ്രഭാത ഭക്ഷണം റെഡി

പുതിയ വാര്‍ത്തകള്‍

കേരള പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശന പരീക്ഷ: അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ജൂലായ് 3 വരെ അവസരം

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം : മനമുരുകി വിളിച്ചാല്‍..

ചര്‍ച്ചയ്‌ക്കുള്ള സന്നദ്ധതയ്‌ക്കു പിന്നാലെ ഉക്രെയ്നിനെതിരെ 477 ഡ്രോണുകളും 60 മിസൈലുകളും തൊടുത്ത് റഷ്യ

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies