ചേര്‍പ്പ് : തൃശ്ശൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ടി.വി. റാഫേലിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഷാഡോ എക്സൈസും ടീമും ചേര്‍പ്പ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ പ്രത്യേക റെയ്ഡില്‍ ചൊവ്വൂര്‍ പാലക്കല്‍ മാര്‍ക്കറ്റിനു സമീപം 1.250 കി.ഗ്രാം കഞ്ചാവ് വിതരണം ചെയ്യാനെത്തിയ കൊച്ചി-പള്ളുരുത്തി കച്ചേരിപ്പടി കല്ലിങ്ങല്‍ വീട്ടില്‍ ഗുലാന് എന്നറിയപ്പെടുന്ന അലിയാര് (38) എന്ന യുവാവിനെ ചേര്‍പ്പ് എക്സൈസ് ഇന്‍സ്പെക്ടര്‍ എ. ജിജി പോള്‍ അറസ്റ്റുചെയ്തു.
നീലച്ചടയന്‍ ഇനത്തില്‍ പെട്ട കഞ്ചാവാണ് പിടികൂടിയത്. ഇലയും പൂവും തണ്ടും കായും ഉണക്കി പോളിത്തീന്‍ കവറില്‍ പ്രത്യേക രീതിയില്‍ പൊതിഞ്ഞതിനു ശേഷം കഞ്ചാവിന്റെ മണം പുറത്തറിയാന്‍ സാധിക്കാത്ത രീതിയില്‍ ശുദ്ധമായ ഇഞ്ചിപ്പുല്‍ തൈലം കഞ്ചാവ് പാക്കറ്റുകളില്‍ സ്പ്രേ ചെയ്ത രീതിയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഒറീസ്സ-ആന്ധ്രാപ്രദേശ് എന്നീ സ്ഥലങ്ങളില്‍ നിന്ന് ഇതുപോലെ പല തവണ ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കിലോഗ്രാമിന് പതിനായിരം രൂപയ്ക്കു വാങ്ങി തൃശ്ശൂര്‍-എറണാകുളം ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളി സങ്കേതങ്ങള്‍, കോളേജ് ഹോസ്റ്റലുകള്‍, തീരദേശ മേഖലഎന്നിവ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിതരണം നടത്തി വരുന്നത്. രണ്ട് ഗ്രാമിന് 200 രൂപ മൂന്ന് ഗ്രാമിന് 300 രൂപ അഞ്ച് ഗ്രാം 500 രൂപ എന്നീ നിരക്കില്‍ ചെറു പാക്കറ്റുകളിലാക്കി വിതരണം ചെയ്യാന്‍ നിയോഗിച്ച നാലോളം സഹായികളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്കി കഞ്ചാവ് വിതരണ ശ്യംഖലയില്‍ നിലനിര്‍ത്തുന്നത് ഇയാളുടെ പ്രത്യേക രീതിയാണ്. ഓണ്‍-ലൈന്‍ മുഖേന ഓര്‍ഡര്‍ ചെയ്ത് കഞ്ചാവ് വലിക്കുന്ന നൂതന ഉപകരണങ്ങള്‍ ഡിസ്കൗണ്ട് നിരക്കില്‍ നല്കി വരുന്നുണ്ട്. എറണാകുളം ജില്ലയില്‍ എക്സൈസിലും പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകളും ഇയാളുടെ പേരിലുണ്ട്.
ക്രിസ്തുമസ് പുതുവത്സര ആഘോഷ പാര്‍ട്ടികള്‍ക്ക് വിതരണം ചെയ്യാനായുള്ള കഞ്ചാവ് ആണ് പിടികൂടിയത്. ഇയാളെ തൃശ്ശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: