തൃശൂര്‍: മോഹിനിയാട്ടം രംഗത്ത് ഇതുവരെ നിലനിന്നിരുന്ന രീതികളെ മറികടന്ന് പുതുമ പരീക്ഷിച്ച് സാന്ദ്രയും പാര്‍വ്വതിയും.
ആരും പരീക്ഷിക്കാത്ത ദേശി ഇനങ്ങളാണ് ഇവര്‍ അവതരിപ്പിച്ചത്. ഗുരു നിര്‍മ്മല പണിക്കരുടെ ശിഷ്യരാണ് ഇരുവരും.
നിര്‍മ്മല പണിക്കര്‍ ചിട്ടപ്പെടുത്തിയ ഇനങ്ങള്‍ പിന്തുടര്ന്നായിരുന്നു പരീക്ഷണം. നവനീതം കള്‍ച്ചറല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഗീത നാടക അക്കാദമി നാട്യഗൃഹത്തില് അരങ്ങേറിയ ലാസ്യനടനത്തിന് നിരവധി ആസ്വാദകര്‍ സാക്ഷികളായി. നിത്യതി-2017ന്റെ ഔപചാരികമായ ഉദ്ഘാടനം നാട്യഹൃത്തില് സംഘടിപ്പിച്ച ചടങ്ങില്‍ നടന്നു. കലാമണ്ഡലം രാധിക, ജോര്‍ജ്ജ് എസ്.പോള്‍, ടി.ആര് വിജയകുമാര്‍, ബല്‍രാജ് സോണി, അഡ്വ സന്തോഷ് എന്നിവര്‍ ചേര്‍ന്ന് തിരി തെളിയിച്ചു. മോഹിനിയാട്ടത്തിന് മുന്നോടിയായി ‘മോക്ഷ’ മ്യൂസിക് ആല്‍ബത്തിന്റെ പ്രകാശനം ജോര്‍ജ്ജ് എസ്.പോള്‍ നിര്‍വ്വഹിച്ചു. പ്രകാശന ചടങ്ങില്‍ പ്രശസ്ത മുടിയേറ്റ് കലാകാരന് ശങ്കരനാരായണ കുറുപ്പിനെ ചടങ്ങില്‍ ആദരിച്ചു.
ഇന്ന് വൈകീട്ട് ഭാഗ്യലക്ഷ്മി ശിവരാമകൃഷ്ണന്റെ ഭരതനാട്യം അരങ്ങേറും. ഷിജിത്ത് നമ്പ്യാരുടേയും പാര്‍വ്വതി മേനോന്റെയും ശിഷ്യയാണ് ഭാഗ്യലക്ഷ്മി. നൃത്യതി 15ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: