ചേര്‍പ്പ്: തന്നെക്കാളും ദുരിതമനുഭവിക്കുന്നവര്‍ക്കെല്ലാം വീടായിട്ടുമതി തനിക്ക് വീട് എന്ന് ആശയവുമായി വര്‍ങ്ങളോളം പ്രവര്‍ത്തിക്കുന്ന ശങ്കര്ജിക്ക് സഹപ്രവര്‍ത്തകര്‍ സംഘടിച്ച് വീടുനിര്‍മ്മിച്ച് നല്കി മാതൃകയായി. വെറും ഒറ്റമുറിയില്‍ ആറാട്ടുപുഴക്കാരുടെ ശങ്കര്‍ജി എന്നുവിളിക്കുന്ന ടി.എന്‍ ശങ്കരനാരായണനാണ് സഹപ്രവര്‍ത്തകര്‍ പണം സ്വരൂപിച്ച് വീട് നിര്‍മ്മിച്ചു നല്‍കിയത്. രണ്ടാമത് ആറാട്ടുപുഴ ഹിന്ദുമതസമ്മേളനത്തില്‍ വച്ചാണ് ശങ്കര്ജിക്ക് വീടുനിര്‍മ്മിച്ചു നല്കാന് തീരുമാനിച്ചത്. തുടര്‍ന്ന് വിവേകനന്ദ ഗ്രാമസേവാസമിതി രൂപികരിച്ച് പത്തു ലക്ഷം രൂപയോളം ചിലവിട്ടാണ് വീടുനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വീടുനിര്മ്മാണമായിരുന്നു ശങ്കര്‍ജിയുടെ പ്രവര്‍ത്തനമേഖല. നൂറുകണക്കിന് വീടുകള്‍ നിര്‍മ്മിച്ചു നല്കിയ ശങ്കര്‍ജി ഒരിക്കല്‍പോലും തന്റെ വീടിന്റെ കാര്യം ചിന്തിച്ചിരുന്നില്ല. ബിജെപിയുടെ വല്ലച്ചിറ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. ് ആറാട്ടുപുഴ സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന ഗൃഹപ്രവേശത്തിന് കെ.രാമന്‍പിള്ള, പി.പി.മുകുന്ദന്, കെ പുരുഷോത്തമന് തുടങ്ങീ പഴയകാല പ്രചാരകരുള്‍പ്പടെ നൂറുകണക്കിന് സംഘപ്രവര്‍ത്തകരും പങ്കെടുക്കും. അജിതയാണ് ഭാര്യ. മൂന്നു മക്കള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: