Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശങ്കരനും നാരായണനും ചേര്‍ന്ന് വാഴുന്ന ശങ്കരന്‍ കോവില്‍

Janmabhumi Online by Janmabhumi Online
Oct 30, 2017, 08:48 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ് ശങ്കരനാരായണസ്വാമി ക്ഷേത്രം-ശിവകാശിക്കടുത്ത്. തിരുനെല്‍വേലിയിലെ പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്- പൃഥ്വിലിംഗമാണ് ഇവിടെ. ദീരുകാപുരം(വെള്ളം), തെങ്കല (വായു), കരി വലംവന്തനല്ലൂര്‍(അഗ്നി), ദേവതാനം (ആകാശം) എന്നിവയാണ് മറ്റ് നാല് ക്ഷേത്രങ്ങള്‍. ശങ്കരര്‍ കോവില്‍ ആയിരുന്നു മുമ്പ് ഈ ക്ഷേത്രം, പിന്നീട് ശങ്കരനാരായണ ക്ഷേത്രമായതാണെന്ന് പറഞ്ഞുവരുന്നു. ഇപ്പോള്‍ പ്രധാന വിഗ്രഹം രണ്ടു ദേവന്മാരും ചേര്‍ന്നതാണ്.

വിഗ്രഹത്തിന്റെ വലതുവശത്ത് ശിവലിംഗമാണ്-ചന്ദനം പൂശിയിരിക്കുന്നു. തലയിലൂടെ ചുറ്റിയ നിലയില്‍ നാഗം, ചന്ദ്രക്കല, മാന്‍ എന്നിവ ചൂടിയ ശിവന്റെ രൂപവുമുണ്ടിതിനു മുകളില്‍. ഇടതുവശത്ത് ശംഖ-ചക്രധാരിയായ വിഷ്ണു. ഹരിയും ഹരനും ഒരുമിച്ചുള്ള ഈ വിഗ്രഹം ഒറ്റക്കല്ലില്‍ കൊത്തിയെടുത്തതാണ്. ശിവപത്‌നിയായ ഗോമതി അമ്മന്‍ ഹരിയേയും ഹരനേയും ഒരുമിച്ച് ഒറ്റ മൂര്‍ത്തിയായി കാണാന്‍ ആഗ്രഹിച്ച് അതിനായി തപസ്സനുഷ്ഠിച്ചു. ഭൂമിയില്‍ പുംഗവനക്ഷേത്രത്തിനടുത്ത് ആടിമാസത്തിലെ ഒമ്പതുദിവസമാണ് തപസ്സനുഷ്ഠിച്ചത്. പൗര്‍ണമി നാളില്‍ ഹരിയും ഹരനും ചേര്‍ന്ന രൂപത്തില്‍ ശിവന്‍ അവര്‍ക്ക് ദര്‍ശനം നല്‍കി. ആ തപസ്സിന്റെ ഓര്‍മ്മയ്‌ക്ക് ആടിമാസത്തില്‍ വിപുലമായ രീതിയില്‍ ഇവിടെ ആണ്ടുതോറും ഉത്സവം നടത്താറുണ്ട്.

മറ്റൊരൈതിഹ്യമുണ്ട്-ശംഖനും പത്മനും (ക്രമത്തില്‍ ശിവനേയും വിഷ്ണുവിനേയും ആരാധിക്കുന്ന സര്‍പ്പരാജാക്കന്മാര്‍) ഹരിക്കാണോ ഹരനാണോ പ്രാമുഖ്യം എന്നതിനെച്ചൊല്ലി തര്‍ക്കം ആരംഭിച്ചു. ഇരുവരുടെയും സംയോഗത്തിലൂടെ പരമസത്യം വ്യക്തമാക്കി ശിവന്‍.

നാടു ഭരിച്ചിരുന്ന ഉഗ്രപാണ്ഡ്യന്‍ നിത്യവും ആനപ്പുറത്ത് മധുരക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകുക പതിവായിരുന്നു. ഒരുനാള്‍ രാജാവിനെ വഹിച്ചിരുന്ന ആന ഒരു കുഴിയിലെത്തി അവിടെ നിലയുറപ്പിച്ചു, അനങ്ങാന്‍ കൂട്ടാക്കിയില്ല. വിഷണ്ണനായ രാജാവിന് സമീപം ഒരു ഹരിജന്‍ ഓടിയെത്തി. സമീപത്തെ കാട്ടില്‍ ഉറുമ്പുകളുടെ പുറ്റിനു സമീപമുള്ള ശിവലിംഗത്തില്‍ ഒരു സര്‍പ്പം ചുറ്റിക്കിടന്നുണ്ടെന്നറിയിച്ചു. ഇതു ചെന്നു കണ്ട രാജാവ് അതിനു ചുറ്റുമായി ക്ഷേത്രം പണി കഴിപ്പിച്ചു എന്നാണ് വേറെ ഒരു ഐതിഹ്യം. ഈ പുറ്റിലെ മണ്ണ് ചര്‍മ്മരോഗങ്ങളും പുണ്ണുകളും മാറ്റാന്‍ ഉത്തമമത്രെ. ചെറിയ ഉരുളകളായി ക്ഷേത്രത്തില്‍ ഈ മണ്ണ് വില്‍പ്പനയ്‌ക്കുണ്ട്.

വീടുകളിലും തറവാടുകളിലും നാഗകോപമോ നാഗസാന്നിദ്ധ്യമോ ഇല്ലാതിരിക്കാന്‍ വെള്ളിയിലും പിച്ചളയിലുമൊക്കെയുള്ള നാഗരൂപങ്ങള്‍ പ്രാര്‍ത്ഥനയോടെ ഭക്തര്‍ ഈ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ സമര്‍പ്പിക്കുന്നു. ഗോമതി അമ്മനു മുമ്പിലുള്ള ശ്രീചക്രപീഠത്തെ ഭജിച്ചാല്‍ മാരകരോഗങ്ങള്‍ ശമിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.നാഗസുനായ് എന്ന തീര്‍ത്ഥക്കുളം, ശങ്കരനാരായണ സ്വാമിയുടെ അഭിഷേകാവശ്യത്തിന് വെള്ളം കിട്ടാനായി സര്‍പ്പ രാജാക്കന്മാരായ ശംഖനും പത്മനും കുഴിച്ചതത്രെ. ഈ തീര്‍ത്ഥജലത്തിന്റെ രോഗശമനശേഷി വിഖ്യാതമാണ്. രോഗികള്‍ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച ശേഷമാണ് ദേവിയെ തൊഴുന്നത്.

ഇവിടെ സ്ഫടികലിംഗമുണ്ട്. എല്ലാ അഭിഷേകവും നടത്തുന്നത് സ്ഫടികലിംഗത്തിലാണ്. ആചാരാനുഷ്ഠാനങ്ങളോടെ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചാല്‍ ഫലം സുനിശ്ചയം.

ക്ഷേത്രഗോപുരം വളരെ വലിയതാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ ഗോപുരം ഇതത്രെ. ജൂലായ് മാസത്തില്‍ നടക്കുന്ന പത്തുദിവസത്തെ ആടി തപസ്സ് ഉത്സവക്കാലത്ത് ആഹ്ലാദവതിയായ ദേവി കൂടുതല്‍ കാരുണ്യം കാണിക്കുമെന്ന വിശ്വാസത്തില്‍ രോഗശാന്തി പ്രാര്‍ത്ഥിച്ച് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഇവിടെയെത്തുന്നു. രോഗശാന്തി ആഗ്രഹിച്ച് എത്തുന്നവര്‍ തീര്‍ത്ഥക്കുളത്തില്‍ ഉപ്പും പഞ്ചസാരയും വലിച്ചെറിയുന്നതും പതിവാണ്. അവ വെള്ളത്തില്‍ ലയിക്കുന്ന വേഗതയില്‍ രോഗങ്ങള്‍ കഴിഞ്ഞുപോകും എന്നാണ് വിശ്വാസം.

തിരുനെല്‍വേലിയില്‍നിന്ന് 56 കിലോമീറ്റര്‍ അകലെയാണ് ശങ്കരനാരായണക്ഷേത്രം-തെങ്കാശിക്കും ശ്രീമില്ലിപുത്തൂരിനും മദ്ധ്യേ. രാവിലെ 6 ന്, 6.30 ന്, 8.30 ന്, 10.30 ന് പൂജകളുണ്ട്. 12.30 ന് ഉച്ചപൂജ. വൈകുന്നേരം 5.30 ന് സായം രക്ഷാപൂജ, രാത്രി 9 ന് അര്‍ദ്ധക്ഷാമ പൂജ. രാവിലെ 5.30 ന് നട തുറന്ന് ഉച്ചയ്‌ക്ക് 12.30 ന് അടയ്‌ക്കും. വൈകിട്ട് 4 ന് തുറന്ന് 9.30 ന് അടയ്‌ക്കും.

 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത, ഹിമാചലിലെ നാല് ജില്ലകളിൽ റെഡ് അലേർട്ട് ; സ്കൂളുകളും കോളേജുകളും അടച്ചു, ബദരീനാഥ് ഹൈവേ സ്തംഭിച്ചു

World

ഫിലാഡൽഫിയയിൽ വൻ സ്ഫോടനം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Kerala

റാഗിങ് തടയുന്നതിനുള്ള ചട്ടങ്ങൾ പാലിച്ചില്ല: പാലക്കാട് ഐഐടിയും കലാമണ്ഡലവുമുൾപ്പെടെ കേരളത്തിലെ 5 സ്ഥാപനങ്ങൾക്ക് നോട്ടീസ്

Kerala

‘പ്രൊഫസര്‍’ നജുമുദ്ദീന്റെ അക്കൗണ്ടില്‍ അമ്പതോളം മോഷണക്കേസുകള്‍, ഒടുവില്‍ കോട്ടയത്ത് പിടിവീണു

Health

അൽപ്പം പാലും മുട്ടയും ഒരു പഴവും ഉണ്ടെങ്കിൽ രുചിയൂറുന്ന ഈ പ്രഭാത ഭക്ഷണം റെഡി

പുതിയ വാര്‍ത്തകള്‍

കേരള പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശന പരീക്ഷ: അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ജൂലായ് 3 വരെ അവസരം

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം : മനമുരുകി വിളിച്ചാല്‍..

ചര്‍ച്ചയ്‌ക്കുള്ള സന്നദ്ധതയ്‌ക്കു പിന്നാലെ ഉക്രെയ്നിനെതിരെ 477 ഡ്രോണുകളും 60 മിസൈലുകളും തൊടുത്ത് റഷ്യ

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies