വിദ്യാഭ്യാസം വിഡ്ഢികള്ക്കുള്ളതാണെന്ന് കേരളം ഭരിക്കുന്ന ബുദ്ധിജീവികള്‍ തെളിയിച്ചിരിക്കുന്നു. വിദ്യാഭ്യാസമുണ്ടായാലും നട്ടെല്ലുണ്ടാകാന് പാടില്ല എന്നുകൂടി അരക്കിട്ടുറപ്പിച്ച് ഘോഷിച്ചിരിക്കയാണ്, ഉന്നത ഉദ്യോഗസ്ഥന്മാരെ തരംപോലെ തട്ടിത്തെറിപ്പിച്ച് നിശ്ശബ്ദരാക്കിക്കൊണ്ട്. സെന്‍കുമാര്‍ പോയിക്കിട്ടി. ഒരു ബാധ ഒഴിഞ്ഞെന്നു കരുതുമ്പോഴാണ് റാംലക്ഷ്മണന്മാര്. അവരേയും തട്ടി. ഇങ്ങനെ തട്ടിത്തട്ടി എവിടംവരെ പോകുമെന്ന് ഒരു പിടിയുമില്ല. പിടിവിട്ട കളിയാകുമോ എന്നും ശങ്ക. കല്യാണരാമന്മാര് ഓരോരുത്തരായി അഴിക്കകത്താകുന്നു. കലികാലത്ത് കാളിയുടെ വിളയാട്ടത്തെയും ഒന്നു പേടിക്കണം.
നമ്മുടെ മന്ത്രിമാരെല്ലാം കുംഭകര്ണ്ണസേവയിലാണ്. ഒന്നിന്റെയും ശബ്ദം വെളിയില്‍ കേള്‍ക്കാനില്ല. ബുദ്ധി ബേബികളൊക്കെ മയക്കുമരുന്നു ചേര്‍ത്ത പാല്കുടിച്ച് തൊട്ടിലില്‍ ഉറക്കംതന്നെ. ഒരിക്കലും ഉണരാത്ത ഉറക്കം. എല്ലാറ്റിനും മുഖ്യന് മതി. പിന്നെന്തിന് ഉണരുന്നു?
കമ്മ്യൂണിസം പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന മയക്കുമരുന്ന് അമിത ഡോസില്‍ കയറ്റി പാവങ്ങളെ പട്ടികളാക്കി, പേപ്പട്ടികളാക്കി വേട്ട തുടരുന്ന പിണറായി-കോടിയേരി യുഗം. ബേബിമാര്‍ വേദപുസ്തകവുമായി അരമനകള്‍ കയറി ഇറങ്ങാന്‍ തുടങ്ങി. അവിടെയെങ്കിലും ഒരു പിടി ഇരിക്കട്ടെ എന്ന ബുദ്ധി ചെറുതല്ല.
തന്തയെ സ്നേഹിക്കാത്ത മക്കള്‍ ഉണ്ടാകാന്‍ പാടില്ല. ചൈനയെ ആരെങ്കിലും സ്നേഹിക്കുമെങ്കില്‍ അതുകൊണ്ടാണെന്നുവച്ച് സമാധാനിക്കുക. അമ്മയെ ഉപേക്ഷിച്ചാലും അച്ഛനെ മറക്കരുതല്ലോ. ചോറിങ്ങും കൂറങ്ങും. തന്തക്കു പിറന്നവര്‍.
ഞങ്ങളോട് കളിച്ചാല്‍ എല്ലാം ജിഹാദ് ആക്കുമെന്ന് മുസ്ലിം പുരോഹിതന്. ഇന്ത്യയുടെ ചോറുണ്ട് ചൈനയെ സ്നേഹിക്കുന്ന ഇടത്തന്മാര്. റോമിയനും പാപ്പാപ്രേമികളും ഇന്ത്യക്കാരെ മൊത്തം മമ്മോദീസ മുക്കാന്‍ തയ്യാറാണ്. എന്താ കഥ? ഒരിക്കല്‍ പാക്കിസ്ഥാന് പതിച്ചുകിട്ടി. ഇനി മലപ്പുറംകൂടി പതിച്ചുകിട്ടിയാല്‍ ‘ക്ഷ’ ആയി. ഇടുക്കി, പത്തനാപുരം റോമിലേക്കും പതിച്ചുമാറ്റാം.
ഹിന്ദു സമാധാനപ്രേമിക്ക് മരിച്ചുകഴിഞ്ഞാല്‍ മോക്ഷം. ഇപ്പോള്‍ ഗോപി. എല്ലാം ആത്മാവല്ലേ. ശിഷ്യാ..!
അച്യുതാനന്ദസാഗര്മാരെ കര്ട്ടന് പിന്നിലിരുത്തി രചിക്കുന്ന ഇതിഹാസരൂപിയായ ‘മഹാകേരള്’ കഥയാണ് നാമിന്ന് കേട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പിടിച്ചാല്‍ കിട്ടാത്ത വഴുവഴുപ്പുള്ള മീനിനെ പിടികൂടാന്‍ നടക്കുന്നവരെപ്പോലെ സെന്‍കുമാറിന്റെ പിന്നാലെ കൈരണ്ടും നീട്ടി സര്‍ക്കാര്‍ മാമന്മാര്. വിലകുറഞ്ഞ രാഷ്ട്രീയ ചേരിപ്പോരും ഗോഗ്വാ വിളികളും ഉള്ള മാനവുംകൂടി ഇല്ലാതാകാനേ ഇതെല്ലാം ഉപകരിക്കൂ. ഡബിള്‍ ചങ്കന് ഡബിള്‍ ‘പരനാറി’യായി ഒടുങ്ങാനാവും വിധി. തലയിലെഴുത്ത് അല്ലാതെന്താ.
ദിലീപ് കാണ്ഡം എന്തായാലും കര്‍ക്കടകം മുഴുവന്‍ വായിക്കാം. ഇടയ്ക്കുവച്ച് നിര്‍ത്തുന്നത് ശരിയല്ലല്ലോ. നടിയുടെ പേരും കഥയും മറവിക്കുള്ളിലായി. ദിലീപാണ് താരം ഇപ്പോഴും. ലക്ഷം ലക്ഷം പിന്നാലേ എന്നത് അന്വര്‍ത്ഥമാക്കി ചാനലുകള്‍ പിന്നാലേ. ചൈനയും പാക്കിസ്ഥാനുംകൂടി വന്ന് ഇന്ത്യയെ ആക്രമിച്ചാലും കേരളക്കാരന് അനക്കമുണ്ടാവില്ല. അവന് മൊബൈലില്‍ മുഖം പൂഴ്ത്തി ഒരിരുപ്പാണ്. സൈന്യത്തില്‍ ചേരാനും നമ്മളെ കിട്ടില്ല. അതൊക്കെ ഉത്തരേന്ത്യക്കാരന്റെ മണ്ടയ്ക്ക്. നമ്മള്‍ക്ക് ഐടി മേഖലയും ഡോക്ടര്‍ പഠിത്തവും ഗള്‍ഫും അമേരിക്കന്‍ വിസയും ആണ് ‘ക്ഷ’ പിടിത്തം.
അമ്മയെ തല്ലിയാലും തെറിവിളിച്ചാലും നമ്മള് കേട്ടിട്ടും കണ്ടിട്ടും വേണ്ടേ പ്രതികരിക്കാന്‍. ട്രയിന്‍ വന്ന് ഇടിച്ചിട്ടാലും വാട്ട്സ് അപ്പില്‍നിന്ന് കണ്ണുമാറ്റില്ല. ബുദ്ധി കൂടിയാല്‍ ഭ്രാന്താണ്. ആ ഭ്രാന്തല്ലേ ഇവിടെ കഞ്ചാവടിയും ചുംബനസമരവും പെണ്പീഡനവും ബാലപീഡനവും നേര്‍ച്ചപ്പെട്ടി മോഷണവും ഒക്കെ നടമാടാന് ഇടയാക്കുന്നത്.എന്തിനീ സാക്ഷരത? സ്കൂളില്‍ പഠിപ്പിക്കേണ്ടത് മനുഷ്യത്വം, കാരുണ്യം, രാജ്യസ്നേഹം, തിന്നുന്ന ചോറിന് നന്ദി, വിനയം ഇതൊക്കെയല്ലേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: