കോതമംഗലം: പൂയംകുട്ടി പുഴയില്‍ കുളിക്കാനിറങ്ങിയ മദ്ധ്യവയസ്ക്കന് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ചു. പൂയംകുട്ടി ടൗണിനുസമീപം വേങ്ങൂരാന്‍ വീട്ടില്‍ പരേതനായ ജോസഫിന്റെ മകന് ജോണി (55) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അയല്‍വാസിയും ബന്ധുവുമായ ഇടപ്പുളവന്‍ അന്തോണി (52) രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി പത്തരയോടെ പൂയംകുട്ടി കവലയ്ക്കുസമീപം ജനവാസമേഖലയില്‍ പുഴക്കടവില്‍ ജോണിയും അന്തോണിയും കുളിക്കാനിറങ്ങുന്നതിനിടെയാണ് സംഭവം.
ജോണി പുഴയിലേയ്ക്കിറങ്ങുന്നതിനിടെ പിന്നില്നിന്നുമെത്തിയ കാട്ടാന തുമ്പിക്കൈകൊണ്ട് ജോണിയെ അടിച്ച് താഴെയിട്ട് ചവിട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന അന്തോണി ബഹളംവച്ച് നാട്ടുകാരെ കൂട്ടിയപ്പോഴേയ്ക്കും കാട്ടാനക്കൂട്ടം മടങ്ങിയിരുന്നു. ജോണിയെ കോതമംഗലത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അവിവാഹിതനാണ്. അമ്മ: ശൂശാന്‍. സഹോദരങ്ങള്‍: സുബു, മോളി, ഗീത. വന്യജീവി ശല്ല്യത്തില്‍ നിന്ന് സംരക്ഷണം ആവശ്യ പ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മൃതദേഹവു മായി ജില്ലാ വനം വകുപ്പ് ഓഫീസ് ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: