തൃശൂര്‍: നഗരപ്രദേശങ്ങളിലെ ഗുണ്ടാസംഘങ്ങള്‍ ഉള്‍പ്പെടെ 74 സാമൂഹ്യവിരുദ്ധര്‍ പൊലീസിന്റെ സംയുക്ത പരിശോധനയില്‍ പിടിയിലായി. നാല് അസി. പൊലീസ് കമ്മിഷണര്‍മാര്‍ ഉള്‍പ്പെടെ 202 പൊലീസ് ഉദ്യോഗസ്ഥരെ നഗരപരിധിയില്‍ വിന്യസിച്ചായിരുന്നു പൊലീസിന്റെ സംയുക്ത പരിശോധന.
ഗുണ്ടാസംഘങ്ങളുടെ ഒളിസങ്കേതങ്ങളിലും ഹോട്ടലുകളിലും ലോഡ്ജുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പരിശോധന നടത്തി. അസമയത്ത് ബസ് സ്റ്റാന്റുകളില്‍ കണ്ടെത്തിയ 51 പേരെ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് കണ്ടെത്താനാണിത്.
ഓപ്പറേഷന്റെ ഭാഗമായി മോഷണം കവര്‍ച്ചാകേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള 33 പേരെ അവരുടെ വാസസ്ഥലങ്ങളില്‍ നേരിട്ട് ചെന്ന് പരിശോധ്യൂനടത്തി. പൊതുസ്ഥലങ്ങളില്‍ മദ്യപാനം നടത്തിയ ഏഴു പേര്‍ക്കെതിരേ അബ്കാരി നിയമപ്രകാരവും പൊതുജ്യൂശല്യമുണ്ടാക്കിയ 214 പേര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരവും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും നഗരപ്രദേശങ്ങളിലും നടത്തിയ വാഹന പരിശോധനയില്‍ 1449 വാഹനങ്ങള്‍ പരിശോധിക്കുകയും 718 പേര്‍ക്കെതിരേ മോട്ടോര്‍വാഹന നിയമപ്രകാരം നടപടിയെടുക്കുകയും 1,05,700 രൂപ ഈടാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: