മാള: തൃശ്ശൂര്‍-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന കുണ്ടൂര്‍-കുത്തിയതോട് പാലത്തിനു വേണ്ടിയുള്ള കാത്തിരിപ്പ നിളുന്നു. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ബജറ്റില്‍ പ്രഖ്യാപനം നടത്തുമെങ്കിലും പാലം മാത്രം വന്നില്ല. ഇക്കഴിഞ്ഞ ബജറ്റിലുംസര്ക്കാര് 25 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പാലം പണിയുടെ പ്രാരംഭ ഘട്ടമെന്നോണം വര്ഷങ്ങള്ക് മുമ്പ് ഒരു ഉദ്യോഗസ്ഥന് സര്‍വ്വേ നടത്തി പോയതല്ലാതെ ഒന്നും നടന്നില്ല. പാലം യാഥാര്‍ഥ്യമായാല്‍ പാറപ്പുറം, കുഴൂര്‍, കുണ്ടൂര്‍ എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജ്, പറവൂര്‍, അങ്കമാലി, നെടുമ്പാശ്ശേരി എന്നീ സ്ഥലങ്ങളിലേക്ക് എളുപ്പമാര്ഗ്ഗമാണ.് ഇപ്പോള്‍ കടത്തുവഞ്ചിയാണ് പ്രധാന ആശ്രയം. മഴക്കാലമായാല്‍ വഞ്ചിയാത്ര ദുഷ്കരമാണ്. നിലവില്‍ മറുകര കടക്കാന്‍ നാലു കിലോമീറ്റര്‍ കറങ്ങി കണക്കന്‍കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിനെ ആശ്രയിക്കുകയാണ് യാത്രക്കാര്‍.
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റിലും ഈ പാലം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പാലം നിര്‍മിക്കാനുള്ള സാഹചര്യം ഇതുവരെയുണ്ടായില്ല. പാലത്തിന്റെ ഒരു ഭാഗത്തുമുള്ളവര്‍ പറയുന്ന രൂപരേഖയില്‍ പാലം പണിയാനായി സ്ഥലം വിട്ടുനല്‍കാന്‍ മറുഭാഗത്തുള്ളവര്‍ തയാറാകാത്തതാണ് നിര്‍മാണം നീണ്ടുപോകാന്‍ കാരണം. രണ്ടു പ്രദേശത്തുമുള്ള ജനങ്ങള്‍ക്കിടയില്‍ ധാരണയുണ്ടാക്കിയാല്‍ മാത്രമേ പാലം യാഥാര്‍ഥ്യമാകുകയുള്ളൂ.
മാളയില്‍ നിന്നു തൃശൂരിലേക്കു കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ യാത്ര തുടങ്ങുന്നത് കുണ്ടൂര്‍ കടവില്‍ നിന്നാണ്. അരനൂറ്റാണ്ടിലധികമായി ഈ സര്‍വിസ് മുടങ്ങിയിട്ടില്ല. കുണ്ടൂര്‍ കടവില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറി ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന പായ്തുരുത്തിലേക്ക് എറണാകുളം ജില്ലയില്‍ നിന്നു കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: