മുരിയാട്: സിയോണ്‍ ധ്യാനകേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള മുരിയാട് പാടശേഖരത്തില്‍ അനധികൃത കുളം കുഴിയ്ക്കലിന് പഞ്ചായത്ത് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്കി. രണ്ട് ദിവസമായി യാതൊരുവിധ അനുമതികളുമില്ലാതെ നെല്‍പാടത്ത് ജെസിബി ഉപയോഗിച്ച് കുളം നിര്‍മ്മിക്കുകയായിരുന്നു. കുടിവെള്ള ആവശ്യത്തിലേയ്ക്കായാണ് കുളം നിര്‍മ്മിച്ചതെന്നാണ് സിയോണ്‍ അധികാരികളുടെ വിശദീകരണം. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയുള്ള കുളനിര്മ്മാണമാണ് മുരിയാട് പാടശേഖരത്തില്‍ നടക്കുന്നത്. തണ്ണീര്‍തട സംരക്ഷണ നിയമപ്രകാരം നെല്‍വയലുകളില്‍ അനധികൃത നിര്‍മ്മാണം നിരോധിച്ചിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: