കല്ലൂര്‍: പാടംവഴി പള്ളത്ത് പാടത്തു മണ്ണെടുത്ത കുഴിക്കു സമീപം ഭൂമിയില്‍നിന്ന് ചൂടും കനലും വമിക്കുന്നു. ചെറിയ തോതില്‍ പുകയും ഗന്ധവും ഇതിനോടൊപ്പം പുറത്തേക്കു വരുന്നുണ്ട്. ചുറ്റുഭാഗത്തെ മണ്ണിലും ശക്തമായ ചൂട് അനുഭവപ്പെടുന്നുണ്ട്.
ഇവിടെ നിന്ന് പ്ലാസ്റ്റിക് സാധനങ്ങള്‍ മാറ്റാനെത്തിയ സമീപവാസിയായ അമ്മിണി എന്ന വൃദ്ധ കാല്‍തെറ്റി വീണപ്പോഴാണ് ശക്തമായ ചൂട് അനുഭവപ്പെടുകയും പൊള്ളലേല്‍ക്കുകയും ചെയ്തത്. തുടര്‍ന്ന് ആളുകള്‍ ഇവിടെ കുഴിച്ചപ്പോള്‍ ചൂടും പുകയും കൂടുതലായി പുറത്തേക്കുവന്നു. ഇതിലേക്ക് പ്ലാസ്റ്റിക് കുപ്പികളും മരക്കഷ്ണങ്ങളും ഇട്ടപ്പോള്‍ അവ കരിഞ്ഞുപോവുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെ നിരവധി പേരാണ് പ്രതിഭാസം കാണാന്‍ എത്തിയത്. പുതുക്കാട് പോലിസും സ്ഥലത്തെത്തി. ഇവിടെ കാര്‍ബൈഡ് പോലുള്ള മാലിന്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തള്ളിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: