മുളങ്കുന്നത്ത്കാവ് :ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജീവന് രക്ഷാ മരുന്നുകള്‍ക്ക് വന്‍ ക്ഷാമം.സൗജന്യമായി രോഗികള്‍ക്ക് ലഭ്യമാക്കേണ്ട മരുന്നുകള്‍ സര്‍ക്കാര്‍ നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
മൂന്ന്മാസത്തില്‍ കൂടുതലായി അവശ്യ മരുന്നുകളുടെ കുറവ് അനുഭവപ്പെടാന്‍ തുടങ്ങിയിട്ട.് ജീവന് രക്ഷമരുന്നുകളുടെ വിഭാഗത്തില്‍ 268 ഇനം മരുന്നുകളാണ് സര്‍ക്കാരിന്റെ ഡ്രഗ്സ് കണ്ട്രാള് വിഭാഗം അനുവദിച്ചിട്ടുള്ളത്.
ഇതില്‍ ആശുപത്രി ഫര്‍മസി വഴി 87 ഇനം മരുന്നുകള്‍ നല്‍കുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത.് എന്നാല്‍ വിരലില്‍ എണ്ണാവുന്ന മരുന്നുകള്‍ മാത്രമാണ് ഫാര്‍മസി വഴി നല്കിവരുന്നത.് ജീവിത ശൈലി രോഗങ്ങളായ പ്രഷര്‍, പ്രമേഹം എന്നിവക്കും ശരീരത്തിലെ നീരിനും സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ കിട്ടിയിട്ട് മാസങ്ങളായി.
വിലകുറവില്‍ ലഭിക്കുന്ന ഇന്‍സുലിന്‍,പഌസ്റ്റര്‍,ഡയാലിസിസിനുള്ള മരുന്നുകള്‍,എന്നിവയും ലഭ്യമല്ല.
സാമ്പത്തികമായി വളരെ പിന്നാക്കം നില്ക്കുന്ന പാവങ്ങള്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ മരുന്നുകള്‍ ഇല്ലാത്തത് രോഗികളെ വളരെയിധികം ദൂരിതത്തില്‍ ആക്കിയിരിക്കുകയാണ്. ദിനം പ്രതി ഒ.പി യില്‍ മാത്രം ആയിരത്തോളം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. ഇതില്‍ 25ശതമാനം ആളുകളാണ് ഒ.പി.ഫര്‍മസിയിലെ മരുന്നിനെ ആശ്രയിക്കുന്നത.് ഒരു മാസം കഴിക്കേണ്ട മരുന്നുകള്‍ക്ക് പകരം ഒരു ആഴ്ചയക്കുള്ള മരുന്നാണ് ഫാര്‍മസി വഴി നല്‍കുന്നത് ബാക്കിമരുന്നു ്കള്‍ വില കൊടുത്തു വാങ്ങേണ്ട അവസഥയാണ്
ആശ്രുപത്രിയിലെ അസഥി രോഗ വിഭാഗത്തിലെ ഒരു ഡോകടര്‍ മാസത്തില്‍ മരുന്നു കമ്പനിയില്‍ നിന്നും രണ്ട് ലക്ഷം രുപയാണ് കമ്മീഷന് ഇനത്തില്‍ വാങ്ങിക്കുന്നത്എന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
വാര്‍ഡില്‍ ചികിത്സയിലുള്ള രോഗികള്‍് മരുന്നുകള്‍ പുറമെ നിന്നും വാങ്ങേണ്ട അവസഥയാണ്.
ആശുപത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പിന് മരുന്നു വാങ്ങിയ ഇനത്തില്‍ ലക്ഷങ്ങളാണ് ആശുപത്രി വികസന കമ്മിറ്റി നല്കാനുള്ളത.്
സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ ആഴ്ച ഈ മെഡിക്കല്‍ ഷോപ്പ് അടച്ചുവെങ്കിലും പിന്നിട് തുറന്നു.
എന്നാല്‍ മരുന്നകളുടെ ശേഖരം കുറവാണ്. ആശുപത്രിക്ക് വെളിയില്‍ ന്യായ വിലക്ക് മരുന്നുകള്‍ ലഭിക്കാന്‍ കാരുണ്യ ഫര്‍മസി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിലകുറവില്‍ മരുന്നുകള്‍ ഇവിടെയും ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: