അർജ്ജുനന്റെ ഉള്ളിലിരിപ്പ് മനസ്സിലാക്കിക്കൊണ്ടുതന്നെ ഭഗവാൻ മറുപടിപറയുന്നു. ഞാൻ വിവിധ ദേഹങ്ങൾ സ്വീകരിച്ച് ധാരാളം ജന്മങ്ങൾ എടുത്തിട്ടുണ്ട് നീ ജന്മം എന്ന വാക്കുപയോഗിച്ചതുകൊണ്ട് ഞാനും ആ വാക്കുപയോഗിച്ചു എന്നേ ഉള്ളൂ. നിന്നെപ്പോലെയും മറ്റ്മനുഷ്യരെപ്പോലെയും പൂർവ്വജന്മങ്ങളിലെ കർമ്മങ്ങളുടെ പാപപുണ്യ പപ്രദങ്ങളായ ദേഹങ്ങൾ സ്വീകരിക്കുയല്ല, മറ്റ് നിവർത്തിയില്ലാത്തതുകൊണ്ട് ശരീരം സ്വീകരിക്കുയയുമല്ല.
ഞാൻ സർവ്വജ്ഞനാണ,് സർവേശ്വരനാണ്, മായാ ബദ്ധനല്ല. മായയെ നിയന്ത്രിക്കുന്നവനുമാണ്. ആകയാൽ എന്റെ എല്ലാജന്മങ്ങളേയും ആ ജന്മങ്ങളിൽ ചെയ്ത കർമ്മങ്ങളേയും എപ്പോഴും ഓർക്കുന്നു, നിനക്കും മറ്റു മനുഷ്യർക്കും ഇന്നുചെയ്ത കൃത്യങ്ങൾപോലും ശരിയായി ഓർക്കാൻകഴിയുന്നില്ല. ഞാൻ മനുഷ്യന്റെരൂപത്തിലും മൃഗത്തിന്റെരൂപത്തിലും ദേവന്റെരൂപത്തിലും ഈ ഭൗതിക പ്രഞ്ചത്തിൽ ആവിർഭവിച്ചിട്ടുണ്ട്.
ആ ആവിർ ഭാവ പ്രകാരങ്ങളും അവയിലെ എന്റെ കർമ്മങ്ങൾ മുഴുവനും ഞാൻ അറിഞ്ഞുകൊണ്ടിക്കുന്നു. യാത്രാമദ്ധ്യേ നിന്റെയും മറ്റ്മനുഷ്യരുടേയും എല്ലാജന്മങ്ങളും അവയിലെ നിങ്ങളുടെ എല്ലാകർമ്മങ്ങളും ഞാൻ കൃത്യമായി അറിഞ്ഞുകൊണ്ടിരിക്കുന്നു. കൂടതെ മറ്റ് ദേവന്മാരുടേയും മഹർഷിമാരുടേയും മൃഗങ്ങളുടേയും പക്ഷികളുടേയും എല്ലാജന്തുക്കളുടേയും ജന്മങ്ങളും കർമ്മങ്ങളും ഞാൻ അറിഞ്ഞുകൊണ്ടിക്കുന്നു.
ഭഗവാന്റെ തിരുവായ് മൊഴിയിൽ നിന്ന് നമുക്ക്മനസ്സിലാക്കാൻ കഴിയുന്നതിതാണ് ഭഗവാന്റെ ഭക്തനും സുഹൃത്തും സന്തത സഹചാരിയുമായ അർജുനൻപോലും ഭഗവാന് തുല്യനല്ല, കാരണം അർജ്ജുനൻപോലും ഭഗവാന്റെ തത്ത്വരഹസ്യം ചിലപ്പോൾ മറന്നുപോകുന്നു പിന്നല്ലേ സാധാരണ വെറും മനുഷ്യരായ നമ്മൾ? സ്വന്തം സത്തയിൽ ഒരുമാറ്റവുമില്ലാതെതന്നെ നിറം മാറി മാറിയെടുക്കുന്ന വൈഢൂര്യരത്നംപോലെയാണ് ഭഗവാൻ.
വികലങ്ങളും അപൂർണ അധമശക്തികൾമാത്രം ഉൾക്കൊള്ളുന്നവയുമായ ഇന്ദ്രിയങ്ങളും ബുദ്ധിയുംകൊണ്ട് പണ്ഡിതരെന്നുനടിക്കുന്നവർ ഭഗവാനെപറ്റി ഗവേഷണം നടത്തുന്നതും ഗ്രന്ഥങ്ങൾ രചിക്കുന്നതും എത്രമാത്രം വിചിത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: