തിരുവനന്തപുരം: ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്ക്കാര നിറവില്‍ മലയാളം. ചലച്ചിത്ര മേളയുടെ ചരിത്രത്തിലാദ്യമായി നാല് അവാര്‍ഡുകള്‍ നേടി മലയാള ചലച്ചിത്രം ‘ഒറ്റാല്’ സുവര്‍ണ്ണ ചകോരത്തിലേറി. ചലച്ചിത്ര നിരൂപകരുടെ രാജ്യാന്തര സംഘടനയായ ഫിപ്രസിയുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്, പ്രേക്ഷകരുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ,് ഏഷ്യന്‍ സിനിമയുടെ പ്രോത്സാഹനത്തിനുള്ള സംഘടനയായ നെറ്റ്പാക് എന്ന സംഘടനയുടെ മികച്ച മലയാളചിത്രം എന്നിവയും ഒറ്റാല് കരസ്ഥമാക്കി. ആര്.ജയരാജാണ് ഒറ്റാലിന്റെ സംവിധായകന്.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ ഗവര്‍ണ്ണര്‍ പി.സദാശിവത്തില്‍ നിന്നും ജയരാജ് ഒരോ പുരസ്ക്കാരവും സ്വീകരിച്ചു. 15 ലക്ഷംരൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങിയ സുവര്‍ണചകോരം പുരസ്കാരം രാജ്യാന്തര ജൂറി ചെയര്മാന് ജൂലിയോ ബ്രസന്‍ എഡ്വേര്‍ഡോ ആണ് പ്രഖ്യാപിച്ചത്. ജയരാജും ഒറ്റാലിന്റെ നിര്മാതാവ്കെ.മോഹനും തുക പങ്കിടും
മികച്ച സംവിധായകന് നാലുലക്ഷംരൂപയും ഫലകവുംസാക്ഷ്യപത്രവുമടങ്ങുന്ന രജതചകോരം ഫിലിപ്പൈന്‍ ചിത്രമായ ‘ഷാഡോ ബിഹൈന്‍ഡ് ദ മൂണ്‍’ എന്ന ചിത്രത്തിന്റെ ജൂന്‍ റോബ്ള്സ്ലാനയ്ക്ക്ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ബംഗ്ലാദേശ്സംവിധായകന് അബുഷാഹിദ് ഇമോന്‍(ചിത്രം ജലാല്സ്സ്റ്റോറി) നേടി. മൂന്നുലക്ഷംരൂപയും ഫലകവുംസാക്ഷ്യപത്രവുമടങ്ങിയതാണ് അവാര്‍ഡ്.
പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ളഅവാര്ഡ് തുകരണ്ടു ലക്ഷമാണ്. ഫിപ്രസിയുടെമികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരം സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി എന്ന ചിത്രത്തിനു ലഭിച്ചു. ഒറ്റാലിലെഅഭിനയത്തിന് കുമരകംവാസുദേവനും ബാലതാരമായ അശാന്ത് കെ. ഷായും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹരായി. ഇറാനിയന്‍ സംവിധായകന് ദാരിയുഷ് മെഹര്‍ജുയിക്ക് ആജീവനാന്ത നേട്ടത്തിനുള്ള അവാര്ഡ്ഗവര്ണര് സമ്മാനിച്ചു. പത്തുലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവുമാണ്അവാര്ഡ്.
ഫിലിം സംഘടനയായ ഫെഫ്ക ഏര്‍പ്പെടുത്തിയ ഫെഫ്ക മാസ്റ്റേഴ്സ് അവാര്‍ഡ് സംവിധായകന് കെ.ജി. ജോര്‍ജ്ജിന് നല്കി.പത്ത് ലക്ഷരൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്ക്കാരം. മൂന്ന് വര്‍ഷത്തില്‍ ഒരിക്കലാണ് ഫെഫ്ക് പുരസ്ക്കാരം നല്‍കുന്നത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, ചലച്ചിത്ര അക്കാദമി ചെയര്മാന് രാജീവ്നാഥ്, റാണിജോര്‍ജ്ജ്, അക്കാദമി സെക്രട്ടറി രാജേന്ദ്രനായര് എന്നിവര്‍ സമാപന സമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: