ഭാരതത്തില്‍ ഭീകരരുടെ ദല്ലാളുകളായി കമ്യൂണിസ്റ്റുകള്‍ മാറിയിരിക്കുന്നു. ടി.പി.ചന്ദ്രശേഖരനെയും കതിരൂര്‍ മനോജിനേയും വധിക്കാന്‍ ഉപയോഗിച്ച ശൈലി ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിന് സമാനമായിരുന്നെങ്കില്‍ ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും പ്രസ്താവനകളും ഐഎസിന് കുടപിടിക്കുന്ന രീതിയിലാണ്.
ഇന്ത്യന്‍ ജുഡീഷ്യറിയോടും സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളോടും അവിശ്വാസം, ജനാധിപത്യത്തോട് കാണിക്കുന്ന ഇരട്ടത്താപ്പ്, ജനവിധിയേയും ഭരണകൂടത്തെയും അംഗീകരിക്കുവാനുള്ള താല്‍പ്പര്യക്കുറവ്,രാഷ്ട്രപതിയെപ്പോലും അപമാനിക്കുന്ന നിലപാടുകള്‍ ഇതെല്ലാം ഇത്തരമൊരു ചിന്തയിലേക്ക് വിരല്‍ചൂണ്ടുന്നു.
ഭാരതപ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തിനകത്തും പുറത്തും ലഭിക്കുന്ന വലിയ സ്വീകാര്യതയില്‍ ഇവര്‍ അസ്വസ്ഥരാകുന്നുവെന്ന് മാത്രമല്ല അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമവും തുടരുന്നു.പാക്കിസ്ഥാനുള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാരിന്റെ നയതന്ത്രബന്ധങ്ങളെക്കുറിച്ച് കമ്മ്യൂണിസ്റ്റു നേതാക്കള്‍ വിമതസ്വരത്തില്‍ സംസാരിക്കുകയും അന്താരാഷ്ട്ര ഭീകരവാദത്തിനെതിരായ ഭാരതനിലപാടുകളെ ഈ രാജ്യത്തു കഴിഞ്ഞുകൊണ്ട് വിമര്‍ശിക്കുകയും ചെയ്യുന്നു.
257 പേരുടെ ജീവനപഹരിച്ച മുംബൈ സ്ഫോടന പരമ്പരയില്‍ പ്രതിയായ യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെതിരെ പ്രത്യക്ഷപ്രക്ഷോഭത്തിന് ധൈര്യംകാണിച്ച് അന്താരാഷ്ട്ര ഭീകരവാദികളുടെ പ്രശംസ നേടിക്കഴിഞ്ഞു ഇക്കൂട്ടര്‍.പാക് ഭീകരര്‍ പാര്‍ലമെന്റിനു പുറത്താണ് ആക്രമണം നടത്തിയതെങ്കില്‍ പാര്‍ലമെന്റിനകത്താണ് ഇടതുപാര്‍ട്ടികളുടെ ‘ആക്രമണം.’ മേമന്റെ കാര്യത്തില്‍ പ്രാചീനവും പ്രാകൃതവുമായ ശിക്ഷാവിധിയാണ് ഭാരതം നടപ്പിലാക്കിയതെന്നും മതേതര ജനാധിപത്യ ഭാരതത്തില്‍ ഇനിയൊരു വധശിക്ഷ നടപ്പിലാക്കുവാന്‍ അനുവദിക്കില്ലെന്നും പറയുമ്പോള്‍ ഈ പാര്‍ട്ടി നടത്തിയ വധശിക്ഷകളുടെ ഞെട്ടലില്‍നിന്നും കേരളം വിമുക്തമായിട്ടില്ലെന്ന് ഓര്‍ക്കണം.
ഭാരതം തൂക്കിലേറ്റിയ കൊടുംകുറ്റവാളികളെ മഹാന്മാരാക്കി മതാടിസ്ഥാനത്തില്‍ കണക്കെടുത്ത് കള്ളക്കണക്കെഴുതി പ്രദര്‍ശിപ്പിക്കുന്നു.കോടതിവിധിയനുസരിച്ച് നടപ്പാക്കിയ വധശിക്ഷയുടെ എത്രയോ അധികം വധശിക്ഷകള്‍ നടപ്പിലാക്കിയവരാണ് ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകള്‍. ആ കണക്കുകൂടി മതംതിരിച്ചുള്ള പട്ടികയില്‍ എഴുതി കൂട്ടിനോക്കണം. അപ്പോഴറിയാം ഏത് മതക്കാരെയാണു നിങ്ങള്‍ കൊന്നുതള്ളിയതെന്ന്.
പാക് ഭീകരരെക്കാള്‍ നന്നായി ബോംബുണ്ടാക്കുന്ന ഈ പുരോഗമനവാദികള്‍ വധശിക്ഷക്കെതിരെ വേവലാതിപ്പെടുന്നത് വെറുതെയല്ല. ദക്ഷിണേന്ത്യയില്‍ തീവ്രവാദത്തിനു പച്ചക്കൊടി കാണിച്ച കോയമ്പത്തൂര്‍-ബാംഗ്ലൂര്‍ ബോംബ് സ്ഫോടനക്കേസുകളിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിയെ കൊലമരത്തില്‍നിന്നും രക്ഷിക്കാന്‍ ഒരുമുഴം നീട്ടിയെറിഞ്ഞതാണെന്ന് പാര്‍ട്ടിയുടെ അടവുനയം കണ്ടുമടുത്ത കേരളത്തിലെ അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും. മറ്റൊന്ന്, നിയമവ്യവസ്ഥയില്‍നിന്നും കൊലമരം വേരോടെ പിഴുതുമാറ്റിയാല്‍ പാര്‍ട്ടി നയിക്കുന്ന കൊലപാതക രാഷ്ട്രീയത്തിനും ഐഎസ്ഐ നയിക്കുന്ന പാക് ഭീകരവാദത്തിനും വളക്കൂറുള്ള മണ്ണായി ഭാരതത്തെ മാറ്റുകയും ചെയ്യാം. ഭാരതത്തില്‍ ഭീകരാക്രമണം നടത്തുന്നവര്‍ക്ക് ന്യൂനപക്ഷപരിഗണനയുടെ അടിസ്ഥാനത്തില്‍ നിയമപരിരക്ഷ നല്കി നീതി നടപ്പിലാക്കിയോയെന്ന് വ്യാകുലപ്പെടുകയാണ് മതേതരത്വത്തിന്റെ കാവല്‍ മാലാഖമാര്‍!
ഭാരതത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ജനാധിപത്യ രീതിയിലല്ല സംസാരിക്കുന്നത്. വൈദേശികാധിപത്യം പിന്തുടരുന്ന മതന്യൂനപക്ഷത്തിന്റെ ഭാഷയിലാണ്. ഏറ്റുമുട്ടലില്‍ ഭീകരരെ വധിക്കുവാനുള്ള സൈന്യത്തിന്റെ അവകാശംപോലും നാളെ കമ്മ്യൂണിസ്റ്റുകള്‍ ചോദ്യം ചെയ്തേക്കാം.
നിലവിളക്കു സമരം നടത്തി രണ്ടു കയ്യും പൊള്ളി ഓടിയൊളിച്ചവര്‍ നിലവിളക്ക് കത്തിക്കാതെ, ഭാരതമാതാ കീ ജയ് വിളിക്കാതെ, വന്ദേമാതരം എന്നോ ജയ് ഹിന്ദ് എന്നോ പറയാതെ ഭാരതത്തിന്റെ മതേതരത്വം സംരക്ഷിക്കുവാന്‍ പെടാപ്പാടുപെടുകയാണ്. മതത്തിന്റെ പേരില്‍ ഏറ്റവുംകൂടുതല്‍ മനുഷ്യാവകാശ ലംഘനം നടക്കുന്ന സംസ്ഥാനമാണ് കേരളം. ലോകകള്ളക്കടത്തുകാരുടെ ഒളിത്താവളവും കമ്പോളവുമാണ് തിരുവനന്തപുരത്തെ ബീമാപ്പള്ളി. അരിവാളിന്റെ മൂര്‍ച്ഛ ഇവിടുത്തെ മതഭ്രാന്തിന്റെ മുന്നില്‍ അടിയറവെച്ചവരാണിവര്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചില മതമേലാളന്മാരെ കണ്ട് മുട്ടുകൂട്ടിയിടിച്ചപ്പോള് ചെങ്കൊടി ഇടുക്കിയിലെ വനാന്തരങ്ങളിലേക്ക് വലിച്ചെറിഞ്ഞവര്‍ക്ക് മതേതരത്വത്തെക്കുറിച്ചു പറയാന്‍ എന്തു ധാര്‍മികതയാണുള്ളത്? കമ്മ്യൂണിസം എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ ഇവര്‍ മറന്നിരിക്കുന്നു. ഇവരുടെ വിദ്യാര്‍ത്ഥി സമരരീതിയില്‍ തന്നെ തീവ്രവാദം നിഴലിക്കുന്നു.
ഇടതുക്ഷ സഹയാത്രികരായ എഴുത്തുകാര്‍ പ്രീണനപര്വ്വങ്ങള്ക്കും ചുംബനസമരങ്ങള്‍ക്കും രതിസൈറ്റുകള്ക്കുംവേണ്ടി വാദിക്കുമ്പോള്‍ ഭാരതത്തില്‍ കമ്മ്യൂണിസം നശിച്ചതല്ല, ജനിച്ചിട്ടില്ലെന്നുതന്നെ തോന്നിപ്പോകും. മലയാളികളുടെ മണ്മറഞ്ഞ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി മതംമാറിയിട്ടും വേഷം മാറിയിട്ടും പേരുമാറിയിട്ടും ഒരുവരി അഭിപ്രായം പറയാന്‍ കഴിയാതിരുന്നവരാണ് ഈ ഇടത്തെഴുത്തുകാര്.ചീഞ്ഞളിഞ്ഞ പ്രത്യയശാസ്ത്രത്തോടുള്ള പ്രണയമല്ല സാഹിത്യം. നല്ല സാഹിത്യകാരനും അവന്റെ സാഹിത്യത്തിനും രാഷ്ട്രീയത്തിന്റെയോ ജാതിമതവര്‍ണ വര്‍ഗ്ഗ ദേശത്തിന്റെയോ ഭാഷയുടെതന്നെയോ വേര്‍തിരിവുണ്ടാകില്ല.മറിച്ചായാല്‍ അവന് സാഹിത്യകാരനാവില്ല. അവന്റേത് സാഹിത്യവുമാകില്ല.
ദേശീയതാല്‍പ്പര്യങ്ങളെ അംഗീകരിക്കാതെ, ദേശീയവികാരത്തെ മാനിക്കാതെ എന്നും പ്രതിപക്ഷത്തിന്റെ ധര്‍മം അന്ധമായ ഭരണവിരുദ്ധവികാരം ആളിക്കലാണെന്ന വികലനയം നടപ്പിലാക്കുകയാണ് കമ്മ്യൂണിസ്റ്റുകള്‍. പുതിയ പ്ലീനത്തിനായി ഹിന്ദുവിരുദ്ധത കുത്തിനിറച്ച്, ലൈംഗിക ജിഹാദിനെപ്പോലും ന്യായീകരിച്ച് കാട്ടുതീയ്ക്ക് കൂട്ടിരിക്കുകയാണ് ഈ കുബുദ്ധിജീവികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: