ഞാന്‍ സ്ഥിരം യാത്രക്കായി ആശ്രയിക്കുന്നത് ഭാരതീയ റെയില്‍വെയെയാണ്. പ്രധാനമന്ത്രി മോദിയുടെ ആഹ്വാനപ്രകാരം റെയില്‍വെ നിലയങ്ങള്‍ പലതും വൃത്തിയായി സൂക്ഷിക്കുന്നതു കണ്ട് അദ്ദേഹത്തിന്റെ നല്ല ആഹ്വാനങ്ങള്‍ ജനങ്ങള്‍ ശിരസാ വഹിച്ചു എന്നുവേണം വിലയിരുത്തുവാന്‍.
എന്നാല്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കൃത്യനിഷ്ഠയില്ലായ്മമൂലം യാത്രക്കാര്‍ ബുദ്ധിമുട്ടുന്നതിന് ട്രാഫിക് കണ്ട്രോളുകളുടെ കാര്യാലയം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
എക്സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് എന്ന പേരില്‍ ഓടുന്ന വണ്ടികള്‍, പ്രത്യേകിച്ച് മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വരുന്നവയും തിരിച്ചുപോകുന്നവയും ഹൃസ്വമായ തിരുവനന്തപുരം-ഷൊര്‍ണൂര്‍ റൂട്ടില്‍ മണിക്കൂറുകളോ ദിനങ്ങളോ വൈകി ഒാടുന്നത് ഒഴിവാക്കാന്‍ ട്രാഫിക് വിഭാഗത്തിന് കഴിയണം. അശാസ്ത്രീയമായ ടൈംടേബിള്‍ പഠനവിധേയമാക്കണം. ഉദാഹരണത്തിന് വൈകി ഓടുന്ന വണ്ടിക്ക് ഒരു ജംഗ്ഷനില്‍ അഞ്ച് മിനിറ്റില്‍ കൂടുതല്‍ നിര്‍ത്തരുത്. വൈകുന്ന സമയത്തെ ശരിയാക്കുവാന്‍ ഒരു സ്റ്റേഷനിലും അഞ്ച് മിനിറ്റില്‍ കൂടുതല്‍ നിര്‍ത്തരുത്.
ബെംഗളൂരു വണ്ടിയെയും ജനശതാബ്ദിയെയും തൃശൂരില്‍ 17.02/03 ല്‍ പ്രവേശിപ്പിക്കുന്ന ടൈംടേബിള്‍ മൂലം തൃശൂരിന് മുമ്പ് ബെംഗളൂരു വണ്ടിയെ മറികടക്കാന്‍ പാടില്ലാത്ത കണ്ണൂര്‍ ജനശതാബ്ദിക്കുവേണ്ടി, തൃശൂരിന് മുമ്പുള്ള ചെറുസ്റ്റേഷനുകളില്‍ ബെംഗളൂരു എക്സ്പ്രസിനെയും ഷൊര്‍ണൂര്‍ പാസഞ്ചര്‍ വണ്ടിയെയും കരുതിക്കൂട്ടി താമസിപ്പിക്കുന്ന ട്രാഫിക് വകുപ്പ് ജനങ്ങളുടെ സമയത്തിന്റെ വിലയേയും രാത്രികാല അസൗകര്യങ്ങളെയും കണക്കിലെടുക്കുന്നില്ല.
ബെംഗളൂരു എക്സ്പ്രസോ ചെന്നൈ സൂപ്പര്‍ഫാസ്റ്റോ ആഴ്ചയില്‍ ആറേഴു ദിവസം വൈകിയോടിപ്പിക്കുന്നത് ക്രൂരമായ ആസൂത്രണ പിഴവുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: