1197+703- രണ്ടായിരം തികയാന്‍ എന്നിട്ടും നൂറുവോട്ടിന്റെ കുറവ്. സംഭവിച്ചതെന്തെന്ന് പി.സി. ജോര്‍ജിനും പൂന്തുറ സിറാജിനും ഇനിയും മനസിലായിട്ടുണ്ടാവില്ല. കേരളത്തിലെ കത്തോലിക്കാസഭ നാടാര്‍ മഹാസംഗമം എന്ന പേരില്‍ തലസ്ഥാനത്ത് ‘ക്രിസ്ത്യന്‍ മഹാസംഗമം’ നടത്തിയപ്പോള്‍ മുതല്‍ അരുവിക്കരയിലടക്കം തിരുവനന്തപുരം ജില്ലയില്‍ യഥാര്‍ത്ഥ ഹിന്ദു നാടാര്‍ വോട്ടുകളുടെ ഏകീകരണവും ആരംഭിച്ചിരുന്നു.
കാവിയും രുദ്രാക്ഷവും ധരിച്ച് സന്ന്യാസിവേഷം കെട്ടിയ ക്ലിമിസിന്റെ ക്രിസ്ത്യന്‍ മുഖവുമായി നാടുനീളെ സ്ഥാപിച്ച ഫ്ളെക്സ്ബോര്ഡുകളും അതില്‍ വരച്ചുചേര്‍ത്ത ഹിന്ദുദൈവങ്ങളുടെയും ഹൈന്ദവാചാര്യന്മാരുടെയും ചിത്രങ്ങളും ഹിന്ദുക്കളെ അപമാനിക്കലായിരുന്നു. അരങ്ങേറാനിരിക്കുന്ന മതപരിവര്‍ത്തന മാമാങ്കത്തിന്റെ ഭയാനകത മുന്‍കൂട്ടി കണ്ട ഹിന്ദുക്കള്‍ മുകളില്‍ വട്ടമിട്ടു പറക്കുന്ന ക്രിസ്ത്യന്‍ കഴുകന്മാരെ തിരിച്ചറിയുകയും യഥോചിതം പ്രതിരോധം തീര്‍ക്കുകയും ചെയ്തു. നാടാര്‍ വോട്ടുകള്‍ വിഷ്ണുപുരം ചന്ദ്രശേഖരന്റെ കീശയിലാണെന്ന് തെറ്റിദ്ധരിച്ച പാവം ജോര്ജുമാത്രം ഇതൊന്നും അറിഞ്ഞില്ല.
കേരളത്തിലെ ഹിന്ദുക്കളില്‍ പത്തില്‍ ഒമ്പതുപേരും ക്രൈസ്തവ പുരോഹിതരെയും കന്യാസ്ത്രീകളെയും സംശയത്തോടെ വീക്ഷിക്കുന്നവരാണെന്നതാണ് സത്യം. മതേതരത്വത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴാതിരിക്കാന്വേണ്ടി മാത്രം പലരുമത് പുറത്തുപറയുന്നില്ലെന്നേയുള്ളൂ. എന്തും വെട്ടിത്തുറന്നു പറയുന്ന പി.സി. ജോര്‍ജ് എന്ന പച്ചയായ മനുഷ്യനെ ഇഷ്ടപ്പെടുന്ന ഹിന്ദുക്കളുടെപോലും പിന്തുണ നഷ്ടപ്പെടുത്താനേ ക്ലിമീസിനെപ്പോലുള്ളവരുടെ സാന്നിധ്യം സഹായിക്കൂ. ഇടതുസ്ഥാനാര്‍ത്ഥി വിജയകുമാര്പോലും ഉഴമലയ്ക്കല്‍ ലക്ഷ്മീമംഗലം ക്ഷേത്രത്തില്‍ തൊഴുതുപ്രാര്ത്ഥിച്ചത് പത്ത് ന്യൂനപക്ഷവോട്ടുകള്ക്കുവേണ്ടി ഇരുപത് ഹിന്ദുവോട്ടുകള്‍ നഷ്ടപ്പെടുത്തരുതെന്ന മുന്‍കരുതലിലാണ് എന്ന വസ്തുത മറക്കാതിരിക്കുക.
പൂന്തുറ സിറാജിനും വല്ലതും മനസിലായോ? മദനിയെ എഴുന്നള്ളിച്ചുകൊണ്ട് നടന്ന പിണറായിയും കോണ്‍ഗ്രസുകാരും പിഡിപിയെ നക്കിക്കൊല്ലുകയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ? ബിജെപി എന്ന ഉമ്മാക്കി കാട്ടി വിജയകുമാറും ശബരീനാഥനും മുസ്ലിം-ക്രിസ്ത്യന്‍ വോട്ടുകള്‍ അപ്പാടെയങ്ങ് കൊണ്ടുപോയി. മറുവശത്ത് ഹിന്ദുക്കള്‍ ബിജെപിക്ക് പിന്നിലും അടിയുറച്ചുനിന്നു.
അങ്ങനെയാണ് ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിക്ക് കിട്ടേണ്ട ക്രിസ്ത്യന്വോട്ടുകളും സിറാജിന് കിട്ടേണ്ട മുസ്ലിംവോട്ടുകളും നഷ്ടപ്പെടാനും ബിജെപിക്ക് വോട്ടുകൂടാനും ഇടയായത്. എട്ടുമാസം കഴിയുമ്പോള്‍ ശബരീനാഥനോടുള്ള സഹതാപമൊക്കെ തീരും. ബിജെപിക്ക് കിട്ടേണ്ട ബാക്കി വോട്ടുകളും അപ്പോള്‍ കിട്ടും. പിന്നെ മറ്റൊരു പ്രധാന കാര്യം- അരുവിക്കര വെറും സാമ്പിള്‍ വെടിക്കെട്ടായിരുന്നു. എട്ടുമാസം കഴിയുമ്പോള്‍ സാക്ഷാല്‍ നരേന്ദ്ര മോദിയും അമിത്ഷായും തന്നെ കേരളത്തെ വിറപ്പിച്ചുകൊണ്ട് പ്രചാരണത്തിനെത്തുമ്പോള്‍ കളി ചമ്പക്കുളത്തുനിന്ന് പുന്നമടക്കായലിലേക്ക് മാറും. അത് ഖദറന്മാരും സഖാക്കളും മനസ്സിലാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: