ഓടിത്തുടങ്ങിയ ട്രെയിനിന്റെ വാതിലിനും സ്റ്റേഷന് പ്ലാറ്റ്ഫോമിനുമിടയില്‍ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട കരുനാഗപ്പള്ളി സ്വദേശി ബഷീറി (74)നെ റെയില്‍വേ എസ്ഐ ഹരികുമാര്‍ സ്വന്തം ജീവന് പണയംവെച്ച രക്ഷിച്ചു എന്ന ജൂണ്‍ 19 ലെ ‘മലയാളമനോരമ’ വാര്‍ത്ത വായിച്ചു. ആരും സംരക്ഷിക്കാന്‍ ഇല്ലാത്തതിനാല്‍ ബഷീര്‍ കുറേ ദിവസങ്ങളായി സ്റ്റേഷന് പരിസരത്തുതന്നെയായിരുന്നു താമസം. ബഷീറിനെ സമീപത്തെ ആശുപത്രിയില്‍ ഹരികുമാര്‍ എത്തിച്ചു.
തുടര്‍ന്ന് അദ്ദേഹത്തെ ഹരികുമാര്‍ കൊല്ലം മുണ്ടയ്ക്കല്‍ അഗതിമന്ദിരത്തില്‍ എത്തിക്കുകയും ചെയ്തു. സമാനമായൊരു സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കെ.പി. രാമനുണ്ണി ‘ഇതാണ് ഇസ്ലാം’ എന്നൊരു ലേഖനമെഴുതിയത്. കാരുണ്യവും ഭൂതദയയും ഇസ്ലാമിന്റെ തറവാട്ടുസ്വത്തല്ല. പുണ്യമാസമായ റമദാനില്‍ ആരോരുമില്ലാത്ത മുസ്ലിം വയോധികന്റെ ജീവന് രക്ഷിക്കുകയും അയാള്‍ക്ക് മരണംവരെ കഴിയാനുള്ളൊരു വാസസ്ഥലം ഒരുക്കിക്കൊടുക്കുകയും ചെയ്ത ഹരികുമാറിനെ ചൂണ്ടി പറയാന്‍ കഴിയണം. ഇതാണ് യഥാര്‍ത്ഥ സനാതന ഹിന്ദു, യഥാര്‍ത്ഥ മനുഷ്യന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: