അലിഗഡ്: യോഗ അലിഗഡ് സര്‍വകലാശാലയുടെ സംസ്കാരത്തിന്റെ ഭാഗമെന്ന് വൈസ് ചാന്‍സലര്‍ സമീര്‍ ഉദ്ദിന്‍ ഷാ. മുന്‍ വൈസ് ചാന്‍സലര്‍മാര്‍ ക്യാംപസില്‍ യോഗ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നാല്‍പ്പത് വര്‍ഷമായി താന്‍ സ്ഥിരമായി യോഗ ചെയ്യുന്നു. ആരെയും നിര്‍ബന്ധിക്കേണ്ടതില്ല. അത് വിപരീത ഫലം സൃഷ്ടിക്കും. മതത്തില്‍നിന്നു വേര്‍പ്പെടുത്തി സാമൂഹികമായാണ് യോഗയെ കാണേണ്ടത്. മാനസിക-ശാരീരികാരോഗ്യം മെച്ചപ്പെടുത്താനുള്ള പുരാതന അഭ്യാസമാണിത്. രാജ്യത്തിന്റെ സ്വത്താണ് യോഗ.അതില്‍ എല്ലാവരും അഭിമാനിക്കണം- വിസി പറഞ്ഞു.
അന്തര്‍ദേശീയ യോഗാ ദിനത്തില്‍ ക്യാംപസില്‍ സിമ്പോസിയവും വര്‍ക്ക്ഷോപ്പും നടത്തുമെന്നും വൈസ് ചാന്‍സലര്‍. റംസാന് അവധിയായതിനാല്‍ നിരവധി പേരെ അണിനിരത്താനാകില്ല. ‘യോഗയും ആത്മീയതയും’ എന്ന വിഷയത്തില്‍ നവംബര്‍ ഏഴിന് ക്യാംപസില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്നും വിസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: